കോപ്പ അമേരിക്ക : ❝ചിലിയെ പരാജയപ്പെടുത്തി ക്വാർട്ടർ ഉറപ്പിച്ച് പാരാഗ്വേ, ബൊളീവിയയെ വീഴ്ത്തി ഉറുഗ്വേ ❞
കോപ്പ അമേരിക്കയിലെ എ ഗ്രൂപ്പിൽ ക്വാർട്ടർ ഉറപ്പിച്ച് പാരാഗ്വേ. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ കരുത്തരായ ചിലിയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കിയാണ് പാരാഗ്വേ ഗ്രൂപ്പ് ഘട്ടം കടന്നത്. ഒരു ഗോളും അസിസ്റ്റും നേടി മികച്ച പ്രകടനം പുറത്തെടുത്ത ന്യൂ കാസിൽ താരം മിഗുവൽ അൽമിറോണ് ആണ് പാരാഗ്വേക്ക് വിജയം നേടിക്കൊടുത്തത്.33ാം മിനിറ്റിൽ ബ്രയാൻ സമുദിയോയിലൂടെയാണ് പാരാഗ്വേ ആദ്യ ഗോൾ നേടിയത്. മിഗ്വേൽ അൽമിറോൺ എടുത്ത കോർണറിൽ ഹെഡ് ചെയ്ത് ബ്രയാൻ പന്ത് ഗോൾവലയ്ക്കുള്ളിലെത്തിക്കുകയായിരുന്നു.
#CopaAmérica 🏆
— Copa América (@CopaAmerica) June 25, 2021
Estas fueron las jugadas más destacadas de la victoria de la @Albirroja por 2-0 sobre @LaRoja en el cierre de la fecha 4 de la CONMEBOL #CopaAmérica
🇨🇱 Chile 🆚 Paraguay 🇵🇾#VibraElContinente #VibraOContinente pic.twitter.com/jq9piUXV0w
58ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു രണ്ടാമത്തെ ഗോൾ. കാർലോസ് ഗോൺസാലസിനെതിരായ ചിലി താരത്തിന്റെ ഫൗളാണ് പാരാഗ്വേയ്ക്ക് പെനാൽറ്റി നേടിക്കൊടുത്തത്. പെനാൽറ്റി വലയിലാക്കിയത് മിഗ്വേൽ അൽമിറോൺ. ചിലി നേരത്തെ തന്നെ കോപ്പ അമേരിക്ക ക്വാർട്ടർ ഉറപ്പിച്ചിരുന്നു. കളിയിൽ കൂടുതൽ ആധിപത്യം പുലർത്തി കളിച്ചത് ചിലി ആയിരുന്നു. പാസുകളിലും പന്ത് കൈവശം വെക്കുന്നതിലും അവർ പാരാഗ്വേയേക്കാൾ ഏറെ മുൻപിൽ നിന്നു. ഇന്നത്തെ വിജയത്തോടെ രണ്ട് തവണ ജേതാക്കളായ പരാഗ്വേയെ ചിലിയേക്കാളും ഉറുഗ്വേയെയും മറികടന്ന് ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തെത്തി. പരാഗ്വേ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഉറുഗ്വേയെ നേരിടും. പരാഗ്വേക്ക് രണ്ടാം സ്ഥാനം നേടാൻ സമനില മതിയാവും .
ഗ്രൂപ്പ് എയിൽ മറ്റൊരു മത്സരത്തിൽ ബൊളീവിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ഉറുഗ്വേ പരാജയപ്പെടുത്തി. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ ഉറുഗ്വേ 22 ഷോട്ടുകളുമായി മുന്നേറ്റം നടത്തിയെങ്കിലും അവസരങ്ങൾ പലതും വേണ്ടവിധം വിനിയോഗിക്കാൻ അവർക്കായില്ല. 40ാം മിനിറ്റിൽ ബൊളിവിയൻ ഗോൾകീപ്പറുടെ ഓൺ ഗോളിൽ നിന്നാണ് ഉറുഗ്വേ അക്കൗണ്ട് തുറന്നത്. ബോക്സിൽ പന്ത് ക്ലിയർ ചെയ്യാൻ ബൊളിവിയൻ പ്രതിരോധനിര താരം ശ്രമിക്കുന്നതിന് ഇടയിൽ ഗോൾകീപ്പർ കാർലോസ് ലാംപെയുടെ ദേഹത്ത് തട്ടി ഗോൾവല കുലുക്കുകയായിരുന്നു.
#CopaAmérica 🏆
— Copa América (@CopaAmerica) June 24, 2021
¡Es del Matador! Edinson Cavani conectó el centro de Facundo Torres y anotó el 2-0 de @Uruguay sobre @laverde_fbf
🇧🇴 Bolivia 🆚 Uruguay 🇺🇾#VibraElContinente #VibraOContinente pic.twitter.com/3tEfh8RtQS
79ാം മിനിറ്റിൽ കവാനിയിലൂടെയായിരുന്നു ഉറുഗ്വേയുടെ രണ്ടാമത്തെ ഗോൾ നേടിയത് .കവാനിയുടെ 51-ാമത് അന്താരാഷ്ട്ര ഗോളായിരുന്നു ഇത് . ഉറുഗ്വേയുടെ നിരന്തരമുള്ള ആക്ര മണത്തെ ചെറുത്ത് നിന്ന ഗോൾകീപ്പറാണ് വലിയ മാർജിനിലെ തോൽവിയിൽ നിന്ന് ബൊളിവിയയെ രക്ഷിച്ചത്.ലോകകപ്പ് യോഗ്യതാ മത്സരം ഉൾപ്പെടെ കഴിഞ്ഞ 4 കളികളിൽ ഉറുഗ്വേയ്ക്ക് സ്കോർ ചെയ്യാൻ സാധിച്ചിരുന്നില്ല. ചിലിക്കെതിരെ 1-1ന് സമനില പിടിച്ചായിരുന്നു ഉറുഗ്വേ ഗോൾ സ്കോറിങ്ങിലേക്ക് തിരിച്ചെത്തിയത്. ബൊളിവിയക്കെതിരെ ഗോൾ വല കുലുക്കാനായതും അവസരങ്ങൾ സൃഷ്ടിക്കാനായതും സുവാരസിന്റേയും കൂട്ടരുടേയും ആത്മവിശ്വാസം കൂട്ടും.