പാകിസ്താനെതിരെ ഇന്ത്യയുടെ തോൽവിക്ക് കാരണമായേക്കാവുന്ന രോഹിതിൻ്റെ തെറ്റ് ചൂണ്ടിക്കാട്ടി സുനിൽ ഗാവസ്‌കർ | T20 World Cup 2024

ടി 20 ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ `ഇന്ത്യ പാകിസ്താനെ ആറു റൺസിന്‌ പരാജയപെടുത്തിയെങ്കിലും തൻ്റെ ടീമിൻ്റെ തോൽവിക്ക് കാരണമായേക്കാവുന്ന രോഹിതിൻ്റെ തെറ്റ് ഗവാസ്‌കർ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പമാണ് ശർമ്മ ബൗളിംഗ് ആരംഭിച്ചത്.

പാക്കിസ്ഥാൻ്റെ ചേസിനിടെ ഇതിഹാസ താരം രോഹിതിനെതിരെ വലിയ വിമർശനം ഉന്നയിക്കുകയും ചെയ്തു. ” എന്തുകൊണ്ടാണ് അദ്ദേഹം ജസ്പ്രീത് ബുംറയിൽ നിന്ന് തുടങ്ങാത്തത്? ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് ബുംറ, പക്ഷേ അദ്ദേഹത്തിന് പുതിയ പന്ത് നൽകിയില്ല. ഒരു പുതിയ പന്ത് ഒരുപാട് കാര്യങ്ങൾ ചെയ്യുമെന്ന് നിങ്ങൾ ഓർക്കണം, അത് രണ്ട് ഓവർ പഴയതായിരിക്കുമ്പോൾ, ആഘാതം കുറയും” ഗാവസ്‌കർ പറഞ്ഞു.“മൂന്നാം ഓവറിൽ അദ്ദേഹത്തിന് പന്ത് ലഭിച്ചു, ഏതാണ്ട് ഒരു വിക്കറ്റ് കൊണ്ടുവന്നു. മുഹമ്മദ് റിസ്വാൻ്റെ ക്യാച്ച് ശിവം ദുബെ നഷ്ടപ്പെടുത്തി.

തൻ്റെ രണ്ടാം ഓവറിൽ തന്നെ ബാബർ അസമിനെ പുറത്താക്കി. തൻ്റെ മൂന്നാം ഓവറിൽ റിസ്വാനെ ബുംറ പുറത്താക്കി. അവൻ ഒരു വിക്കർ-ടേക്കറാണ്, നിങ്ങൾ അവനെ കാത്തിരിപ്പിക്കരുത്”സുനിൽ ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് മത്സരത്തിലെ പ്ലെയർ ഓഫ് ദ മാച്ച്. ഇന്ത്യയുടെ ബാറ്റിങ്ങിനെയും ഗാവസ്‌കർ വലിയ രീതിയിൽ വിമർശിച്ചു.ബാറ്റർമാർക്ക് എളുപ്പമല്ലാത്ത പിച്ചിൽ പാകിസ്ഥാൻ ബൗളിംഗ് ആക്രമണത്തെ വേണ്ടത്ര മാനിക്കാത്ത ഇന്ത്യൻ ബാറ്റർമാർ അഹങ്കാരികളും അശ്രദ്ധരുമാണെന്ന് ഗവാസ്‌കർ പറഞ്ഞു.

മത്സരത്തിന്റെ തുടക്കം മുതൽ ഇന്ത്യൻ ബാറ്റർമാരിൽ അഹങ്കാരം പ്രകടമായിരുന്നുവെന്ന് ​ഗാവസ്കർ വിമർശിച്ചു.”എല്ലാ പന്തുകളും അടിക്കാനാണ് അവർ ശ്രമിച്ചത്. ഇത് അയർലൻഡിന്റെ ബൗളിം​ഗ് നിരയല്ല. സാധാരണമായ ബൗളിം​ഗ് പ്രതീക്ഷിച്ചാണ് താരങ്ങൾ ക്രീസിൽ നിൽക്കുന്നത്. അയർലൻഡിന്റെ ടീം മോശമെന്ന് താൻ പറയുന്നില്ല. എന്നാൽ പാകിസ്താൻ അനുഭവസമ്പത്തുള്ള ഒരു ക്രിക്കറ്റ് ടീമാണ്”അദ്ദേഹം കൂട്ടിച്ചേർത്തു

Rate this post