സൗദി പ്രോ ലീഗിന്റെ ആഗസ്റ്റിലെ ‘പ്ലെയർ ഓഫ് ദ മന്ത്’ ആയി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

ഓഗസ്റ്റ് മാസത്തെ സൗദി പ്രോ ലീഗ് പ്ലെയർ ഓഫ് ദ മന്ത് ആയി ക്രിസ്റ്റ്യാനോ റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്ത പോർച്ചുഗീസ് സൂപ്പർ താരം കഴിഞ്ഞ മാസം മികച്ച ഫോമിലാണ് കളിച്ചത്.

ഇഗോർ കൊറോനാഡോ (അൽ-ഇത്തിഹാദ്), റിയാദ് മഹ്‌റെസ് (അൽ-അഹ്‌ലി), മാൽകോം (അൽ-ഹിലാൽ) എന്നിവരെ മറികടന്നാണ് പുരസ്‌കാരം സ്വന്തമാക്കിയത്.അൽ-താവൂനെതിരെ സമനില വഴങ്ങിയതിന് ശേഷം, റൊണാൾഡോ അൽ-ഫത്തേയ്‌ക്കെതിരെ ഹാട്രിക് നേടുകയും അടുത്ത മത്സരത്തിൽ അൽ-ഷബാബിനെതിരെ ഇരട്ട ഗോളുകൾ നേടുകയും ചെയ്തു.

ഈ കാലയളവിലെ ആദ്യ രണ്ട് ലീഗ് മത്സരങ്ങളിൽ അൽ-നാസർ പരാജയപ്പെട്ടു, പരുക്ക് മൂലം റൊണാൾഡോയ്ക്ക് ആദ്യ മത്സരം നഷ്ടമായി.അതിനുശേഷം അവർ തിരിച്ചുവരികയും അവരുടെ അടുത്ത രണ്ട് വിജയങ്ങൾ നേടുകയും ചെയ്തു. 38 കാരനായ സൂപ്പർ താരം ടീമിന്റെ വിജയത്തിലും സ്‌കോറിംഗിലും അസിസ്റ്റിംഗിലും മുൻപന്തിയിലാണ്.

ഇത് രണ്ടാം തവണയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗ് പ്ലെയർ ഓഫ് ദി മന്ത് പുരസ്‌കാരം നേടുന്നത്. ഫെബ്രുവരിയിൽ അദ്ദേഹം തന്റെ ആദ്യ അവാർഡ് നേടിയിരുന്നു.സെപ്റ്റംബർ 2 ന് സൗദി പ്രൊ ലീഗ് പോരാട്ടത്തിൽ അൽ നാസർ അൽ-ഹസ്മിനെ നേരിടും.

Rate this post
Cristiano Ronaldo