
‘ചരിത്രം സൃഷ്ടിച്ച് വിരാട് കോഹ്‌ലി’ : ടി20യിൽ ഈ നാഴികക്കല്ല് നേടുന്ന ആദ്യ ബാറ്ററായി മാറി
ബാംഗ്ലൂരിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിൽ നടന്ന ഐപിഎൽ 2023ലെ 36-ാം നമ്പർ മത്സരത്തിൽ വിരാട് കോഹ്‌ലി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.തുടർച്ചയായ മൂന്നാം മത്സരത്തിലും ടീമിനെ നയിച്ച കോലി കഴിഞ്ഞ മത്സരത്തിൽ ഗോൾഡൻ ഡക്കിൽ നിന്ന് തിരിച്ചുവരികയും 37 പന്തിൽ നിന്ന് 54 റൺസ് നേടുകയും ചെയ്തു.
ആറു ബൗണ്ടറികൾ ഉൾപ്പെടെയായിരുന്നു കോലിയുടെ അർദ്ധ ശതകം.എന്നാൽ നൈറ്റ് റൈഡേഴ്‌സിനെതിരെ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിന് തന്റെ ടീമിനെ വിജയിപ്പിക്കാനായില്ല.21 റൺസിന് തോൽവി ഏറ്റുവാങ്ങി ഐപിഎൽ 2023 ലെ എട്ട് മത്സരങ്ങളിൽ നാലാം തോൽവിയും കെകെആറിനെതിരെ നടന്നുകൊണ്ടിരിക്കുന്ന എഡിഷനിൽ തുടർച്ചയായി രണ്ടാം തോൽവിയും ഏറ്റുവാങ്ങി. എന്നാൽ കെകെആറിനെതിരായ ബാറ്റിംഗിൽ തന്റെ മികച്ച പ്രകടനത്തിനിടെ, 34 കാരനായ വിരാട് ടി20 യിൽ ഒരു വേദിയിൽ 3000-ത്തിലധികം റൺസ് നേടുന്ന ആദ്യ ബാറ്റർ ആയി ചരിത്ര പുസ്തകങ്ങളിൽ തന്റെ പേര് എഴുതിച്ചേർത്തു.

താരം ബെംഗളൂരുവിലെ ഐക്കണിക് സ്റ്റേഡിയത്തിൽ 3000 റൺസ് തികച്ചു.ഐപിഎല്ലിന്റെ തുടക്കം മുതൽ ആർസിബിയിലുള്ള വിരാട് അടുത്തിടെ ഐപിഎല്ലിൽ ഒരു വേദിയിൽ 2500 റൺസ് നേടുന്ന ആദ്യ ബാറ്ററായി മാറി, ബുധനാഴ്ചത്തെ മത്സരത്തിൽ അദ്ദേഹം തന്റെ തൊപ്പിയിൽ മറ്റൊരു തൂവൽ കൂടി ചേർത്തു.ചിന്നസ്വാമിയിൽ ഇന്ത്യയ്‌ക്കായി നിരവധി ടി20 ഐ മത്സരങ്ങളും വിരാട് കളിച്ചിട്ടുണ്ട്.ഒരു വേദിയിൽ ഏറ്റവും കൂടുതൽ ടി20 റൺസ് നേടിയ ബാറ്റർമാരുടെ പട്ടികയിൽ, മിർപൂരിൽ 2989 റൺസ് നേടിയ മുൻ ബംഗ്ലാദേശ് നായകൻ മുഷ്ഫിഖുർ റഹീമാണ് വിരാടിന് പിന്നിൽ.
റഹീമിന്റെ സഹതാരവും സ്റ്റാർ ഓൾറൗണ്ടറുമായ മഹ്മൂദുള്ള മിർപൂരിൽ 2813 റൺസുമായി മൂന്നാം സ്ഥാനത്തും നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിൽ 2749 റൺസുമായി അലക്സ് ഹെയ്ൽസ് നാലാം സ്ഥാനത്തുമാണ്.ഐപിഎൽ 2023ലെ എട്ട് മത്സരങ്ങളിലെ അർധസെഞ്ചുറിയാണ് ബുധനാഴ്ച വിരാട് നേടിയത്, ആകെ 333 റൺസുമായി വിരാട് ഈ വർഷത്തെ മുൻനിര റൺ വേട്ടക്കാരുടെ പട്ടികയിൽ 2-ാം സ്ഥാനത്താണ്.