❝അവസാന സെക്കന്‍ഡിൽ ശ്രീജേഷിന്റെ തകർപ്പൻ സേവ്, ടോക്കിയോയിൽ ചരിത്രം കുറിച്ച് ഇന്ത്യ ഹോക്കി ടീം ❞
ആവേശകരമായ മത്സരത്തിൽ ജര്‍മ്മനിയ്ക്കെതിരെ 5-4ന്റെ വിജയം പിടിച്ചെടുത്ത് മോസ്കോ ഒളിമ്പിക്സിന് ശേഷം 41 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഹോക്കിയിൽ ഒരു മെഡൽ നേടി ഇന്ത്യന്‍ പുരുഷ ടീം. ഇന്ന് നടന്ന അത്യന്തം ആവേശകരമായ ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ ഇന്ത്യ 1-3ന് പിന്നിൽ നിന്ന ശേഷമാണ് ശക്തമായ തിരിച്ചുവരവിലൂടെ മെഡൽ സ്വന്തമാക്കിയത്. മത്സരത്തില്‍ ആറ് സെക്കന്‍ഡ് ബാക്കി നില്‍ക്കെ ജര്‍മ്മനിയ്ക്ക് ലഭിച്ച പെനാള്‍ട്ടി കോര്‍ണര്‍ രക്ഷിച്ച ശ്രീജേഷിന്റെ മാസ്മരിക സേവാണ് ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിക്കൊടുത്തത്.ഇന്ത്യക്കായി സിമ്രൻജീത് സിങ് രണ്ടു ഗോളുകൾ നേടി. ഹാർദിക് സിങ്, രുപീന്ദർപാൽ സിങ്, ഹർമൻപ്രീത് സിങ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ജർമനിക്ക് വേണ്ടി തിമൂർ ഒറുസ് രണ്ട് ഗോളുകൾ നേടി.
ജർമനിക്കെതിരായ ജയത്തോടെ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം 1980 മോസ്ക്കോ ഒളിമ്പിക്സിന് ശേഷം നേടുന്ന ആദ്യ മെഡലാണിത്. മോസ്കോയിൽ നേടിയ സ്വർണമായിരുന്നു ഹോക്കിയിൽ ഇന്ത്യയുടെ അവസാന മെഡൽ. പിന്നീട് ഇപ്പോഴാണ് ഇന്ത്യ ഒരു മെഡൽ നേടുന്നത്. ഒളിമ്പിക്സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഒളിമ്പിക്സിൽ ഹോക്കിയിൽ എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ നേടിയിട്ടുള്ളത്.മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ജർമനി ഇന്ത്യക്കെതിരെ ലീഡ് നേടി. തുടക്കത്തിൽ പിന്നിലേക്ക് പോയതിന് ശേഷം മികച്ച രീതിയിൽ ഇന്ത്യ തിരിച്ചുവന്നെങ്കിലും ആദ്യത്തെ ക്വാർട്ടറിൽ ഗോൾ നേടാൻ കഴിഞ്ഞില്ല. മറുവശത്ത് ശക്തമായ പ്രെസ്സിങ് നടത്തി ജർമനി നാല് പെനാൽറ്റി കോർണറുകൾ നേടിയെടുത്തെങ്കിലും ശ്രീജേഷ് അടങ്ങുന്ന ഇന്ത്യൻ പ്രതിരോധ നിര അവയ്ക്കെതിരെ മികച്ച പ്രതിരോധം തീർത്തു.
3⃣ goals in 5⃣ minutes
— Sportstar (@sportstarweb) August 5, 2021
The key moments where #TeamIndia turned this match around to secure a hockey bronze medal!#Olympics | #Tokyo2020pic.twitter.com/4YWroKiMqU
രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തിൽ തന്നെ സിമ്രന്‍ജിത്ത് സിംഗിലൂടെ ഇന്ത്യ മികച്ചൊരു ഫീൽഡ് ഗോള്‍ നേടുകയായിരുന്നു. രണ്ടാം ക്വാര്‍ട്ടറിൽ വീണ്ടും ജര്‍മ്മനി മുന്നിലെത്തുന്നതാണ് കണ്ടത്. 3-1ന്റെ ലീഡ് നേടുവാന്‍ ജര്‍മ്മനി സാധിച്ചപ്പോള്‍ ഇന്ത്യ മത്സരം കൈവിടുമെന്നാണ് ഏവരും കരുതിയത്. എന്നാൽ മൂന്നാം ക്വാര്‍ട്ടറിൽ തന്നെ രണ്ട് ഗോള്‍ മടക്കി ഇന്ത്യ ഇടവേള സമയത്ത് അതിശക്തമായ തിരിച്ചുവരവാണ് നടത്തിയത്.ജര്‍മ്മനിയ്ക്ക് വേണ്ടി 24ാം മിനുട്ടിൽ നിക്ലാസ് വെല്ലെനും 25ാം മിനുട്ടിൽ ബെനഡിക്ട് ഫുര്ക്കും ജര്‍മ്മനിയെ മുന്നിലെത്തിച്ചപ്പോള്‍ 27, 29 മിനുട്ടുകളിൽ ഹാര്‍ദ്ദിക് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യയുടെ ഗോള്‍ സ്കോറര്‍മാര്‍.
മൂന്നാം ക്വാര്‍ട്ടറിൽ മത്സരത്തിൽ ആദ്യമായി ഇന്ത്യ മുന്നിലെത്തുന്ന കാഴ്ചയാണ് കണ്ടത്. പെനാള്‍ട്ടി സ്ട്രോക്ക് ഗോളാക്കി മാറ്റി രൂപീന്ദര്‍ പാൽ സിംഗ് ഇന്ത്യയെ മുന്നിലെത്തിച്ചു. അധികം വൈകാതെ സിമ്രന്‍ജിത്ത് സിംഗ് ഇന്ത്യയെ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി മുന്നിലെത്തിച്ചു.നിർണായകമായ രണ്ടാം പകുതിയിൽ തുടർച്ചയായി ഗോളുകൾ നേടിയ ആവേശം തുടർന്ന ഇന്ത്യ ആദ്യ നാല് മിനിറ്റുകൾക്കുള്ളിൽ തന്നെ രണ്ട് ഗോളുകൾ നേടി കളിയിൽ ആദ്യമായി ലീഡെടുത്തു. പെനാൽറ്റി സ്ട്രോക്കിലൂടെ രൂപീന്ദർപാൽ സിങ് ഇന്ത്യയുടെ നാലാം ഗോൾ നേടിയപ്പോൾ മനോഹരമായ ഫീൽഡ് ഗോളിലൂടെ സിമ്രൻജീത് സിങ് ഇന്ത്യയുടെ ലീഡ് വർധിപ്പിച്ചു.മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 5-3ന് മുന്നിലായിരുന്നു.
അവസാന ക്വാര്‍ട്ടറിൽ പെനാള്‍ട്ടി കോര്‍ണറിലൂടെ ഗോള്‍ മടക്കി ഇന്ത്യയുടെ ലീഡ് കുറയ്ക്കുവാന്‍ ജര്‍മ്മനിയ്ക്ക് സാധിച്ചു. ലൂക്കാസ് വിന്‍ഡ്ഫെഡര്‍ ആയിരുന്നു ഗോള്‍ സ്കോറര്‍.6 സെക്കന്‍ഡ് മാത്രം ഉള്ളപ്പോള്‍ ഒരു പെനാള്‍ട്ടി കോര്‍ണര്‍ സ്വന്തമാക്കി ജര്‍മ്മനി ഇന്ത്യന്‍ ഗോള്‍ മുഖത്ത് ഭീഷണിയായെങ്കിലും തന്റെ കരിയറിലെ തന്നെ ഏറ്റവും നിര്‍ണ്ണായകമായ സേവുമായി ശ്രീജേഷ് ഇന്ത്യയുടെ കോട്ട കാക്കുകയായിരുന്നു.
കടപ്പാട്