‘ഞങ്ങൾക്ക് സഞ്ജു സാംസണെപ്പോലുള്ള പുതിയ കളിക്കാരുണ്ട്’ : ബിസിസിഐ കരാറിൽ നിന്ന് ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും ഒഴിവാക്കിയത് താനല്ലെന്ന് ജയ് ഷാ | Sanju Samson

ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരെ കേന്ദ്ര കരാറിന് കീഴിലുള്ള കളിക്കാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സെലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കർ മാത്രമാണ് എടുത്തതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വെളിപ്പെടുത്തി.”ആരും ഒഴിച്ചുകൂടാനാവാത്തവരല്ല” എന്നും അദ്ദേഹം പറഞ്ഞു.

ബി.സി.സി.ഐ നിർബന്ധമാക്കിയിട്ടും ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ഇരു താരങ്ങളും തയ്യാറായിരുന്നില്ല.സെമിഫൈനലും ഫൈനലും ഉൾപ്പെടെ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളിൽ അയ്യർ മുംബൈക്ക് വേണ്ടി കളിച്ചു, എന്നാൽ ഏകദിന ലോകകപ്പിൻ്റെ സമാപനത്തെത്തുടർന്ന് കിഷൻ നീണ്ട അവധിയെടുക്കുകയും ഐപിഎൽ കളിക്കാൻ തിരിച്ചെത്തുകയും ചെയ്തു. ശ്രേയസ് അയ്യരിനും ഇഷാൻ കിഷനും പകരക്കാരായി സഞ്ജു സാംസണെപോലുള്ള പുതിയ കളിക്കാരുണ്ട് ഉണ്ടെന്നും ജയ് ഷാ പറഞ്ഞു.

“നിങ്ങൾക്ക് ഭരണഘടന പരിശോധിക്കാം. ഞാൻ തിരഞ്ഞെടുപ്പ് മീറ്റിംഗിൻ്റെ ഒരു കൺവീനർ മാത്രമാണ്. ആ തീരുമാനം അജിത് അഗാർക്കറിൻ്റേതാണ്, ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത ഈ രണ്ട് കളിക്കാർ പോലും അവരെ ഒഴിവാക്കാനുള്ള തീരുമാനം അദ്ദേഹത്തിന് മാത്രമായിരുന്നു.നടപ്പാക്കുക മാത്രമാണ് എൻ്റെ ചുമതല. സഞ്ജുവിനെപ്പോലെ പുതിയ കളിക്കാരെ ഞങ്ങൾക്ക് ലഭിച്ചു. ആരും ഒഴിച്ചുകൂടാനാവാത്തവരല്ല” ജയ് ഷാ പറഞ്ഞു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് മുന്നോടിയായി, ആഭ്യന്തര ക്രിക്കറ്റിന് മുൻഗണന നൽകാനുള്ള ക്യാപ്റ്റൻ്റെയും മാനേജ്‌മെൻ്റിൻ്റെയും തീരുമാനത്തിന് വഴങ്ങാത്ത ഏതെങ്കിലും ഇന്ത്യൻ കളിക്കാരനെക്കുറിച്ചുള്ള ചീഫ് സെലക്ടറുടെ എല്ലാ തീരുമാനങ്ങളെയും താൻ പിന്തുണയ്ക്കുമെന്ന് ഷാ പ്രസ്താവിച്ചു.

Rate this post
sanju samson