“ഞാൻ ഒരു തെറ്റ് ചെയ്തു” : ശ്രീശാന്തിനെ തല്ലിയതിൽ മാപ്പു പറഞ്ഞ് ഹർഭജൻ സിങ്
മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് ഐപിഎൽ ഉദ്ഘാടന പതിപ്പിനിടെ വൻ വിവാദത്തിൽ പെട്ടിരുന്നു. കിംഗ്സ് ഇലവൻ പഞ്ചാബിനായി കളിക്കുന്ന മലയാളി ഫാസ്റ്റ് ബൗളർ ശ്രീശാന്തിനെ തല്ലിയതിൽ മാപ്പുപറഞ്ഞ് മുൻ ഇന്ത്യൻ ക്രിക്കറ്റർ ഹർഭജൻ സിങ്. തന്റെ നടപടി സഹതാരത്തെ നാണക്കേടിലാക്കിയെന്നും താനും നാണം കെട്ടുവെന്നും തനിക്ക് തെറ്റുപറ്റിയെന്നും ഹർഭജൻ പറഞ്ഞു. ഗ്ലാൻസ് ലൈവ് ഫെസ്റ്റിൽ ശ്രീശാന്തുമൊത്തുള്ള സംഭാഷണത്തിലാണ് അദ്ദേഹം തെറ്റ് തുറന്നു പറഞ്ഞത്.
ഈ പ്രശ്നം ഹർഭജനെ മത്സരത്തിൽ നിന്ന് വിലക്കുന്നതിനും ഷോൺ പൊള്ളോക്ക് മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നതിനും വരെ കാരണമായി. എന്നാൽ കാലക്രമേണ 2007 ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം നേടിയപ്പോൾ ഒരുമിച്ച് കളിച്ച രണ്ട് ക്രിക്കറ്റ് താരങ്ങൾ തമ്മിലുള്ള സമവാക്യം മെച്ചപ്പെട്ടു.തനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിക്കാനാണ് ഹർഭജൻ കുപ്രസിദ്ധമായ ‘സ്ലാപ്പ് ഗേറ്റ്’ വിവാദം ഓർമ്മിപ്പിച്ചത്.ഈ സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും കൂട്ടിച്ചേർത്തു.
‘സ്ലാപ് ഗേറ്റ് സംഭവത്തിൽ ശ്രീശാന്തിനെതിരെ ചെയ്ത കാര്യമാണ് തനിക്ക് തിരുത്താനുള്ളത്. അതൊരിക്കലും സംഭവിക്കരുതായിരുന്നു. പിന്നീട് ചിന്തിച്ചപ്പോൾ അക്കാര്യം ചെയ്യേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു’ ഹർഭജൻ പരിപാടിയിൽ പറഞ്ഞു.സച്ചിൻ ടെണ്ടുൽക്കർ ഹർഭജനുമായി ഒരു അത്താഴം സംഘടിപ്പിച്ചുവെന്നും അവിടെ വെച്ച് പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും ശ്രീശാന്ത് പറഞ്ഞു.സംഭവത്തിൽ ഹർഭജനെതിരെ നടപടിയെടുക്കരുതെന്നും അദ്ദേഹം ബിസിസിഐയോട് അപേക്ഷിച്ചു.
Glance LIVE Fest brought together @harbhajan_singh and @sreesanth36 and OMG look what happened 😱 Drop your reaction to this in the comments! 👇#GlanceLiveFest #cricket #BhajjiBoleSorrySree #AbIndiaLIVEKarega pic.twitter.com/oG9qChZxbk
— Glance (@glancescreen) June 5, 2022
“എല്ലാം പരിഹരിച്ചു സച്ചിൻ പാജിക്ക് നന്ദി, അദ്ദേഹം പറഞ്ഞു നിങ്ങൾ ഒരേ ടീമിൽ കളിക്കുന്നവരാണ്. ഞാൻ പറഞ്ഞു അതേ. ഞാൻ അദ്ദേഹത്തെ പോയി കാണും. അതേ രാത്രി തന്നെ ഞങ്ങൾ കണ്ടുമുട്ടുകയും അത്താഴം കഴിക്കുകയും ചെയ്തു, പക്ഷേ മാധ്യമങ്ങൾ അത് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോയി, ”കേരള പേസ്മാൻ പറഞ്ഞു. ഹർഭജനുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം ഏറെ മാറിയെന്നും ശ്രീ എനിക്ക് മാപ്പു തരണമെന്ന് അദ്ദേഹം പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കി. അദ്ദേഹം എന്നും തന്റെ മുതിർന്ന സഹോദരനാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ പേരിൽ ഹർഭജന് 11-ഗെയിം വിലക്ക് ഏർപ്പെടുത്തി ടി20 ലീഗിൽ നടന്ന ഏറ്റവും വിവാദമായ എപ്പിസോഡുകളിൽ ഒന്നായി ഇത് തുടരുന്നു.