ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശയുടെ സമനില : ആറു ഗോൾ വിജയവുമായി ആഴ്‌സണൽ : തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ് : മൂന്നു ഗോൾ തിരിച്ചടിച്ച് സമനില നേടി ഇന്റർ മിലാൻ

യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ചിരിക്കുകയാണ് ഗലാറ്റസരെ. ഇന്നലെ നടന്ന ടീമുകളും മൂന്നു ഗോളുകൾ വീതമാണ് നേടിയത്. സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നോക്ക് ഔട്ട് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്.ചാമ്പ്യൻസ് ലീഗിലെ അവസാന 16ലെത്താൻ നേരിയ പ്രതീക്ഷകൾ മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് അവശേഷിക്കുന്നത്. അലജാൻഡ്രോ ഗാർനാച്ചോ, ബ്രൂണോ ഫെർണാണ്ടസ്, സ്കോട്ട് മക്‌ടോമിനയ് എന്നിവരാണ് യുണൈറ്റഡിന് വേണ്ടി ഗോൾ നേടിയത്.

ഒരു ഘട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 3 -1 ന് മുന്നിലായിരുന്നു. അഞ്ച് മത്സരങ്ങൾക്ക് ശേഷം നാല് പോയിന്റുമായി ഗ്രൂപ്പ് എയിലെ ഏറ്റവും താഴെയാണ് യുണൈറ്റഡിന്റെ സ്ഥാനം.11 ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്നും ഗർനച്ചോ നേടിയ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് നേടി. 18 ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ മികച്ചൊരു ഗോളിൽ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. 29 ആം മിനുട്ടിഒനാനയുടെ പിഴവിനെത്തുടർന്ന് ഒരു ഫ്രീകിക്കിൽ നിന്ന് ഹക്കിം സിയെച്ച് ഒരു ഗോൾ മടക്കി.ഹാഫ് ടൈമിന് തൊട്ടുപിന്നാലെ മക്‌ടോമിനയ് യുണൈറ്റഡിനെ 3-1ന് മുന്നിലെത്തിച്ചു. 62 ആം മിനുട്ടിൽ ഒനാനയുടെ പിഴിവിൽ നിന്നും സിയേച്ച് ഒരിക്കൽ കൂടി ഗോൾ നേടി സ്കോർ 3 -2 ആക്കി കുറച്ചു.71-ാം മിനിറ്റിൽ മുഹമ്മദ് കെറെം അക്‌തുർകോഗ്ലു ഗലാറ്റസറെയ്‌ക്ക് സമനില നേടിക്കൊടുത്തു.85-ാം മിനിറ്റിൽ യുണൈറ്റഡ് വിജയ ഗോൾ നേടിയെന്ന് തോന്നിച്ചെങ്കിലും ഫെർണാണ്ടസിന്റെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങി.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് നാപോളിയെ പരാജയപ്പെടുത്തി.14 തവണ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് ഇതിനകം തന്നെ അവസാന 16-ലേക്ക് യോഗ്യത നേടിയിട്ടുണ്ട്.അവരുടെ 100% റെക്കോർഡ് നിലനിർത്തുകയും അഞ്ച് മത്സരങ്ങളിൽ നിന്ന് 15 പോയിന്റിനേടുകയും ചെയ്തിട്ടുണ്ട്.ഏഴ് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള നാപ്പോളിക്ക് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതിന് ബ്രാഗയ്‌ക്കെതിരായ അവസാന മത്സരത്തിൽ സമനില വേണം. ഒന്പതാം മിനുട്ടിൽ ജിയോവാനി സിമിയോണിയുടെ ഗോളിൽ നാപോളി ലീഡ് നേടി.രണ്ട് മിനിറ്റിനുശേഷം റോഡ്രിഗോ ടോപ്പ് കോർണറിലേക്ക് ഒരു മികച്ച ഷോട്ടിലൂടെ സമനില നേടി.

22-ാം മിനുട്ടിൽ ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഗോളിൽ റയൽ ലീഡ് നേടി.ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടിയുള്ള 16 കളികളിൽ ബെല്ലിംഗ്ഹാമിന്റെ 15-ാം ഗോളായിരുന്നു ഇത്, ക്ലബ്ബിന്റെ ചരിത്രത്തിലെ തന്റെ ആദ്യ നാല് യൂറോപ്യൻ കപ്പ് മത്സരങ്ങളിൽ ഓരോന്നിലും ഗോൾ നേടുന്ന ആദ്യ കളിക്കാരനായി.47-ാം മിനിറ്റിൽ ഫ്രാങ്ക് അംഗുയിസ നാപോളിയുടെ സമനില ഗോൾ നേടി.പകരക്കാരനായ അക്കാദമി മിഡ്ഫീൽഡർ പാസാണ് 84-ാം മിനിറ്റിൽ ബോക്സിന് പുറത്ത് നിന്ന് ഒരു തകർപ്പൻ ഗോളിലൂടെ റയലിന് വീണ്ടും ലീഡ് നൽകിയത്.ഇഞ്ചുറി ടൈമിൽ ജോസെലു റയലിന്റെ നാലാം ഗോൾ നേടി.

എമിറേറ്റ്‌സിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ആഴ്‌സണൽ എതിരില്ലാത്ത ആറു ഗോളുകൾക്ക് ആർസി ലെൻസിനെ പരാജയപ്പെടുത്തി.ആറ് വ്യത്യസ്ത കളിക്കാരുടെ ഗോളുകൾക്കായിരുന്നു ഗണ്ണേഴ്സിന്റെ വിജയം. വിജയത്തോടെ ആഴ്‌സണൽ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം ഉറപ്പാക്കി.ആഴ്‌സണലിന് അഞ്ച് കളികളിൽ നിന്ന് നാല് ജയത്തോടെ 12 പോയിന്റാണുള്ളത്.13-ാം മിനിറ്റിൽ കൈ ഹാവെർട്‌സിന്റെ ഒരു തകർപ്പൻ ഗോളിൽ ആഴ്‌സണൽ ലീഡ് നേടി.21 ആം മിനുട്ടിൽ ഗബ്രിയേൽ ജീസസ് ലീഡ് ഇരട്ടിയാക്കി.23-ാം മിനിറ്റിൽ ബുക്കായോ സാക്ക മൂന്നാം ഗോളും 27 ആം മിനുട്ടിൽ ഗബ്രിയേൽ മാർട്ടിനെല്ലി നാലാം ഗോളും നേടി.ആദ്യ പകുതിയിലെ അവസാന കിക്കിലൂടെ ഗണ്ണേഴ്‌സ് ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് അഞ്ചാം ഗോൾ നേടി. 86 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ജോർഗിഞ്ഞോ പെനാൽറ്റിയിൽ നിന്നും ആറാം ഗോൾ നേടി.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ബെൻഫിക്കയ്‌ക്കെതിരെ 3-3ന് സമനില വഴങ്ങി ഇന്റർ മിലാൻ. മൂന്ന് ഗോളുകൾക്ക് പിന്നിന്ന ശേഷമാണ് ഇന്റർ മിലാൻ സമനില നേടിയത്.ചാമ്പ്യൻസ് ലീഗിൽ മൂന്ന് ഗോളുകൾക്ക് പിന്നിൽ നിന്ന് ഇന്റർ തിരിച്ചുവരുന്നത് ഇതാദ്യമാണ്.ഇതിനകം അവസാന 16-ലേക്ക് യോഗ്യത നേടിയ ഇന്റർ 11 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്.ഡിസംബർ 12-ന് നടക്കുന്ന അവരുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്റർ റയൽ സോസിഡാഡിന് ആതിഥേയത്വം വഹിക്കും.യൂറോപ്പ ലീഗ് സ്ഥാനവുമായി ബെൻഫിക്ക അവരുടെ അവസാന മത്സരത്തിൽ സാൽസ്ബർഗിനെ നേരിടും.അഞ്ചാം മിനുട്ടിൽ ജോവോ മാരിയോ ബെൻഫിക്കക്ക് ലീഡ് നേടിക്കൊടുത്തു.

13 ആം മിനുട്ടിൽ ജാവോ മരിയ ലീഡ് ഇരട്ടിയാക്കി, 34-ാം മിനിറ്റിൽ തന്റെ ഹാട്രിക് തികക്കുകയും ചെയ്തു.2010ൽ ടോട്ടൻഹാം ഹോട്സ്പറിനൊപ്പം ഗാരെത് ബെയ്ൽ ഈ നേട്ടം കൈവരിച്ചതിന് ശേഷം ചാമ്പ്യൻസ് ലീഗിൽ ഇന്ററിനെതിരെ ഹാട്രിക് നേടുന്ന രണ്ടാമത്തെ കളിക്കാരനായി ജോവോ മരിയോ മാറി. 51 ആം മിനുട്ടിൽ മാർക്കോ അർനൗട്ടോവിച്ചിലൂടെ ഇന്റർ ഒരു ഗോൾ മടക്കി.ഏഴ് മിനിറ്റിന് ശേഷം ഡേവിഡ് ഫ്രാട്ടെസി സന്ദർശകർക്കായി ഒരു മികച്ച വോളിയിലൂടെ മറ്റൊരു ഗോൾ നേടി. 72 ആം മിനുട്ടിൽ നിക്കോളാസ് ഒട്ടമെൻഡി മാർക്കസ് തുറാമിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നും അലക്സിസ് സാഞ്ചസ് സമനില ഗോൾ നേടി ഇന്ററിന്റെ തിരിച്ചുവരവ് പൂർത്തിയാക്കി.സ്റ്റോപ്പേജ് ടൈമിൽ ഇന്റർ വിജയം ഉറപ്പിക്കുന്നതിന് അടുത്തു പോയെങ്കിലും ബരെല്ലയുടെ ശക്തമായ ലോംഗ് റേഞ്ച് സ്ട്രൈക്ക് പോസ്റ്റിൽ തട്ടി മടങ്ങി.

Rate this post
Manchester United