
❝ഡി ജോങിന് മുൻപേ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഒരു ഡച്ച് താരമെത്തുന്നു❞|Manchester United
ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ സൈനിങ് നടത്താൻ ഒരുങ്ങികയാണ്.നെതർലൻഡ്സ് ലെഫ്റ്റ് ബാക്ക് ടൈറൽ മലഷ്യ ഈ ട്രാൻസ്ഫർ വിൻഡോയിലെ യുണൈറ്റഡിന്റെ ആദ്യം സൈനിങാകും. യുണൈറ്റഡ് മുന്നോട്ടുവെച്ച 17 മില്യൺ യൂറോയുടെ ഡീൽ ടൈറലിന്റെ ക്ലബ്ബായ ഫെയ്നൂർദ് അംഗീകരിച്ചു.
യുവേഫ കോൺഫറൻസ് ലീഗ് ഫൈനൽ വരെ എത്തിയ ഫെയ്നൂർദ് ടീമിൽ അംഗമായിരുന്നു 22കാരനായ ഡച്ച് ഡിഫൻഡർ. ഫ്രഞ്ച് ക്ലബ് ലിയോണും ഡച്ച് താരത്തിനായി ശ്രമം നടത്തിയിരുന്നു.””കരാർ ഉണ്ട്, ഞങ്ങൾ ഇപ്പോൾ ടൈറലിനായി കാത്തിരിക്കുകയാണ്. അതെ എന്ന് അദ്ദേഹം പറഞ്ഞാൽ, മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ഒരു ട്രാൻസ്ഫർ ആസന്നമാണ്” ഫെയ്‌നൂർഡ് സ്‌പോർട്ടിംഗ് ഡയറക്ടർ ഫ്രാങ്ക് ആർനെസെൻ പറഞ്ഞു.

ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഫ്രെങ്കി ഡി ജോങ്ങിന്റെ അതേ ഏജന്റാണ് മലഷ്യക്ക് ഉള്ളത്.സ്കൈ സ്‌പോർട്‌സ് ന്യൂസ് അനുസരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്‌ഫീൽഡർക്കായി ഏകദേശം 68 മില്യൺ യൂറോ വിലമതിക്കുന്ന കരാർ ഓഫർ ചെയ്തിട്ടുണ്ട്. ഈ ട്രാൻസ്ഫർ ജാലകത്തിൽ യുണൈറ്റഡ് ഇതുവരെ മുന്നേറിയിട്ടില്ല, എന്നാൽ രണ്ട് ഡച്ചുകാരുടെയും കൂട്ടിച്ചേർക്കൽ അവരെ മുനിരയിലെത്തിക്കും. കഴിഞ്ഞ സീസണിൽ ഫെയ്‌നൂർഡിനായി 50 മത്സരങ്ങൾ കളിച്ച മലഷ്യ അഞ്ച് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ലൂക്ക് ഷാ, അലക്സ് ടെല്ലസ് എന്നിവരോടൊപ്പം ലെഫ്റ്റ് ബാക്ക് സ്ഥാനത്തിനായി മലഷ്യ മത്സരിക്കേണ്ടി വരും.
Tyrell Malacia agents are in direct contact with Manchester United to discuss personal terms. Proposal has been sent, after today’s exclusive update on OL deal hijacked. 🔴🇳🇱 #MUFC
— Fabrizio Romano (@FabrizioRomano) June 28, 2022
Key hours ahead after full agreement between Man Utd and Feyenoord for €15m plus €2m add ons. pic.twitter.com/WZq2jUqWz8
മലഷ്യ തന്റെ സീനിയർ കരിയർ മുഴുവൻ ഫെയ്‌നൂർഡിൽ ചെലവഴിച്ചു – 2017-ൽ നാപ്പോളിക്കെതിരെ ചാമ്പ്യൻസ് ലീഗിൽ 18-ാം വയസ്സിൽ അരങ്ങേറ്റം കുറിച്ചു.എറെഡിവിസിയിലെ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ടെൻ ഹാഗിനെ ആകർഷിക്കുകയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിൽ നെതർലൻഡ്‌സിനായി അരങ്ങേറ്റം കുറിച്ച 22-കാരൻ കിട്ടിയ അവസരങ്ങൾ എല്ലാം നന്നായി ഉപയോഗിച്ച താരമാണ്.പുതിയ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് തിങ്കളാഴ്ച തന്റെ ആദ്യ പരിശീലന സെഷന്റെ ചുമതല ഏറ്റെടുത്തു, അവരുടെ ആദ്യ പ്രീ-സീസൺ സൗഹൃദ മത്സരം ജൂലൈ 12 ന് ലിവർപൂളിനെതിരെ നടക്കും.