
“വിരാട് കോഹ്‌ലി ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്” – പഞ്ചാബ് കിങ്‌സ് താരം
തന്റെ ഐപിഎൽ കരിയറിന് തുടക്കം കുറിച്ച ശ്രീലങ്കയുടെ യുവ വിക്കറ്റ് കീപ്പർ-ബാറ്ററായ ഭാനുക രാജപക്‌സെ, വിരാട് കോഹ്‌ലിയെ ‘ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാൾഡോ’ എന്നാണ് വിശേഷിപ്പിച്ചത്. കോഹ്‌ലിയുടെ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 22 പന്തിൽ 43 റൺസ് നേടിയ രാജപക്‌സെ തന്റെ ടീമായ പഞ്ചാബ് കിംഗ്‌സിനെ വിജയത്തിയിലെത്തിക്കുകയും ചെയ്തു.206 റൺസ് വിജയലക്ഷ്യം പിന്തുടർന്നാണ് പഞ്ചാബ് വിജയിച്ചത്.
“ടീമിന് പുറത്ത് വിരാട് കോഹ്‌ലി എപ്പോഴും എനിക്ക് സംസാരിക്കാനും ഫിറ്റ്‌നസ് സംബന്ധിച്ച് ചില ഉപദേശങ്ങൾ നേടാനും കഴിയുന്ന ഒരാളാണ്. ഫിറ്റ്‌നസിന്റെ കാര്യത്തിൽ അദ്ദേഹം മറ്റൊരു തലത്തിലാണ്. എന്നെ സംബന്ധിച്ചിടത്തോളം കോലിയാണ് ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാൾഡോ,” PBKS-ന്റെ താരം രാജപക്‌സെ പറഞ്ഞു.”കോഹ്ലി ചെയ്യുന്ന ജോലിയുടെ ഫലം വ്യക്തമായി കാണാനാകും. ഫിറ്റ്നസ് അല്ലെങ്കിൽ വൈദഗ്ധ്യത്തിന്റെ കാര്യത്തിൽ പോലും നിങ്ങൾക്ക് അദ്ദേഹത്തെ ആരുമായും താരതമ്യം ചെയ്യാം. വളരെ കഠിനമായി കളിക്കുന്നു, അദ്ദേഹത്തോട് സംസാരിച്ച് നിങ്ങൾക്ക് ഒരുപാട് പഠിക്കാൻ കഴിയും,” ശ്രീ ലങ്കൻ പറഞ്ഞു.

“ഒരു കളിക്കാരനെന്ന നിലയിൽ നിങ്ങൾക്ക് നിങ്ങളുടെ ഫിറ്റ്‌നസ് ആവശ്യമാണ്, പക്ഷേ അത് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം തീർച്ചയായും വൈദഗ്ധ്യമാണ് ആദ്യം വരുന്നത്. തുടർന്ന് ഫിറ്റ്‌നസ്, എന്നാൽ നിങ്ങൾ വേണ്ടത്ര ഫിറ്റ്നസ് ഇല്ലെങ്കിൽ നിങ്ങൾക്ക് തീർച്ചയായും പ്രകടനം നടത്താൻ കഴിയില്ല” ഫിറ്റ്‌നസ് വേഴ്സസ് സ്കിൽസ്’ ചർച്ചയിൽ രാജപക്‌സെ പറഞ്ഞു.

“ഞാൻ യഥാർത്ഥത്തിൽ എന്റെ ഫിറ്റ്നസിനായി കഠിനാധ്വാനം ചെയ്യുകയാണ്. ഒഴിവു ദിവസം കിട്ടുമ്പോഴെല്ലാം ഞാൻ അതിരാവിലെ ജിമ്മിൽ എത്തും. രാജ്യത്തെ പ്രതിനിധീകരിക്കാൻ ചില ഫിറ്റ്‌നസ് ആവശ്യകതകൾ ഉണ്ടെന്നും ഫിറ്റ്‌നസ് ഉള്ളതിനാൽ എന്റെ അന്താരാഷ്ട്ര കരിയർ കൂടുതൽ നീണ്ടുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജപക്‌സെയുടെ അന്താരാഷ്ട്ര ജീവിതം അൽപ്പം വ്യത്യസ്തമായിരുന്നു. പെട്ടെന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ച് അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചിരുന്നു.“അടുത്ത മൂന്നോ നാലോ വർഷമെങ്കിലും കളിക്കാനും രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ചത് ചെയ്യാനും ഞാൻ പ്രതീക്ഷിക്കുന്നു, കാരണം എന്റെ രാജിക്ക് ശേഷം എനിക്ക് അത് പിൻവലിക്കേണ്ടി വന്നു, കാരണം ഞാൻ സാങ്കേതിക സമിതിയുമായും കായിക മന്ത്രിയുമായും സംഭാഷണങ്ങൾ നടത്തിയിരുന്നു. എന്റെ വിരമിക്കൽ പുനഃപരിശോധിക്കാൻ അവർ ആഗ്രഹിച്ചു, ഞാൻ അത് പിൻവലിക്കാൻ തീരുമാനിച്ചു,” അദ്ദേഹം പറഞ്ഞു.