‘ഈ പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ് എന്നാൽ തൃപ്തനല്ല’ : ‘പ്ലയർ ഓഫ് ദി സീരീസ്’ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രതികരണവുമായി വരുൺ ചക്രവർത്തി | Varun Chakravarthy

ഞായറാഴ്ച മുംബൈയിൽ നടന്ന അഞ്ചാം ടി20 മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി ചരിത്രം സൃഷ്ടിച്ചു . മത്സരത്തിൽ 150 റൺസിന്റെ വിജയത്തോടെ ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കി.പരമ്പരയിലെ അവസാന മത്സരത്തിൽ 33 കാരനായ താരം 25 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ സ്പിന്നർ 14 വിക്കറ്റുകൾ നേടി.

ദ്വിരാഷ്ട്ര പരമ്പരയിലെ അദ്ദേഹത്തിന്റെ 14 വിക്കറ്റുകൾ ഒരു ഇന്ത്യൻ ബൗളർ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ റെക്കോർഡായി മാറി.ടി20 ഐ ക്രിക്കറ്റിന്റെ മൊത്തത്തിലുള്ള ചരിത്രത്തിലെ രണ്ടാമത്തെ കൂടുതൽ വിക്കറ്റു നേട്ടവുമായി മാറി.2022-ൽ ഇംഗ്ലണ്ടിനെതിരെ 9.60 ശരാശരിയിൽ 15 വിക്കറ്റുകൾ വീഴ്ത്തിയ ജേസൺ ഹോൾഡറുടെ പേരിലാണ് ഒരു ദ്വിരാഷ്ട്ര ടി20 പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയതിന്റെ റെക്കോർഡ്.കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 അന്താരാഷ്ട്ര പരമ്പരയിൽ വരുൺ ചക്രവർത്തി 12 വിക്കറ്റ് നേടിയിരുന്നു.

‘പ്ലയർ ഓഫ് ദി സീരീസ്’ ആയി തിരഞ്ഞെടുക്കപ്പെട്ട വരുൺ ചക്രവർത്തി ഈ പുരസ്കാരം ഭാര്യയ്ക്കും മകനും മാതാപിതാക്കൾക്കും സമർപ്പിച്ചു. ഈ പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണെന്നും എന്നാൽ തൃപ്തനല്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. ഈ പുരസ്‌കാരം എൻ്റെ ഭാര്യയ്ക്കും മകനും മാതാപിതാക്കൾക്കും സമർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ട് വളരെ ശക്തമായ മുൻനിര ടീമാണെന്നും അവർക്കെതിരെ മികച്ച കളിക്കാരനുള്ള അവാർഡ് നേടിയത് തൻ്റെ മികച്ച പ്രകടനമാണെന്നും വരുൺ പറയുന്നു. ഈ പരമ്പരയിൽ വിക്കറ്റ് വീഴ്ത്താനും തൻ്റെ ഫീൽഡിംഗ് മെച്ചപ്പെടുത്താനും ഫീൽഡിംഗ് കോച്ച് ദിലീപിനൊപ്പം താൻ പ്രവർത്തിച്ചതായും വരുൺ പറഞ്ഞു.

“ഫീൽഡിംഗ് ഡിപ്പാർട്ട്‌മെൻ്റിനും കുറച്ച് അഭിനന്ദനങ്ങൾ ലഭിക്കുന്നത് സന്തോഷകരമാണ്. ആ മേഖലയിൽ മികവ് കൈവരിക്കാനാണ് ഞങ്ങളുടെ ടീം ശ്രമിക്കുന്നത്. ഞങ്ങളുടെ ഫീൽഡിംഗ് കോച്ച് ടി ദിലീപിനൊപ്പം ഞാൻ കഠിനാധ്വാനം ചെയ്യും.ഞാൻ ബൗൾ ചെയ്തതിൽ ഏറ്റവും മികച്ച പരമ്പരയാണിത്. എന്നാൽ ഇനിയും ചില പുരോഗതികൾ കൈവരിക്കാനുണ്ട്.കൃത്യസമയത്ത് ശരിയായ പന്തുകൾ എറിയുന്നതിലാണ് കാര്യം. അതിനാണ് ഞാൻ പ്രവർത്തിക്കുന്നത്” ചക്രവർത്തി പറഞ്ഞു.“ഈ അവാർഡ് സവിശേഷമാണ്. ഇത് എൻ്റെ മകൻ്റെ ഭാര്യയ്ക്കും മാതാപിതാക്കൾക്കും സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സൂര്യകുമാറിൻ്റെയും ഗൗതം ഗംഭീറിൻ്റെയും പിന്തുണയ്‌ക്ക് നന്ദി അറിയിക്കുന്നു”.

കൊൽക്കത്തയിൽ നടന്ന ആദ്യ ടി20 മത്സരം മുതൽ തന്നെ അദ്ദേഹം തരംഗങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. ആദ്യ മത്സരത്തിൽ 23 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ചെന്നൈയിൽ നടന്ന രണ്ടാം മത്സരത്തിൽ 38 റൺസ് വഴങ്ങി വരുൺ രണ്ട് വിക്കറ്റ് വീഴ്ത്തി. അതേസമയം രാജ്‌കോട്ടിനെതിരായ മത്സരത്തിൽ കൂടുതൽ മാരകമായി മാറിയ അദ്ദേഹം 24 റൺസ് വഴങ്ങി 5 ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻമാർക്ക് പവലിയനിലേക്കുള്ള വഴി കാണിച്ചു. പൂനെയിലെ നാലാം മത്സരത്തിൽ 28 റൺസിന് 2 വിക്കറ്റ് വീഴ്ത്തിയ താരം കഴിഞ്ഞ മത്സരത്തിൽ 25 റൺസിന് 2 വിക്കറ്റ് വീഴ്ത്തി. ഇങ്ങനെ പരമ്പരയിലുടനീളം ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർക്കിടയിൽ വരുൺ ഭീതിയിൽ നിന്നു.