‘ശത്രുക്കൾക്ക് എന്നെ ഇങ്ങനെ ഇടിച്ചു വീഴ്ത്താൻ ഒരുപാട് കാലം കാത്തിരിക്കണോ?’: നെയ്മർ |Neymar |Qatar 2022
ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെർബിയക്കെതിരെ ബ്രസീൽ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. അഞ്ച് തവണ ലോക ചാമ്പ്യൻമാർക്ക് വേണ്ടി റിചാലിസൺ ഇരട്ട ഗോളുകൾ നേടി. എന്നാൽ സൂപ്പർ താരം നെയ്മർക്ക് പരിക്കേറ്റത് വിജയത്തിന്റെ സന്തോഷത്തിനിടയിലും വലിയ നിരാശക്ക് കാരണമായി തീർന്നു.മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ നെയ്മറിന്റെ പ്രതികരണം വന്നിരിക്കുകയാണ്.
പരിക്കേറ്റതിനെത്തുടർന്ന് നെയ്മർക്ക് ഗ്രൂപ്പിലെ ശേഷിക്കുന്ന രണ്ടു മത്സരങ്ങളും നഷ്ടപ്പെടും എന്നുറപ്പായിരിക്കുകയാണ്. “ബ്രസീൽ ജേഴ്‌സി ധരിക്കുന്നതിൽ എനിക്ക് തോന്നുന്ന അഭിമാനത്തിനും സ്നേഹത്തിനും ഒരു വിശദീകരണവുമില്ല. ജനിക്കാൻ ഒരു രാജ്യം തിരഞ്ഞെടുക്കാൻ ദൈവം എനിക്ക് അവസരം നൽകിയെങ്കിൽ, അത് ബ്രസീലായിരിക്കും.എന്റെ ജീവിതത്തിൽ ഒന്നും എളുപ്പത്തിൽ കിട്ടിയിട്ടില്ല , എനിക്ക് എപ്പോഴും എന്റെ സ്വപ്നങ്ങളെയും ലക്ഷ്യങ്ങളെയും പിന്തുടരേണ്ടതുണ്ട്.ആരോടും തിന്മ ആഗ്രഹിക്കാതെ, ആവശ്യമുള്ളവരെ സഹായിക്കുക. ഇന്ന് എന്റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ നിമിഷങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു… വീണ്ടും ഒരു ലോകകപ്പ്” നെയ്മർ പറഞ്ഞു.

“എനിക്ക് ഒരു പരിക്ക് ഉണ്ട്, അത് ബോറടിപ്പിക്കുന്നതാണ്, അത് വേദനിപ്പിക്കും, പക്ഷേ എനിക്ക് തിരിച്ചുവരാൻ അവസരം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, കാരണം എന്റെ രാജ്യത്തെയും എന്റെ ടീമംഗങ്ങളെയും എന്നെയും സഹായിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. എന്നെ ഇങ്ങനെ ഇടിച്ചു വീഴ്ത്താൻ ശത്രുക്കൾക്ക് ഒരുപാട് കാലം കാത്തിരിക്കണോ? ഒരിക്കലും ! ഞാൻ അസാധ്യമായ ദൈവത്തിന്റെ കുട്ടിയാണ്, എന്റെ വിശ്വാസം അനന്തമാണ്” നെയ്മർ പറഞ്ഞു.
Neymar has a message for all of his fans in Brazil and around the world following his recent ankle injury in the World Cup.
— ClutchPoints (@ClutchPointsApp) November 25, 2022
Prayers up for the legend 🙏
(via neymarjr/IG) pic.twitter.com/pHz9Ka9zQM
2014 ലെ വേൾഡ് കപ്പിലും ബ്രസീലിന്റെ പത്താം നമ്പർ താരത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കൊളംബിയയ്‌ക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് നെയ്മർക്ക് പരിക്കേറ്റത്.