മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ പൊരുതുകയാണ്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രലിയ ഒന്നാം ഇന്നിംഗ്‌സിൽ 474 റൺസ് നേടിയിരുന്നു.ആദ്യ ഇന്നിങ്‌സില്‍ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയില്‍ ആണുള്ളത്.ഓസീസ് ടീമിനേക്കാൾ 310 റൺസ് പിന്നിലാണ് ഇന്ത്യ .
ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് 111 റൺസ് കൂടി വേണം.രണ്ടാം ദിനം സ്കോർ ബോർഡിൽ 8 റൺസ് ആയപ്പോൾ ഇന്ത്യക്ക് മൂന്നു റൺസ് നേടിയ രോഹിത് ശർമയെ നഷ്ടമായി. പിന്നാലെ കെ എൽ രാഹുലിനെ 24 റൺസിന് കമ്മിൻസ് പുറത്താക്കി.ഇതുമൂലം 51 റൺസിന് 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യൻ ടീം പതറി. മൂന്നാം വിക്കറ്റിൽ കോലിയും ജൈസ്വാളും 102 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യയെ മികച്ച നിലയിലെത്തിച്ചു. എന്നാൽ 82 റൺസ് നേടിയ ജയ്‌സ്വാൾ പോയതോടെ സമ്മർദം വിരാട് കോഹ്‌ലിയിലേക്ക് മാറി. കോലിയുമായുള്ള ആശയവിനിമയത്തിലെ പിഴവ് ജയ്‌സ്വാളിന്റെ റൺ ഔട്ടിൽ കലാശിച്ചു.
— Sunil Gavaskar (@gavaskar_theman) December 27, 2024
എന്നിരുന്നാലും, 43-ാം ഓവറിൽ സ്കോട്ട് ബോലാൻഡിൻ്റെ പന്തിൽ 86 പന്തിൽ 36 റൺസ് നേടിയ കോലി പുറത്തായതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു.കരുതലോടെ കളിച്ചുകൊണ്ടിരുന്ന കോഹ്‌ലിയെ ഓഫ്‌സൈഡിൽ താരത്തിന്റെ ദുർബല ഏരിയയിൽ പന്തെറിഞ്ഞ് പുറത്താക്കി.ജയ്‌സ്വാളുമായുള്ള ആശയവിനിമയത്തിലെ പിഴവ് അദ്ദേഹത്തിൻ്റെ കളിയെ ബാധിച്ചതായി തോന്നി. നേരത്തെ അനായാസം ഡെലിവറികൾ ലീവ് ചെയ്ത് വിടുകയായിരുന്നു അദ്ദേഹം എന്നാൽ ഇത്തവണ അലക്‌സ് കാരിക്ക് അനായാസ ക്യാച്ച് നൽകി.
Virat Kohli vs Scott Boland in Tests:
— Cricbuzz (@cricbuzz) December 27, 2024
5 innings
73 balls
27 runs
3 dismissals #AusVInd pic.twitter.com/hjG3yq5ZkJ
രണ്ട് സെറ്റ് ബാറ്റർമാരായ ജയ്‌സ്വാളും കോഹ്‌ലിയും പവലിയനിലേക്ക് മടങ്ങിയതിനാൽ ഇന്ത്യ ഇപ്പോൾ കടുത്ത വെല്ലുവിളിയാണ് നേരിട്ടത്. പരമ്പരയിലെ മുൻ മത്സരങ്ങളിൽ കോലിയെ ഓസീസ് ബൗളർമാർ ഈ രീതിയിൽ പല തവണ പുറത്താക്കിയിരുന്നു.ഓഫ് സ്റ്റമ്പിന് പുറത്തുള്ള പ്രശ്‍നം കോലിയെ പിന്തുടരുകയാണ്.വിരാട് കോഹ്‌ലിയുടെ ഓഫ്-സ്റ്റമ്പ് ദൗർബല്യം ഓസ്‌ട്രേലിയയിൽ അദ്ദേഹത്തിന് വളരെയധികം പ്രശ്‌നങ്ങൾ നൽകുന്നു, എതിരാളികളായ ബൗളർമാർ ബാറ്ററെ പുറത്താക്കാൻ ഓഫ്‌സൈഡിൽ നിരന്തരം ലക്ഷ്യമിടുന്നു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിരാടിന് ഇത് ഒരിക്കലും അവസാനിക്കാത്ത പ്രശ്‌നമായി മാറിയിരിക്കുന്നു,
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഈ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒന്നാം ഇന്നിംഗ്‌സിൽ ഡക്ക് ഔട്ട് ആയിട്ടും രണ്ടാം ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടിയിരുന്നു. അതിന് ശേഷം പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും വലിയ റൺസ് നേടാനായില്ല.ഇതിനാൽ തന്നെ മെൽബണിൽ നടന്ന നാലാം മത്സരം അദ്ദേഹത്തിന് ഏറ്റവും പ്രധാനപ്പെട്ട മത്സരമായാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ 36 റൺസിന് പുറത്തായത് ആരാധകരിൽ ദുഃഖം സൃഷ്ടിച്ചു.ഇത് കൂടാതെ ഓസ്‌ട്രേലിയയിൽ 27 ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ കളിച്ചിട്ടുള്ള വിരാട് കോഹ്‌ലി ഒരു തവണ മാത്രമാണ് റണ്ണൗട്ടായത് എന്നതാണ് ഓസ്‌ട്രേലിയയിൽ അദ്ദേഹത്തിന് തുടരുന്ന ദുരന്തം. മറ്റെല്ലാ തവണയും അതായത് 26 തവണ ക്യാച്ചിലൂടെ പുറത്തായത്.