“ഏറ്റവും മികച്ചവനാണെന്ന് അദ്ദേഹം കാണിച്ചു” : അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ പ്രശംസിച്ച് എയ്ഞ്ചൽ ഡി മരിയ
അതുവരെ നടന്ന മത്സരങ്ങളിലൊന്നും അദ്ദേഹം ഗോൾ നേടിയില്ലെങ്കിലും 2022 ഫിഫ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീനയുടെ ഹീറോയായിരുന്നു എയ്ഞ്ചൽ ഡി മരിയ.ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ഫ്രാൻസിനെ പരാജയപ്പെടുത്താനുള്ള അർജന്റീനയുടെ പദ്ധതികളുടെ ഏറ്റവും നിർണായകമായ ഭാഗമായിരുന്നു എയ്ഞ്ചൽ ഡി മരിയയുടെ സ്ഥാനം മാറ്റം.
ഡി മരിയ തന്റെ ജോലി നന്നായി ചെയ്തു, ഒരു ഗോളും അർജന്റീനയ്ക്ക് ഒരു പെനാൽറ്റിയും നേടിക്കൊടുത്തു.എയ്ഞ്ചൽ ഡി മരിയയുടെ പിൻമാറ്റം വരെ ഫ്രാൻസിനെതിരെ പൂർണ ആധിപത്യം അർജന്റീനയ്ക്കായിരുന്നു. ഡി മരിയ പകരക്കാരനായി മടങ്ങിയതോടെ ഫ്രാൻസ് മത്സരത്തിലേക്ക് തിരിച്ചെത്തി. രണ്ട് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടിയ ഫ്രാൻസ് മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വിജയത്തിനടുത്തെത്തി. റാൻഡൽ കോലോ മുവാനിയുടെ അപകടകരമായ പോയിന്റ് ബ്ലാങ്ക് ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് തടഞ്ഞില്ലായിരുന്നുവെങ്കിൽ ഫ്രാൻസ് തുടർച്ചയായി രണ്ടാം തവണയും ലോകകപ്പ് നേടുമായിരുന്നു.

ലോകകപ്പ് നേടുന്നതിന് അർജന്റീനയ്ക്ക് ആ സേവ് നിർണായകമാണെന്ന് ഫൈനലിൽ മിന്നും പ്രകടനം നടത്തിയ എയ്ഞ്ചൽ ഡി മരിയ അടുത്തിടെ പറഞ്ഞു. ലോകകപ്പിന് ശേഷം തന്റെ ഏറ്റവും മോശം ആഘോഷത്തിലൂടെ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ എമിലിയാനോ മാർട്ടിനെസിന് ഡി മരിയയും പിന്തുണ നൽകി. DAZN-ന് നൽകിയ അഭിമുഖത്തിൽ, എമിലിയാനോ മാർട്ടിനെസിനെ പിന്തുണച്ച് ഏഞ്ചൽ ഡി മരിയ സംസാരിച്ചു.
Hace exactamente un mes, Emiliano Martinez hizo la jugada que sostuvo psicológica y anímicamente en pie a este país
— Ariel Hachita Ludueña ⭐⭐⭐ (@Hachita) January 18, 2023
Tómese 10 segundos para pensar qué hubiera Sido de todos nosotros si esa acción de Kolo Muani entraba…pic.twitter.com/czUlZ82CW6
“കൊളോ മുവാനിയുടെ ഷോട്ട് എമിലിയാനോ മാർട്ടിനസ് തടഞ്ഞിട്ടതാണ് ഞങ്ങളെ ലോകകപ്പ് ജേതാക്കളാക്കിയത്. ഒരുപാട് പേർ താരത്തിനെതിരെ വിമർശനം നടത്തിയിരുന്നു. ആർക്കും അറിയാത്ത താരമാണ് എമിലിയാനോയെന്ന് പലരും പറയുകയുണ്ടായി. എന്നാൽ അവസാനം ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറാണ് താനെന്ന് മാർട്ടിനസ് ലോകകപ്പിലെ പ്രകടനം കൊണ്ടു തെളിയിച്ചു.” ഏഞ്ചൽ ഡി മരിയ പറഞ്ഞു.2022 ലോകകപ്പ് ടൂർണമെന്റിൽ എമിലിയാനോ മാർട്ടിനെസ് മികച്ച പ്രകടനമാണ് നടത്തിയത്. ഫൈനൽ ഉൾപ്പെടെ രണ്ട് ഷൂട്ടൗട്ടിലാണ് താരം അർജന്റീനയെ രക്ഷിച്ചത്. അർജന്റീനയുടെ കിരീട നേട്ടത്തിൽ എമിലിയാനോ മാർട്ടിനെസ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല.
Ángel Di María:"Dibu's (Emiliano Martínez) save made us world champions. Many critisized him, they said that no one knew him and in the end he showed that he is the best goalkeeper in the world." Via DAZN. pic.twitter.com/iPWZI55N2x
— Roy Nemer (@RoyNemer) January 25, 2023