‘വില്ലനിൽ നിന്നും ഹീറോയിലേക്ക് ‘: വിമര്‍ശിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച് ഹർദിക് പാണ്ഡ്യാ | Hardik Pandya

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനെന്ന നിരാശാജനകമായ കാമ്പെയ്‌നിന് ശേഷമാണ് ഹർദിക് പാണ്ട്യ വേൾഡ് കപ്പ് കളിക്കാനെത്തിയത്.രോഹിത് ശർമ്മയ്ക്ക് പകരം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി എത്തിയ ഹാർദിക് ഐപിഎല്ലിൽ സ്വന്തം ടീമിൻ്റെ ആരാധകരുടെ പരിഹാസത്തിന് വിധേയനായിരുന്നു. മുംബൈക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടാനായില്ല.

ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും അദ്ദേഹത്തിൻ്റെ സ്വന്തം പ്രകടനവും ചോദ്യം ചെയ്യപ്പെട്ടു.എന്നിരുന്നാലും ടി20 ലോകകപ്പിലെ ഓൾറൗണ്ട് ഷോയിലൂടെ അദ്ദേഹം തൻ്റെ വിമർശകരുടെ വായടപ്പിച്ചു.ലോകകപ്പില്‍ ഹാര്‍ദിക്കിന്റെ മറ്റൊരു പതിപ്പാണ് ആരാധകര്‍ കണ്ടത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും നിര്‍ണായക ഘട്ടങ്ങളില്‍ ഇന്ത്യയെ കരകയറ്റിയത് ഹാര്‍ദിക്കായിരുന്നു.

“ഞാൻ കൃപയിൽ വിശ്വസിക്കുന്നു. എന്നെ ഒരു വ്യക്തിയെന്ന നിലയിൽ ഒരു ശതമാനം പോലും അറിയാത്ത ആളുകൾ ഒരുപാട് പറഞ്ഞു. ആളുകൾ എന്നെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്, പ്രശ്‌നങ്ങളൊന്നുമില്ല, പക്ഷേ ഞാൻ ഒരിക്കലും വാക്കുകളാൽ പ്രതികരിക്കില്ല, സാഹചര്യങ്ങൾ പ്രതികരിക്കുമെന്ന് ഞാൻ ജീവിതത്തിൽ എപ്പോഴും വിശ്വസിക്കുന്നു” ഹർദിക് പറഞ്ഞു.“ദുഷ്‌കരമായ സമയങ്ങൾ പോലും ശാശ്വതമായി നിലനിൽക്കില്ല, നിങ്ങൾ വിജയിച്ചാലും തോറ്റാലും കൃപയുള്ളവരായിരിക്കുക എന്നത് പ്രധാനമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

“ആരാധകർക്കും മറ്റെല്ലാവർക്കും അത് പഠിക്കാനുള്ള സമയമാണിത് . സ്വയം പെരുമാറാനുള്ള മികച്ച വഴികൾ ഞങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അതേ ആളുകൾ സന്തുഷ്ടരായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ടി20 ലോകകപ്പ് ഫൈനൽ വിജയത്തിന് ശേഷം ഹാർദിക് പറഞ്ഞു.തൻ്റെ ടീമിന് പ്രശസ്തമായ വിജയം ഉറപ്പാക്കാൻ ഹാർദിക് ഫൈനലിലെ അവസാന ഓവറിൽ 16 റൺസ് പ്രതിരോധിച്ചു.”സത്യം പറഞ്ഞാൽ, ഞാൻ ആസ്വദിക്കുകയായിരുന്നു. ജീവിതത്തെ മാറ്റിമറിക്കുന്ന ഈ അവസരങ്ങൾ വളരെ കുറച്ചുപേർക്ക് മാത്രമേ ലഭിക്കൂ” ഹർദിക് പറഞ്ഞു.രോഹിതിൻ്റെ വിരമിക്കലിന് ശേഷം ഏറ്റവും ചെറിയ ഫോർമാറ്റിൽ ഹാർദിക് ഇന്ത്യയുടെ ക്യാപ്റ്റനാകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത ടി20 ലോകകപ്പ് 2026ൽ ഇന്ത്യയിലാണ്.

“വിജയം ഏറെ വൈകാരികമാണിത്. ഞങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യുന്നുണ്ടായിരുന്നു. രാജ്യം ഒന്നടങ്കം ആഗ്രഹിച്ചത് നമുക്ക് ലഭിച്ചു. എനിക്കെതിരേ അന്യായമായ പലതും ഉണ്ടായിരുന്നപ്പോഴും ഞാന്‍ ഒരക്ഷരം സംസാരിച്ചിട്ടില്ല. ആറു മാസത്തിനു ശേഷം എനിക്ക് ഏറെ പ്രത്യേകതയുള്ളതാണിത്. എനിക്ക് തിളങ്ങാന്‍ കഴിയുന്ന ഒരു സമയം ഉണ്ടാകുമെന്ന് അറിയാമായിരുന്നു. ഇത്തരമൊരു അവസരം അതിനെ കൂടുതല്‍ സവിശേഷമാക്കുന്നു” ഹാര്‍ദിക് പറഞ്ഞു.

Rate this post