‘അത് തികച്ചും വ്യത്യസ്തമാണ്’ – അർജന്റീനയ്ക്ക് വേണ്ടി കളിക്കുമ്പോൾ ലയണൽ മെസ്സിയെ നേരിടാൻ ബുദ്ധിമുട്ടുള്ളത് എന്തുകൊണ്ടാണെന്ന് ഗ്വാർഡിയോൾ |Lionel Messi
ലയണൽ മെസ്സി അർജന്റീനയ്‌ക്ക് വേണ്ടിയും പാരീസ് സെന്റ് ജെർമെയ്‌നും വേണ്ടി കളിക്കുന്നതിലെ വ്യത്യാസം എടുത്തുകാണിച്ച് ആർബി ലെപ്‌സിഗിന്റെ ക്രൊയേഷ്യൻ ഡിഫൻഡർ ജോസ്‌കോ ഗ്വാർഡിയോൾ.2022 ലോകകപ്പിൽ ക്രോയേഷ്യക്കായി യുവ ഡിഫൻഡർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധക്കാരിൽ ഒരാളായിരുന്നു ക്രോയേഷ്യൻ.
എന്നാൽ സെമിഫൈനലിൽ ലയണൽ മെസ്സിയെയും അർജന്റീനയെയും തടയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, മത്സരത്തിൽ അര്ജന്റീന 3-0 ന് വിജയിച്ചു.ആ മത്സരം വരെ മിന്നും പ്രകടനം പുറത്തെടുത്തിരുന്ന ക്രൊയേഷ്യയുടെ യുവ ഡിഫൻഡറായ ഗ്വാർഡിയോളിന് ആ മത്സരത്തിൽ സാക്ഷാൽ ലയണൽ മെസ്സിക്ക് മുന്നിൽ അടി തെറ്റുകയായിരുന്നു. മത്സരത്തിൽ അർജന്റീന നേടിയ മൂന്നാം ഗോളിന് അസിസ്റ്റ് നൽകിയത് മെസ്സിയായിരുന്നു.ഗ്വാർഡിയോളിനെ വട്ടം കറക്കി തീർത്തും നിഷ്പ്രഭനാക്കി കൊണ്ടായിരുന്നു മെസ്സി അസിസ്റ്റ് നൽകിയിരുന്നത്.

‘ ലയണൽ മെസ്സിയെ പാരീസിൽ നേരിടുന്നതിനേക്കാൾ ബുദ്ധിമുട്ടായിരിക്കും അർജന്റീനയുടെ ജേഴ്സിയിൽ അദ്ദേഹത്തെ നേരിടുന്നത്. അതാണ് ഞങ്ങൾക്കെതിരെയുള്ള ആ മത്സരത്തിൽ സംഭവിച്ചത്. ക്ലബ്ബിലും ദേശീയ ടീമിലും തീർത്തും വ്യത്യസ്തമായ രീതിയിലാണ് മെസ്സി കളിക്കുക.ദേശീയ ടീമിന്റെ ജേഴ്സി അണിയുമ്പോൾ മെസ്സി കൂടുതൽ മോട്ടിവേറ്റഡ് ആണ്. മാത്രമല്ല ഈ വേൾഡ് കപ്പ് അദ്ദേഹത്തിന്റെ അവസാനത്തെ അവസരമായിരുന്നു. ഞാൻ നേരിട്ടതിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ്. അദ്ദേഹത്തെ തടയണമെങ്കിൽ ടാക്കിൾ ചെയ്യുകയോ ഫൗൾ വഴങ്ങുകയോ ചെയ്യേണ്ടി വരും ‘ ഗ്വാർഡിയോൾ പറഞ്ഞു.
Croatia and RB Leipzig defender Josko Gvardiol has highlighted the difference between Lionel Messi playing for Argentina and Paris Saint-Germain (PSG). https://t.co/F74QbXaePU
— Sportskeeda Football (@skworldfootball) January 9, 2023
2020-21 ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ 20 കാരനായ ഡിഫൻഡർ മെസ്സിയെയും പിഎസ്ജിയെയും നേരിട്ടു. ലീപ്സിഗിന്റെ ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൽ ഫ്രഞ്ച് ചാമ്പ്യന്മാർക്കെതിരായ മത്സരത്തിൽ പകരക്കാരനായാണ് അദ്ദേഹം വന്നത് മത്സരം 3-2 ന് വിജയിച്ചു.മത്സരത്തിൽ മെസ്സി രണ്ട് ഗോളുകൾ നേടി, കൈലിയൻ എംബാപ്പെ മറ്റൊരു ഗോൾ നേടി.ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി 19 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 14 അസിസ്റ്റുകളും അർജന്റീനിയൻ സൂപ്പർ താരം നേടിയിട്ടുണ്ട്.