രണ്ട് തവണ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് ഇല്ലാതെ ഇന്ത്യയിൽ ലോകകപ്പ് നടക്കും

ഒരു കാലത്ത് ക്രിക്കറ്റ് ലോകത്ത് എതിരാളികളില്ലാതെ വാഴ്ന്നിരുന്ന വെസ്റ്റ് ഇൻഡീസിൻെറ ഇന്നത്തെ അവസ്ഥ വളരെ ദയനീയം തന്നെയാണ്. അവർ തകർച്ചയുടെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുകയാണ്.ചരിത്രത്തിലാദ്യമായി ലോകക്രിക്കറ്റില്‍ ഒരു കാലത്ത് അതികായന്മാരായിരുന്ന വെസ്റ്റിന്‍ഡീസ് ഇല്ലാത്ത ഏകദിന ലോകകപ്പാണ് ഇന്ത്യയില്‍ നടക്കുക എന്ന് ഉറപ്പായി.

ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനോടും ദയനീയമായി പരാജയപെട്ടതോടെയാണ് വെസ്റ്റിന്‍ഡീസ് ഏകദിന ലോകകപ്പില്‍ നിന്ന് പുറത്തായത്.ഹരാരേ സ്പോര്‍ട്‌സ് ക്ലബില്‍ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് സ്കോട്‌ലന്‍ഡ് നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 181 റണ്‍സില്‍ പുറത്തായപ്പോള്‍ സ്കോട്‌ലന്‍ഡ് 43.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ജയത്തിലെത്തുകയായിരുന്നു. ഏകദിനത്തില്‍ ഇതാദ്യമായി വിന്‍ഡീസിനെ സ്കോട്‌ലന്‍ഡ് തോല്‍പിച്ചപ്പോള്‍ യോഗ്യതാ റൗണ്ടില്‍ ഇത്തവണ ഒരു മത്സരം പോലും ജയിക്കാന്‍ വിൻഡീസിനായില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസിനെ മൂന്ന് വിക്കറ്റ് നേടിയ ബ്രന്‍ഡന്‍ മക്മല്ലനാണ് തകര്‍ത്തത്. ജേസണ്‍ ഹോള്‍ഡര്‍ (45), റൊമാരിയോ ഷെഫേര്‍ഡ് (36) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്.ഇന്നിംഗ്‌സിന്റെ ആദ്യ പന്തിൽ ഓപ്പണർ ക്രിസ്റ്റഫർ മക്‌ബ്രൈഡിനെ പുറത്താക്കിയ ശേഷം ഹോൾഡർ വെസ്റ്റ് ഇൻഡീസിന് മികച്ച തുടക്കം നൽകി.മാത്യു ക്രോസും ബ്രാൻഡൻ മക്മുള്ളനും തമ്മിൽ 125 റൺസിന്റെ ധീരമായ കൂട്ടുകെട്ട് ഉണ്ടാക്കി. ബ്രാണ്ടന്‍ 106 പന്തില്‍ 69 റണ്‍സുമായും ജോര്‍ജ് മന്‍സി 33 പന്തില്‍ 18 റണ്‍സുമായും മടങ്ങിയത് മാത്രമാണ് വിന്‍ഡീസിന് പിന്നീട് നേടാനായ വിക്കറ്റുകള്‍.

107 പന്തില്‍ 74* റണ്‍സുമായി മാത്യൂ ക്രോസും 14 പന്തില്‍ 13* റണ്‍സുമായി ക്യാപ്റ്റന്‍ റിച്ചീ ബെറിംഗ്‌ടണും സ്‌കോട്‌ലന്‍ഡിന് അനായാസ ജയമൊരുക്കി. സ്കോട്ട്ലൻഡ് 43.3 ഓവറിൽ ആണ് ലക്‌ഷ്യം കണ്ടത്.സിംബാബ്‌വെയ്‌ക്കും നെതർലാൻഡ്‌സിനും എതിരായ തോൽവിക്ക് ശേഷം വെസ്റ്റ് ഇൻഡീസിന് അവരുടെ ലോകകപ്പ് സാധ്യതകൾ മങ്ങിയിരുന്നു.ഗ്രൂപ്പ് ഘട്ടത്തിൽ നേപ്പാളിനും യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനും എതിരെയുള്ള രണ്ട് വിജയങ്ങൾ മാത്രമാണ് അവർ നേടിയത്, അത് ക്വാളിഫയർ ടൂർണമെന്റിന്റെ സൂപ്പർ സിക്‌സ് ഘട്ടത്തിലെത്താൻ അവരെ സഹായിച്ചെങ്കിലും, നിയമമനുസരിച്ച്, അവർക്ക് ആ രണ്ട് വിജയങ്ങളിൽ നിന്നുള്ള പോയിന്റുകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല.

രണ്ട് തവണ ജേതാക്കളായ വെസ്റ്റ് ഇൻഡീസ് ഇല്ലാത്ത ആദ്യത്തെ പുരുഷ ഏകദിന ലോകകപ്പ് 2023 എഡിഷനായിരിക്കും, ഒമാനിന് ശേഷം സൂപ്പർ സിക്സ് ഘട്ടത്തിൽ പുറത്താകുന്ന രണ്ടാമത്തെ ടീമായി അവർ മാറി.സ്‌കോട്ട്‌ലൻഡ് മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് നേടി മൂന്നാം സ്ഥാനത്തേക്ക് വന്നു.മൂന്ന് കളികളിൽ രണ്ട് പോയിന്റുമായി നെതർലൻഡ്‌സ് നാലാം സ്ഥാനത്താണ്.

Rate this post