‘എപ്പോഴും ഞങ്ങൾക്കെതിരെ നിൽക്കുന്ന റഫറിമാർക്കൊപ്പം ഈ സ്റ്റേഡിയങ്ങളിൽ കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്’ : വിനീഷ്യസ് ജൂനിയർ | Vinicius Jr

നെവാഡയിൽ പരാഗ്വേയ്‌ക്കെതിരെ 4-1 ന് ജയിച്ചതിന് പിന്നാലെ കോപ്പ അമേരിക്കയിൽ ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ റഫറിയിംഗിൻ്റെ നിലവാരത്തിനെതിരെ വിമർശനം ഉന്നയിച്ചു. ബ്രസീൽ ടീമിനോട് റഫറിമാർ അന്യായമായാണ് പെരുമാറിയതെന്ന് റയൽ മാഡ്രിഡ് താരം പറഞ്ഞു.

” എപ്പോഴും ഞങ്ങൾക്കെതിരെ നിൽക്കുന്ന റഫറിമാർക്കൊപ്പം ഈ സ്റ്റേഡിയങ്ങളിൽ കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. CONMEBOL ബ്രസീലിനോട് പെരുമാറുന്ന രീതി വളരെ സങ്കീർണ്ണമാണ്” വിനീഷ്യസ് പറഞ്ഞു.പരാഗ്വേയെ 4-1ന് തോൽപ്പിച്ച് ബ്രസീൽ കോപ്പ അമേരിക്കയുടെ നോക്കൗട്ടിലേക്ക് യോഗ്യത ഉറപ്പിച്ചപ്പോൾ വിനീഷ്യസ് തൻ്റെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വിനീഷ്യസ് ഇരട്ട ഗോളുകൾ നേടി ബ്രസീലിന്റെ വിജയത്തിൽ നിർണായകമായി.

ആദ്യ മത്സരത്തിൽ കോസ്റ്റാറിക്ക ബ്രസീലിനെ ഗോൾരഹിത സമനിലയിൽ തളച്ചിരുന്നു.ആദ്യ പകുതിയിൽ വിനീഷ്യസ് ഇരട്ട ഗോളുകൾ നേടിക്കൊടുത്തപ്പോൾ, ജിറോണയുടെ സാവിയോ മറ്റൊരു ഗോൾ കൂടി ചേർത്തു.രണ്ടാം പകുതിയിൽ പരാഗ്വെ ഡിഫൻഡർ ഒമർ ആൽഡെറെറ്റെ ഒരു ഗോൾ മടക്കി സ്‌കോർ 3-1 ആക്കി. എന്നാൽ, ആദ്യ പകുതിയിൽ സ്‌പോട്ട് കിക്ക് നഷ്‌ടമായ വെസ്റ്റ് ഹാം യുണൈറ്റഡിൻ്റെ ലൂക്കാസ് പക്യുട്ട, രണ്ടാം പകുതിയിൽ സെലെക്കാവോയ്ക്ക് മറ്റൊരു പെനാൽറ്റി ലഭിച്ചപ്പോൾ പ്രായശ്ചിത്തം ചെയ്തു.പരാഗ്വേ മധ്യനിര താരം ആന്ദ്രെസ് ക്യൂബാസിന് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു.

രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം നേടിയ കൊളംബിയയ്ക്ക് പിന്നിൽ ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്താണ് ബ്രസീൽ . ഇരുപക്ഷവും അവരുടെ അവസാന ഗ്രൂപ്പ് ഫിക്സച്ചറിൽ ഏറ്റുമുട്ടുന്നു. “ഞാൻ ഒരിക്കലും എനിക്ക് വേണ്ടി കളിക്കാറില്ല, എപ്പോഴും എൻ്റെ ടീമിന് വേണ്ടിയാണ് കളിക്കുന്നത്. ബ്രസീലിനെ സഹായിക്കാൻ എനിക്ക് നന്നായി ചെയ്യാൻ കഴിയുമെന്ന് എനിക്കറിയാം, ബ്രസീലിനെ അർഹിക്കുന്ന സ്ഥാനത്ത് എത്തിക്കാൻ എല്ലാ ദിവസവും കഠിനാധ്വാനം ചെയ്യുന്നു.ഈ ലക്ഷ്യത്തിലെത്താൻ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും, ആദ്യപടി കോപ്പ അമേരിക്ക നേടുക എന്നതാണ്” വിനീഷ്യസ് പറഞ്ഞു.

Rate this post
Brazil