ഇന്ത്യൻ ഫുട്ബോളിന് നാണക്കേടായി ഒത്തുകളി ,അഞ്ച് ക്ലബ്ബുകൾക്കെതിരെ സിബിഐ അന്വേഷണം |Indian Football
ഇന്ത്യൻ ഫുട്ബോളിന് നാണക്കേടുണ്ടാക്കി ഒത്തുകളി ആരോപണം. ഒത്തുകളി ആരോപണത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.സിബിഐ എഐഎഫ്എഫ് (ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ) ആസ്ഥാനം സന്ദർശിക്കുകയും രേഖകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
കുറഞ്ഞത് അഞ്ച് ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകളെങ്കിലും ഒത്തു കളി വിവാദത്തിൽ പെട്ടിട്ടുണ്ട്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാച്ച് ഫിക്‌സർ വിൽസൺ രാജ് പെരുമാൾ ലിവിംഗ് 3ഡി ഹോൾഡിംഗ്‌സ് ലിമിറ്റഡ് വഴി ഇന്ത്യൻ ക്ലബ്ബുകളിൽ നിക്ഷേപം നടത്തിയെന്ന ആരോപണമാണ് സിബിഐ അന്വേഷിക്കുന്നതെന്ന് അറിയിച്ചു. ഫിൻലൻഡിലും ഹംഗറിയിലും ശിക്ഷിക്കപ്പെട്ട വിൽസൺ 1995ൽ സിംഗപ്പൂരിൽ ഒത്തുകളി നടത്തിയതിന് ആദ്യമായി ജയിലിൽ അടയ്ക്കപ്പെട്ടു.ഒളിമ്പിക്‌സ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ, വനിതാ ലോകകപ്പ്, കോൺകാകാഫ് ഗോൾഡ് കപ്പ്, ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് എന്നിവയുൾപ്പെടെ എല്ലാ തലങ്ങളിലും ഗെയിമുകൾ ഒത്തുകളിച്ചതായി കണ്ടെത്തിയിട്ടുണ്ട് .

ഒത്തുകളികളോട് എഐഎഫ്‌എഫിന് സഹിഷ്ണുതയില്ല, അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ ക്ലബ്ബുകൾക്ക് കത്തെഴുതിയിട്ടുണ്ട്,” എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ ശനിയാഴ്ച TOI യോട് പറഞ്ഞു. “ഫിക്സറുമായി ബന്ധിപ്പിച്ചിട്ടുള്ള കമ്പനികൾ നടത്തുന്ന നിക്ഷേപങ്ങളെക്കുറിച്ച് ആശങ്കയുണ്ട്. ഒത്തുകളിയുമായി വിദൂരമായി ബന്ധമുള്ള ആരുമായും ഇന്ത്യൻ ഫുട്ബോളിന് ബന്ധമില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യും.കരാറുകൾ, സ്പോൺസർഷിപ്പുകൾ, വിദേശ കായികതാരങ്ങളെയും സാങ്കേതിക ജീവനക്കാരെയും നിയമിക്കുന്ന കമ്പനികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾക്കായി സിബിഐ ഓരോ ക്ലബ്ബിനും പ്രത്യേകം കത്തെഴുതിയിട്ടുണ്ട്.
The CBI is investigating match-fixing in Indian football after it emerged that a notorious international match-fixer could have invested huge amount of money in at least five clubs through shell companies#IndianFootball https://t.co/XXJKHKU8tC
— Marcus Mergulhao (@MarcusMergulhao) November 19, 2022
ഐ-ലീഗിൽ മത്സരിച്ച എഐഎഫ്‌എഫിന്റെ ഡെവലപ്‌മെന്റൽ ടീമായ ഇന്ത്യൻ ആരോസ് അന്വേഷണം നടക്കുന്ന അഞ്ച് ക്ലബ്ബുകളിൽ ഒന്നാണ്.ഐ ലീഗിലെ അഞ്ച് ക്ലബ്ബുകൾക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടക്കുക. എഐഎഫ്‌എഫും ഒഡീഷ സർക്കാരും ധനസഹായം നൽകിയ ആരോസിന് വിദേശ കളിക്കാരോ വിദേശ ജീവനക്കാരോ ഉണ്ടായിരുന്നില്ല. ആയതിനാൽ തന്നെ സംശയ നിഴലിലുള്ളത് ഇന്ത്യൻ കളിക്കാരും സ്റ്റാഫുകളുമാണ് എന്നതാണ് പ്രശ്നങ്ങൾ ഗുരുതരമാക്കുന്നത്. ഗോവ പ്രീമിയർ ലീഗിലെ ഒത്തുകളിയും ,ജ്യോത്സനെ നിയമിച്ചതും ,ഫിഫ ബാനിനും ശേഷം ഇന്ത്യൻ ഫുട്ബോളിനെ പിടിച്ചു കുലുക്കുന്ന വിവാദമായിരിക്കുകയാണ് ഒത്തുകളി ആരോപണം.
MATCH FIXING IN INDIAN FOOTBALL?
— Mirror Now (@MirrorNow) November 20, 2022
The #CBI is investigating match-fixing of football matches after it emerged that a notorious international fixer could have invested “huge amount of money” in at least five #Indianfootballclubs through shell companies.@bhavatoshsingh reports pic.twitter.com/sMQW5FAQBJ