“അവൻ ഓരോ പന്തും ബൗണ്ടറി അടിക്കാനാണ് ശ്രമിക്കുന്നത്” ; സഞ്ജു സാംസണിന്റെ ബാറ്റിംഗ് സമീപനത്തെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര”|Sanju Samson
ഐപിഎൽ 2022 ലെ സഞ്ജു സാംസണിന്റെ ബാറ്റിംഗ് സമീപനത്തെ ആകാശ് ചോപ്ര ചോദ്യം ചെയ്തു. മുൻ ഇന്ത്യൻ ബാറ്റർ പറയുന്നതനുസരിച്ച്, രാജസ്ഥാൻ റോയൽസ് (ആർആർ) ക്യാപ്റ്റൻ നേരിടുന്ന പന്തുകളെല്ലാം ബൗണ്ടറി കടത്താൻ ശ്രമിക്കുന്ന രീതിയിലായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്ങെന്ന് ചോപ്ര വിമർശിച്ചു.
സീസണിലെ 13 കളികളിൽനിന്ന് 29.92 ശരാശരിയിൽ 359 റൺസാണ് ഇരുപത്തേഴുകാരനായ സഞ്ജുവിന്റെ സമ്പാദ്യം. 153.42 സ്ട്രൈക്ക് റേറ്റും ഉണ്ടെങ്കിലും സീസണിൽ അർധസെഞ്ചുറി കടന്നത് രണ്ടു തവണ മാത്രം. ഇന്ന് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ ഐപിഎൽ 2022 ലെ മാച്ച് നമ്പർ 68 ൽ രാജസ്ഥാൻ ചെന്നൈ സൂപ്പർ കിംഗ്സിനെ (സിഎസ്കെ) നേരിടുമ്പോൾ സാംസൺ മികച്ച പ്രകടനം നടത്തും എന്ന പ്രതീക്ഷതയിലാണ് ആരാധകർ.ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ പട്ടികയിൽ രണ്ടാം സ്ഥാനം നേടാൻ രാജസ്ഥാന് അവസരമുണ്ട്.
‘ഇതിനു മുൻപ് ഈ വേദിയിൽ കളിച്ചപ്പോൾ, നേരിടുന്ന പന്തുകളെല്ലാം ബൗണ്ടറി കടത്താനായിരുന്നു സഞ്ജുവിന്റെ ശ്രമം. ആ തന്ത്രം പക്ഷേ വിജയിച്ചില്ല എന്നതായിരുന്നു പ്രശ്നം. നേരിടുന്ന പന്തുകളെല്ലാം സിക്റോ ഫോറോ അടിക്കാൻ ശ്രമിച്ചാൽ പുറത്താകാനുള്ള സാധ്യതയും കൂടുമെന്ന് തീർച്ചയാണ്. സഞ്ജു കുറച്ചുകൂടി സമയം എടുക്കണമെന്നാണ് എന്റെ അഭിപ്രായം’ – ചോപ്ര പറഞ്ഞു.ഞായറാഴ്ച (മെയ് 15) ബ്രാബോൺ സ്റ്റേഡിയത്തിൽ ആർആർ ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിട്ടപ്പോൾ 24 പന്തിൽ 32 റൺസ് നേടിയാണ് സാംസൺ പുറത്തായത്.
ഷിമ്രോൺ ഹെറ്റ്മെയർ തിരിച്ചെത്തിയതിനാലും ജസ്ഥാൻ ക്യാപ്റ്റൻ തന്റെ ഇഷ്ടപ്പെട്ട നമ്പർ 3 സ്ഥാനത്ത് ബാറ്റിംഗിൽ ഉറച്ചുനിൽക്കണമെന്നും ചോപ്ര കൂട്ടിച്ചേർത്തു.ചെന്നൈയ്ക്കെതിരായ മത്സരത്തിൽ ഓപ്പണർ ജോസ് ബട്ട്ലർ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ചോപ്ര ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Sanju 🆚 Slinga. 🔥🔥🔥#RoyalsFamily | #ShowerCooler | #RRvCSK | @DettolIndia | @IamSanjuSamson | @ninety9sl pic.twitter.com/RP10OobUd3
— Rajasthan Royals (@rajasthanroyals) May 20, 2022
“ജോസ് ബട്ട്ലർ റൺസ് നേടേണ്ടതുണ്ട്, അദ്ദേഹം ഇന്ന് സ്കോർ ചെയ്യുമെന്ന് എനിക്ക് തോന്നുന്നു.ഇത്തവണ ഇന്നിങ്സിന്റെ ആരംഭത്തിൽ അദ്ദേഹം അൽപം കൂടി ശ്രദ്ധ കാട്ടുമെന്നാണ് കരുതുന്നത്. തുടക്കം നന്നായാൽ ബട്ലർ വലിയ സ്കോറിലേക്കു നീങ്ങുമെന്ന് തീർച്ചയാണ്’ – ചോപ്ര പറഞ്ഞു.RR ഓപ്പണർ തന്റെ അവസാന നാല് ഔട്ടിംഗുകളിൽ 22, 30, ഏഴ്, രണ്ട് സ്കോറുകൾ രേഖപ്പെടുത്തിയത്.