നാലാമത്തെ ഫൈനലിലും ഗോൾ നേടി അർജന്റീനയുടെ ഭാഗ്യ താരമായി മാറാൻ ഏഞ്ചൽ ഡി മരിയ |Qatar 2022 |Ángel Di María
കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്കയുടെ ഫൈനലിന് അവസാന വിസിൽ മുഴങ്ങിയപ്പോൾ അര്ജന്റീന താരങ്ങളും കോച്ചിങ് സ്റ്റാഫുമെല്ലാം ലയണൽ മെസ്സിയുടെ അടുത്തേക്ക് ഓടിയടുത്തു.28 വർഷത്തിന് ശേഷമുള്ള അര്ജന്റീന ആദ്യ സീനിയർ കിരീടം നേടിയത് ബ്രസീലിനെ 1-0ന് പരാജയപ്പെടുത്തി ആയിരുന്നു.ആ നിമിഷത്തോടെ അര്ജന്റീനക്കൊപ്പം തനറെ ആദ്യ സീനിയർ കിരീടം മെസ്സി സ്വന്തമാക്കി.
ഇത് യഥാർത്ഥത്തിൽ മെസ്സിയുടെ നിമിഷമായിരുന്നു പക്ഷെ ഫൈനലിലെ ഏക ഗോൾ നേടിയ ഡി മരിയ്ക്കും ഇത് മറക്കാനാവാത്ത വലിയ നിമിഷം തന്നെയായിരുന്നു.പക്ഷെ ഗോൾ നേടിയിട്ടും ഡി മരിയക്ക് വേണ്ട രീതിയിലുള്ള പരിഗണന ലഭിച്ചിരുന്നോ എന്നത് സംശയമായിരുന്നു . എന്നാൽ മെസ്സിയുടെ നിഴലിൽ ആയിരിക്കുന്നതിൽ ഏയ്ഞ്ചൽ ഡി മരിയ വളരെ സന്തോഷവാനാണ്. ഒരു മിഡ്ഫീൽഡറുടെ ജോലികൾ നിർവഹിക്കാൻ തുല്യ കഴിവുള്ളതും ബഹുമുഖവുമായ ഒരു പഴയ രീതിയിലുള്ള വിങ്ങറായിട്ടാണ് ഡി മരിയയെ കണക്കാക്കുന്നത്.ഇത് അദ്ദേഹത്തിന്റെ നാലാമത്തെ ലോകകപ്പും തീർച്ചയായും അവസാനത്തേതുമാണ്. അർജന്റീന അദ്ദേഹത്തെ മിസ് ചെയ്യും. തീർച്ചയായും മെസ്സിയും അദ്ദേഹത്തെ മിസ് ചെയ്യും.

കഴിഞ്ഞ വർഷത്തെ കോപ്പയ്ക്ക് മുമ്പ്, അർജന്റീനയ്ക്കൊപ്പമുള്ള മെസ്സിയുടെ ഏറ്റവും വലിയ വിജയം 2008 ഒളിമ്പിക്സിലായിരുന്നു.ഫൈനലിൽ നൈജീരിയയെ 1-0ന് തോൽപ്പിച്ചാണ് അർജന്റീന സ്വർണം നേടിയത്.ബ്രസീലിനെതിരെ പ്രതിരോധ നിരയെ മറികടന്ന് ഒരു കൂൾ ഫിനിഷിലൂടെ കീപ്പറുടെ തലക്ക് മുകളിലൂടെ ഡി മരിയ പന്ത് വലയിലേക്കെത്തിച്ചു. 2014-ൽ ബ്രസീൽ ലോകകപ്പ് നേടുന്നതിന് എത്രത്തോളം അടുത്തെത്തിയെന്ന് അർജന്റീനയ്ക്ക് ഖേദത്തോടെ തിരിഞ്ഞുനോക്കാം.ഡി മരിയ പരിക്കേറ്റ് പുറത്തായത് അർജന്റീനക്ക് വലിയ തിരിച്ചടിയാണ് നൽകിയത്.ആ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ ടീം സ്വിറ്റ്സർലൻഡിനെ മറികടന്നു. അധിക സമയത്തിന്റെ അവസാനത്തിൽ, ഡി മരിയ ഗെയിമിലെ ഏക ഗോൾ നേടിയത്.
ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിനെതിരെ അര്ജന്റീന ഹിഗ്വെയ്ൻ നേടിയ ഏക ഗോളിൽ വിജയിച്ചെങ്കിലും പരുക്കിനെ തുടർന്ന് ഡി മാറിയ പുറത്ത് പോയി . അദ്ദേഹത്തിന്റെ ലോകകപ്പ് അവസാനിച്ചു.അതോടെ അർജന്റീനയുടെ ആക്രമണ വീര്യവും കുറഞ്ഞു പോയി. ഡി മരിയ കളം വിട്ടതിന് ശേഷം അർജന്റീനക്ക് വേൾഡ് കപ്പിൽ ഗോൾ നേടാൻ സാധിച്ചില്ല.2018 ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ഫ്രാൻസിനോട് തോറ്റ മത്സരത്തിൽ ഡി മരിയ മികച്ചൊരു ഗോൾ നേടിയിരുന്നു.2019 കോപ്പ അമേരിക്കയിൽ അർജന്റീനക്ക് വേണ്ടി ഇടത് വിംഗിൽ മരിയക്ക് വേണ്ട മികവ് പുറത്തെടുക്കാനായില്ല.ഈ ഘട്ടത്തിൽ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയർ അവസാനിച്ചതായി കാണപ്പെട്ടു, പ്രത്യേകിച്ചും ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ആദ്യ രണ്ട് റൗണ്ടുകളിൽ നിന്ന് പുറത്താവുകയും ചെയ്തപ്പോൾ.

എന്നാൽ പരിശീലകൻ സ്കലോനി ഡി മരിയയിൽ വിശ്വാസം അർപ്പിക്കുകയും താരത്തെ ടീമിലേക്ക് തിരിച്ചു വിളിക്കുകയും ചെയ്തു.മെസ്സിയുടെയും സെന്റർ ഫോർവേഡ് ലൗട്ടാരോ മാർട്ടിനെസിന്റെയും കൂടെ ഡി മരിയ ഒരു മികച്ച കൂട്ട്കെട്ട് ഉണ്ടാക്കിയെടുക്കകായും ചെയ്തു.2021 കോപ്പ അമേരിക്കയിലെ ഡി മരിയയുടെ വിജയഗോൾ ഡി മരിയയെ ഒരു ദേശീയ ഹീറോയാക്കി മാറ്റുകയും ചെയ്തു.ജൂണിൽ വെംബ്ലിയിൽ ഇറ്റലിയെ 3-0 ന് കീഴടക്കിയപ്പോളും താരം മിന്നുന്ന പ്രകടനം പുറത്തെടുത്തു.പോളണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ പരിക്കേറ്റ ഡി മരിയ പിന്നീട് ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെതിരെ എട്ടു മിനുട്ട് മാത്രമാണ് കളിച്ചത്. സെമി ഫൈനലിൽ താരത്തിന് കളിക്കാൻ കഴിയുമായിരുന്നെങ്കിലും സ്കലോണി തന്റെ തന്ത്രങ്ങളുടെ ഭാഗമായി ഡി മരിയയെ ബെഞ്ചിലിരുത്തി.
ക്രൊയേഷ്യക്കെതിരെ അർജന്റീന ലീഡ് നേടി മത്സരം തങ്ങളുടെ വരുതിയിൽ വന്നതോടെ താരത്തിന്റെ പരിക്കിന്റെ കാര്യത്തിൽ കൂടുതൽ സാഹസത്തിനു മുതിരേണ്ടെന്നു കരുതി ഡി മരിയയെ മത്സരത്തിനു പിന്നെ ഇറക്കിയില്ല. ഫൈനലിനായി ഡി മരിയയെ കാത്തു വെക്കുക കൂടിയാണ് സ്കലോണി ചെയ്തത്.ഫൈനലുകൾ വിജയിക്കാനുള്ളതാണെന്ന് അറിയാവുന്ന താരം 2008 ബീജിംഗ് ഒളിമ്പിക്സ് ഫൈനലിൽ നൈജീരിയക്കെതിരെ ഗോൾ നേടി അർജന്റീനക്ക് സ്വർണം നേടിത്തന്ന താരം. അതിനു ശേഷം കോപ്പ അമേരിക്കയിലും ഫൈനലിസമയിലും തന്റെ ഗോളടി മികവ് തെളിയിയിച്ചിട്ടുണ്ട്.
Nice pass from De Paul and a neat finish from Di Maria whose goal caused Argentina to win vs Brazil.
— من مستم۔ (@ManMastamS) July 11, 2021
Ist international Trophy for Messi. #CopaAmerica #ArgentinaVsBrazil pic.twitter.com/jXbvwclD4J
1986 ൽ മറഡോണ വേൾഡ് കപ്പ് നേടികൊടുത്തതിന് ശേഷം അർജന്റീനക്ക് ഒരിക്കൽ പോലും കിരീടം നേടാൻ സാധിച്ചില്ല. 1990 ലും 2014 ലും ഫൈനലിൽ എത്തിയെങ്കിലും രണ്ടു തവണയും ജര്മനിയോട് പരാജയപെടാനായിരുന്നു വിധി.2014 ലെ ബ്രസീൽ ലോകകപ്പിലെ തോൽവി ലയണൽ മെസ്സിക്കും അര്ജന്റീനക്കും ഹൃദയഭേദകമായിരുന്നു. അധിക സമയത്ത് മാറിയോ ഗോട്സെ നേടിയ ഗോളിനായിരുന്നു ജർമനി വിജയിച്ചത്.എന്നാൽ ആ ഫൈനലിൽഡി മരിയ കളിച്ചിരുന്നണെങ്കിൽ കിരീടം അര്ജന്റീന ക്ക് കിട്ടുമായിരുന്നു എന്ന് പലർക്കും തോന്നിയിട്ടുണ്ട്.ഖത്തര് ലോകകപ്പോടെ അര്ജന്റൈന് കുപ്പായം അഴിക്കുമെന്ന് എയ്ഞ്ചല് ഡി മരിയയുടെ പ്രഖ്യാപനം വന്നത് മാസങ്ങൾക്ക് മുൻപാണ്.
34 കാരനായ ഡി മരിയ ദേശീയ ടീമിനായി 128 തവണ കളിക്കുകയും 27 ഗോളുകൾ നേടുകയും ചെയ്തു.2008 സെപ്റ്റംബറിൽ ഡി മരിയ അർജന്റീനയ്ക്കായി അരങ്ങേറ്റം കുറിച്ച ഡി മരിയ രണ്ട് വർഷത്തിന് ശേഷം അർജന്റീനയുടെ ലോകകപ്പ് കാമ്പെയ്നിന്റെ പ്രധാന ഭാഗമായി മാറി.അർജന്റീനക്കാരൻ ഇതിനകം മൂന്ന് ഫിഫ ലോകകപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്, കൂടാതെ FIFA ലോകകപ്പ് 2022 ടൂർണമെന്റിലെ അദ്ദേഹത്തിന്റെ നാലാമത്തെയും അവസാനത്തേതുമായിരിക്കും. അർജന്റീനയ്ക്കൊപ്പം അണ്ടർ 20 ലോകകപ്പും ഒളിമ്പിക് സ്വർണവും നേടിയിട്ടുണ്ട്.