
മഴക്കിടയിലും ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രവർത്തിയുമായി ജോണ്ടി റോഡ്‌സ്
ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ഐപിഎൽ 2023 മത്സരത്തിനിടെ മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്ററും ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഫീൽഡിംഗ് പരിശീലകനുമായ ജോൺടി റോഡ്‌സ് ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കി.
മഴ ശക്തമായി പെയ്യാൻ തുടങ്ങിയപ്പോൾ, പിച്ചിലേക്ക് കവറുകൾ കൊണ്ടുവരാൻ ശ്രമിക്കുന്ന ഗ്രൗണ്ട് സ്റ്റാഫിന് മുൻ പ്രോട്ടീസ് താരം സഹായഹസ്തം നൽകി.അവസാന ഓവറിൽ 125/7 എന്ന നിലയിലാണ് ലക്നൗ മഴ മൂലം മത്സരം നിർത്തിയത്. പിന്നീട് തുടർച്ചയായി പെയ്ത മഴ കാരണം മത്സരം ഉപേക്ഷിച്ചു. എൽഎസ്‌ജിയും സിഎസ്‌കെയും ഓരോ പോയിന്റ് വീതം പങ്കിട്ടു, 11 പോയിന്റുമായി പോയിന്റ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നിലനിർത്തി.

ടോസ് നേടിയ എംഎസ് ധോണി മന്ദഗതിയിലുള്ള വിക്കറ്റിൽ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.മുന്‍നിര തകര്‍ന്ന ലഖ്‌നൗവിനെ രക്ഷിച്ചത് ആയുഷ് ബദോനിയായിരുന്നു. കളി തടസ്സപ്പെടുമ്പോള്‍ 59 റണ്‍സോടെ താരം ക്രീസിലുണ്ടായിരുന്നു. 33 ബോളില്‍ നാലു സിക്‌സറും രണ്ടു ഫോറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്.നിക്കോളാസ് പൂരനാണ് (20) മറ്റൊരു പ്രധാന സ്‌കോറര്‍. കൈല്‍ മയേഴ്‌സ് 14ഉം മനന്‍ വോറ 10ഉം റണ്‍സെടുത്തു. ചെന്നൈയ്ക്കു വേണ്ടി മോയിന്‍ അലി, മഹീഷ് തീക്ഷണ, മതീശ പതിരാന എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.
.@JontyRhodes8 to the rescue 😃👌🏻
— IndianPremierLeague (@IPL) May 3, 2023
No shortage of assistance for the ground staff in Lucknow 😉#TATAIPL | #LSGvCSK pic.twitter.com/CGfT3dA94M
ടോസ് നേടിയ എംഎസ് ധോണി മന്ദഗതിയിലുള്ള വിക്കറ്റിൽ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ആറാം വിക്കറ്റിൽ നിക്കോളാസ് പൂരനൊപ്പം 57 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി യുവ ബാറ്റർ ആയുഷ് ബഡോണി എൽഎസ്ജിയെ രക്ഷിച്ചു. പൂരന്റെ വിടവാങ്ങലിന് ശേഷം, ബഡോണി ആക്രമണം തുടർന്നു, എൽഎസ്‌ജിയെ 7 വിക്കറ്റിന് 125 എന്ന നിലയിൽ എത്തിച്ചു.