എന്തുകൊണ്ടാണ് ജോസ് ലൂയിസ് ചിലാവർട്ടിനെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി കണക്കാക്കുന്നത് ?|JOSE LUIS CHILAVERT
പിച്ചിലെ മറ്റെല്ലാ പൊസിഷനുകളുമായും താരതമ്യം ചെയ്യുമ്പോൾ വ്യക്തമായ കാരണങ്ങളാൽ ഗോൾകീപ്പറായി കളിക്കുന്നത് തികച്ചും സവിശേഷമാണ്.അങ്ങനെ സവിഷേതയുള്ള കുറച്ച് താരങ്ങൾ മാത്രമാണ് ലോക ഫുട്ബാളിൽ ഉണ്ടായിട്ടുളളത്. തൊണ്ണൂറുകളിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ചതും സവിശേഷ കഴിവുകളും ഉള്ള ഗോൾ കീപ്പറായിരുന്നു പരാഗ്വേൻ ഇതിഹാസം ജോസ് ലൂയിസ് ചിലാവർട്ട്.
ഒരു ഗോൾകീപ്പർ എന്ന നിലയിൽ ആരുമായും താരതമ്യം ചെയ്യാൻ സാധിക്കാത്ത താരമായിരുന്നു ചിലാവർട്ട്. 1990-കളുടെ മധ്യത്തിൽ മൂന്ന് തവണ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.പന്ത് കൈ പിടിയിലൊതുക്കിയാലോ തട്ടിയകറ്റിയാലോ അല്ലെങ്കിൽ ക്രോസ്ബാറിന് കീഴിൽ സാധാരണ ഒരു ഗോൾകീപ്പർ ചെയ്യാറുളള മറ്റ് കടമകളാലോ ഒന്നും ചിലാവർട്ട് തൃപ്തനല്ല.കാലിന് കീഴിൽ പന്തുണ്ടെങ്കിൽ അത് തട്ടി നീങ്ങി മൈതാന മധ്യവരെ മുന്നോട്ട് കൊണ്ടുപോയി പ്ലേമേക്കിങ് റോൾ കൂടി ചെയ്യുന്ന ഗോളടിക്കാൻ ആഗ്രഹിക്കുന്ന ഗോൾകീപ്പറായിരുന്നു ചിലാവർട്ട്.

അദ്ദേഹം തന്റെ കരിയറിന്റെ ഭൂരിഭാഗവും അർജന്റീനയിൽ ചെലവഴിച്ചു.വെലെസ് സാർസ്ഫീൽഡിനെ കപ്പുകളും ലീഗ് കിരീടങ്ങളും നേടാൻ സഹായിച്ചു.1996-ൽ രാജ്യത്തിന്റെ മികച്ച ഫുട്ബോൾ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.ലോക ഫുട്‌ബോളിന്റെ വലിയ ശക്തികളിലൊന്നല്ലെങ്കിലും പരാഗ്വേയ്‌ക്കൊപ്പമുള്ള ഏറ്റവും വലിയ വേദികളിലെ അതിശയിപ്പിക്കുന്ന പ്രകടനങ്ങൾക്ക് അദ്ദേഹത്തെ ആഗോളതലത്തിൽ ഏറ്റവും പ്രശസ്തനാക്കി മാറ്റി.മുമ്പ് ലാ ലിഗയിൽ റയൽ സരഗോസയ്‌ക്കൊപ്പം മൂന്ന് വർഷം ചെലവഴിച്ചിട്ടുണ്ടെങ്കിലും 1998 ലെ വേൾഡ് കപ്പിലെ മികച്ച പ്രകടനം അദ്ദേഹത്തെ കൂടുതൽ പ്രാധാന്യത്തിലേക്ക് കൊണ്ടുവന്നു.ഈ അസാധാരണ ഗോൾകീപ്പർ മികച്ചവനാണെന്ന് ലോകം മനസ്സിലാക്കാൻ തുടങ്ങി.
Así reacciona un capitán después de la eliminación de su equipo de una Copa del Mundo.
— Señor Fútbol Py (@SrFutbolPy) July 27, 2022
¡Feliz cumpleaños, Chila! 🇵🇾pic.twitter.com/e7KFQptLyu
ഒരു ഗോൾകീപ്പർ ഇടയ്ക്കിടെ പെനാൽറ്റി എടുക്കുന്നത് അസാധാരണമല്ല.എന്നാൽ ഫ്രീ കിക്കുകളും എടുക്കുന്നതോ, ഇത് ധീരവും അപകടസാധ്യതയുള്ളതും കാണാൻ അതിശയകരമാം വിധം രസകരവുമാണ്.1999-ൽ ഫെറോയ്‌ക്കെതിരെ വെലെസിന്റെ മൂന്ന് ഗോളുകൾ സ്‌കോർ ചെയ്‌ത ചിലാവർട്ട് തന്റെ പേരിൽ ഒരു ഹാട്രിക്ക് പോലും നേടിയിട്ടുണ്ട്. വിരമിക്കുമ്പോൾ, അന്താരാഷ്ട്ര തലത്തിൽ എട്ട് ഗോളുകൾ ഉൾപ്പെടെ 62 ഗോളുകൾ അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു.ചിലവെർട്ട് ഒരു ജാലവിദ്യക്കാരൻ ആയിരുന്നില്ല ,ഒരു മികച്ച ഷോട്ട്-സ്റ്റോപ്പർ, ഒരു കമ്മാണ്ടർ ,ഒരു കരിസ്മാറ്റിക് ലീഡർ എന്നിവയാണ്.
Happy Birthday José Luis Chilavert! 🎂
— Classic Football Shirts (@classicshirts) July 27, 2022
In 1999, he became the first goalkeeper to score a hat-trick!pic.twitter.com/QUO2UViNiF
It’s Jose Luis Chilavert’s birthday today. You remember him.
— A Funny Old Game (@sid_lambert) July 27, 2022
Long before sweeper keepers, this brilliant bonkers bastard was pinging in free-kicks for fun.
pic.twitter.com/TRMgNLvVqo
അദ്ദേഹത്തിന്റെ മിടുക്ക് പരാഗ്വേയെ വേൾഡ് കപ്പിൽ കൂടുതൽ ശ്രദ്ധേയമായ ടീമാക്കി മാറ്റുകയും ചെയ്തു.മുൻനിര രാജ്യങ്ങളിൽ ഒന്നിന് വേണ്ടി കളിച്ചിരുന്നെങ്കിൽ ഗോൾകീപ്പിംഗ് ഭ്രാന്തിന്റെ ഉദാഹരണമായി മാത്രമല്ല ഏറ്റവും മികച്ചത് കൊണ്ട് ചിലാവർട്ടിന്റെ പേര് എപ്പോഴും ഉയർന്നുവരുമായിരുന്നു. സമകാലികരായ തഫറേൽ, ആൻഡോണി സുബിസാരെറ്റ, ആൻഡ്രിയാസ് കോപ്‌കെ എന്നിവരേക്കാൾ മികച്ചവനായിരുന്നു അദ്ദേഹം.പെനാൽറ്റികൾ സ്‌കോർ ചെയ്യാനും അവ സംരക്ഷിക്കാനും കഴിയുന്ന ഒരു കീപ്പർ ഉണ്ടായിരിക്കുന്നത് ഒരു അത്ഭുതം തന്നെയാണ്.
Happy Birthday José Luis Chilavert 🎂
— Football Remind (@FootballRemind) July 27, 2022
He made 74 caps for Paraguay scoring 8 times from goalkeeper.
A quality left foot! ⚽️ 🧤pic.twitter.com/itPNnaTpWb