
അയർലൻഡ് vs ഇന്ത്യ: ❝ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കി ഹാർദിക് പാണ്ഡ്യ❞
ഡബ്ലിനിൽ അയർലണ്ടിനെതിരെ നടന്ന ആദ്യ ടി 20 യിൽ ഇന്ത്യ ഏഴു വിക്കറ്റിന്റെ അനായാസ ജയം നേടിയിരുന്നു.ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യയുടെ അവിസ്മരണീയമായ തുടക്കം തന്നെയായിരുന്നു വിജയം.12 ഓവറുകൾ വീതമുള്ള മത്സരത്തിൽ 109 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 9.2 ഓവറിൽ ഫിനിഷിംഗ് ലൈനിലെത്തി അയർലൻഡിനെതിരെ 1-0ന്റെ അപരാജിത ലീഡ് നേടി.
ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റൻ എന്ന നിലയിൽ ഹാർദിക്ക് ബാറ്റു കൊണ്ടും പന്ത് കൊണ്ടും ഒരു പോലെ തിളങ്ങി .12 പന്തിൽ 24 റൺസെടുത്ത ഹാർദിക് ഒരു വിക്കറ്റ് വീഴ്ത്തി.ഇന്നലത്തെ മത്സരത്തോടെ ടി20 ഐ ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കുന്ന എട്ടാമത്തെ കളിക്കാരനായി ഹാർദിക് പാണ്ഡ്യ മാറി.ടി20 ക്രിക്കറ്റില്‍ ആര്‍ക്കും തകര്‍ക്കാനാവാത്ത ഇന്ത്യന്‍ റെക്കോര്‍ഡ് സ്വന്തമാക്കി പണ്ഡ്യ ടി20യില്‍ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡാണ് ഹാര്‍ദിക് അയര്‍ലന്‍ഡിനെതിരെ സ്വന്തമാക്കിയത്. പോള്‍ സ്റ്റെര്‍ലിംഗിനെ ദീപക് ഹൂഡയുടെ കൈകളില്‍ എത്തിച്ചാണ് ഹാര്‍ദിക് ചരിത്രം കുറിച്ചത്.

ഞായറാഴ്ച ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്തതിനാൽ എല്ലാം ഹാർദിക്കിന് അനുകൂലമായി. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ 2-ാം ഓവറിൽ തന്നെ സ്റ്റെർലിംഗിനെ മടക്കി അയച്ചു, ഒരു ലോഫ്റ്റഡ് ഷോട്ട് നേരെ മിഡ്-ഓഫ് ഫീൽഡറായ ദീപക് ഹൂഡയുടെ കൈകളിലേക്ക്.

ഇഷാൻ കിഷന്റെ ശക്തമായ തുടക്കത്തിന് ശേഷം ഹാർദിക്കിന്റെയും ഹൂഡയുടെയും കൂട്ടുകെട്ടാണ് ഇന്ത്യയ്‌ക്കായി ബാറ്റുകൊണ്ടുവന്നത് എന്നത് ശ്രദ്ധേയമാണ്. ഹാർദിക്കും ഹൂഡയും വെറും 31 പന്തിൽ 64 റൺസ് കൂട്ടുകെട്ടുണ്ടാക്കി.ഹൂഡ ടി20 ക്രിക്കറ്റിൽ ആദ്യമായി ഓപ്പൺ ചെയ്തു ,കിട്ടിയ ഓൾറൗണ്ടർ അവസരം മുതലാക്കി, 29 പന്തിൽ പുറത്താകാതെ 47 റൺസ് നേടി.