ബ്രസീലിയൻ മിഡ്ഫീൽഡർ ബ്രൂണോ ഗ്വിമാരേസിന് ചിലിക്കെതിരെ 4 -0 ത്തിന് ജയിച്ച ലോകകപ്പ് യോഗ്യത മത്സരത്തിൽ തന്റെ സാനിധ്യം അറിയിക്കാൻ ആകെ എട്ടു മിനുട്ട് മാത്രമാണ് വേണ്ടി വന്നത്. ചിലിക്കെതിരെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രെഡിന് പകരക്കാരനായി 82 ആം മിനുട്ടിൽ ഇറങ്ങിയ ന്യൂ കാസിൽ താരത്തിന്റെ മികവിന് നേരിട്ട് സാക്ഷ്യം വഹിക്കാൻ ബ്രസീലിയൻ ആരാധകർക്ക് സാധിക്കുകയും ചെയ്തു.
മത്സരത്തിന്റെ സ്റ്റോപ്പേജ് ടൈമിൽ ഗുയിമാരേസിന്റെ മികച്ചൊരു ത്രൂ ബോൾ റിച്ചാർലിസൻ മികച്ചൊരു ഫിനിഷിങിലൂടെ ചിലിയൻ വലയിലെത്തിച്ചു.പക്ഷേ അസിസ്റ്റ് മാത്രമല്ല അദ്ദേഹത്തിന്റെ ഫലപ്രാപ്തി തെളിയിച്ചത്. കുറഞ്ഞ മിനുട്ടുകൾ കൊണ്ട് തന്നെ താരം തന്റെ ബ്രസീൽ ടീമിലേക്കുള്ള തെരെഞ്ഞെടുപ്പിനെ ന്യായീകരിക്കുകയും ചെയ്തു.
🇧🇷 Bruno Guimaraes was only on the pitch for 8 minutes last night, but that didn’t stop him bagging another assist in Brazil’s win over Chile.
— NUFCblog.co.uk (@NUFCblogcouk) March 25, 2022
Some player! 🎯#NUFC
pic.twitter.com/twNi2q0kt7
24-കാരൻ തന്റെ എട്ട് മിനിറ്റ് കാമിയോയിൽ 85% പൂർത്തീകരണ നിരക്കോടെ 11 പാസുകൾ നടത്തി.അദ്ദേഹം ശ്രമിച്ച ഒരേയൊരു ഡ്രിബിളും പൂർത്തിയാക്കി. മിഡ്ഫീൽഡിലെ രണ്ട് ഗ്രൗണ്ട് ഡ്യുവലുകളിൽ രണ്ടെണ്ണം ഗ്വിമാരേസ് നേടിയതോടെ അദ്ദേഹത്തിന്റെ ടാക്ലിംഗും ശ്രദ്ധേയമായിരുന്നു. ഇത് താരത്തിന്റെ അഞ്ചാമത്തെ ബ്രസീലിയൻ മത്സരം മാത്രമായിരുന്നു.എന്നാൽ മുൻ ലിയോൺ താരം ഇതിനകം തന്നെ അന്താരാഷ്ട്ര തലത്തിൽ തന്റെ പ്രതിഭ തെളിയിക്കുകയും ചെയ്തു.
🇧🇷 Bruno Guimarães in just 8 minutes against Chile:
— Mozo Football (@MozoFootball) March 25, 2022
🔘 18 Touches
🔘 1 Assist
🔘 11 Passes
🔘 85% Pass Accuracy
🔘 1 Chance Created
🔘 1/1 Dribbles
🔘 2/2 Ground Duels
🔘 1 Foul Suffered
This guy. 😅 #BRAxCHI #Brazil pic.twitter.com/ThiGhdBzTo
ജനുവരിൽ 33 മില്യൺ പൗണ്ടിന് ലിയോണിൽ നിന്ന് ബ്രൂണോ ഗ്വിമാരേസിനെ കൊണ്ടുവന്നതോടെയാണ് ന്യൂകാസിൽ എഡ്ഡി ഹൗ യുഗത്തിലെ ഏറ്റവും വലിയ സൈനിംഗ് നടത്തുകയും ചെയ്തു.ഡീപ് ലയിങ് മിഡ്ഫീൽഡറായും , സെൻട്രൽ മിഡ്ഫീൽഡറായും ഒരു പോലെ തിളങ്ങുന്ന 24 കാരൻ ഫോർവേഡ് പാസിംഗിലും എപ്പഴും തന്റെ മികവ് കാണിക്കാറുണ്ട്.സെൻട്രൽ ഏരിയകളിലെ ഗ്വിമാരേസിന്റെ ബോൾ കണ്ട്രോളും , വിഷനും വളരെ ഫലപ്രദമാണ്, കൂടാതെ തനിക്ക് മുന്നിലുള്ള കളിക്കാരുടെ ചലനങ്ങളും സ്ഥാനനിർണ്ണയവും അനുസരിച്ച് പാസിംഗ് വ്യത്യാസപ്പെടുത്താനുള്ള കഴിവുണ്ട്.
എതിരാളികളിൽ മറ്റ് കളിക്കാർ കാണാത്ത വിടവുകൾ അദ്ദേഹം കണ്ടെത്തുന്നു. ഒരു വിടവും ലഭ്യമല്ലെങ്കിൽ എതിരാളികളെ ഡ്രിബിൾ ചെയ്ത് മുന്നേറിനുള്ള കഴിവുമുണ്ട്. മത്സരത്തിന്റെ ടെമ്പോ എപ്പോൾ മാറ്റാമെന്നും വേഗത്തിലുള്ള പാസ്സിലൂടെ തന്റെ ടീമിന്റെ മുന്നേറ്റം വേഗത്തിലാക്കാമെന്നും അദ്ദേഹം നല്ല ധാരണ കാണിക്കുന്നു. കൂടുതൽ ക്ഷമയോടെ കളി ബിൽഡ്-അപ്പ് ചെയ്യാനും താരത്തിന് സാധിക്കും. പന്ത് കൈവശം ഇല്ലാത്തപ്പോൾ പൊസഷൻ വീണ്ടെടുക്കുമ്പോൾ ഗുയിമാരേസ് ശക്തനും മത്സരബുദ്ധിയുള്ളവനുമാണ്.
💫 @brunoog97‘s incredible goal against Southampton has been nominated for the Premier League Goal of the Month award for March.
— Newcastle United FC (@NUFC) March 24, 2022
Here’s every angle of his wonderful finish at St Mary’s! 🤩
Voting is now open 👉 https://t.co/96bco3p7iN pic.twitter.com/3omSGfuVOW
ഗ്വിമാരേസിന്റെ കഴിവ് നിഷേധിക്കാനാവാത്തതാണ്, പ്രീമിയർ ലീഗിലെ ജീവിതവുമായി അദ്ദേഹം എങ്ങനെ പൊരുത്തപ്പെടുന്നു എന്നത് കൗതുകകരമായിരിക്കും. ന്യൂകാസിൽ ഒരു വലിയ മാറ്റമായിരിക്കും – പല തരത്തിൽ – അവൻ പരിചിതമായതിൽ നിന്ന്, പക്ഷേ ഇംഗ്ലണ്ടിൽ വിജയിക്കാനുള്ള കഴിവ് ഗൈമാരേസിന് തീർച്ചയായും ഉണ്ട്. ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പിനുള്ള ബ്രസീൽ ടീമിൽ 24 കാരൻ ഉണ്ടായാൽ അത്ഭുതപ്പെടാനില്ല.