ഐപിഎൽ ഫൈനലിൽ സ്ഥാനം പിടിക്കാൻ രാജസ്ഥാൻ റോയൽസിന് വേണ്ടത് 176 റൺസ് | IPL 2024

ഐപിഎൽ ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിന് 176 റൺസ് വിജയ ലക്ഷ്യം നൽകി സൺറൈസേഴ്‌സ് ഹൈദരബാദ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. ഹൈദെരാബാദിനായി ഹെൻറിച്ച് ക്ലാസൻ 50 റൺസും രാഹുൽ തൃപതി 37 റൺസും നേടി. റോയൽസിനായി ബോൾട്ട് ആവേശ് ഖാൻ എന്നിവർ മൂന്നു വിക്കറ്റും സന്ദീപ് ശർമ്മ രണ്ടും വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദെരാബാദിനായി ഓപ്പണർ അഭിഷേക് ശർമ്മ ആഞ്ഞടിച്ചു. എന്നാൽ ആദ്യ ഓവറിലെ അവസാന പന്തിൽ ട്രെന്റ് ബോൾട്ട് 5 പന്തിൽ നിന്നും 12 റൺസ് നേടിയ അഭിഷേക് ശർമയെ പുറത്താക്കി. മൂന്നാമനായി ഇറങ്ങിയ രാഹുൽ തൃപതി ഓപ്പണർ ഹെഡിനെയും കൂട്ടുപിടിച്ച്‌ സ്കോറിന് ഉയർത്തി. അഞ്ചാം ഓവറിൽ സൺറൈസേഴ്‌സ് സ്കോർ 50 കടന്നു. എന്നാൽ അഞ്ചാം ഓവറിലെ മൂന്നാം പന്തിൽ രണ്ടാം സ്പെല്ലിലെത്തിയ ബോൾട്ട് തൃപതിയെ പുറത്താക്കി.

15 പന്തിൽ അഞ്ചു ഫോറും രണ്ടു സിക്‌സും അടക്കം 37 റൺസ് നേടി. ആ ഓവറിലെ അവസാന പന്തിൽ ഒരു റൺസ് നേടിയ ഐഡൻ മാർക്രത്തെയും ബോൾട്ട് പുറത്താക്കിയതോടെ ഹൈദരാബാദ് മൂന്നു വിക്കറ്റിന് 57 എന്ന നിലയിലായി. ഹെൻറിക്ക് ക്ളാസനും ഓപ്പണർ ഹെഡും ചേർന്ന് ഹൈദരാബാദിനെ മുന്നോട്ട് നയിച്ചു.10 ഓവറിലെ അവസാന പന്തിൽ 28 പന്തിൽ നിന്നും 34 റൺസ് നേടിയ ഹെഡിനെ സന്ദീപ് ശർമ്മ പുറത്താക്കി. 11 ഓവറിൽ ഹൈദരബാദ് സ്കോർ 100 കടന്നു.

14 ആം ഓവറിൽ സ്കോർ 120 ൽ നിൽക്കെ ഹൈദരാബാദിന് അഞ്ചാം വിക്കറ്റ് നഷ്ടമായി. 5 റൺസ് നേടിയ നിതീഷ് കുമാറിനെ ആവേശ് ഖാൻ പുറത്താക്കി. തൊട്ടടുത്ത പന്തിൽ അബ്ദുൽ സമദിന്റെ ക്ലീൻ ബൗൾഡ് ചെയ്ത് ആവേശ് ഖാൻ ഹൈദരാബാദിനെ വലിയ തകർച്ചയിലേക്ക് വിട്ടു. 18 ഓവറിൽ സ്കോർ 162 ൽ നിൽക്കെ ക്ളാസൻ 33 പന്തിൽ നിന്നും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 19 ആം ഓവറിലെ ആദ്യ പന്തിൽ ഹെൻറിച്ച് ക്ലാസനെ സന്ദീപ് ശർമ്മ ക്ലീൻ ബൗൾഡാക്കി. അവസാന ഓവറിൽ ഷഹബാസിനെ പുറത്താക്കി ആവേശ് ഖാൻ മൂന്നാം വിക്കറ്റ് സ്വന്തമാക്കി.

Rate this post