ഫോളോഓണ്‍ വഴങ്ങിയെങ്കിലും കേരളത്തിന്റെ വിജയം തടഞ്ഞ് അസം | Assam vs Kerala | Ranji Trophy

രഞ്ജി ട്രോഫി രണ്ടാം മത്സരത്തിൽ സമനില നേടി കേരള ടീം. ആസാം എതിരായ മാച്ച് സമനിലയിൽ അവസാനിച്ചപ്പോൾ ഒന്നാം ഇന്നിങ്സിൽ നേടിയ വമ്പൻ ലീഡ് കേരള ടീമിന് അനുഗ്രഹമായി. ഒന്നാം ഇന്നിങ്സിൽ 171 റണ്‍സിന്റെ ലീഡ് കരസ്ഥമാക്കിയ കേരള ടീമിന് പോയിന്റ് ടേബിളിൽ ഇത് സഹായകമായി

അവസാന ദിനമായ ഇന്ന് ഒന്നാം ഇനിങ്സ് ബാറ്റിംഗ് ആരംഭിച്ച ആസാം ടീം വെറും 248 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ 171 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരള ടീം നേടിയത്. ഇന്ന് അസമിന് ഫോളോ ഓണും വഴങ്ങേണ്ടി വന്നു. രണ്ടാം ഇനിങ്സ് ബാറ്റിംഗ് ആരംഭിച്ച ആസാം ടീം മൂന്ന് വിക്കെറ്റ് നഷ്ടത്തിൽ 212 റൺസിലേക്ക് എത്തി എങ്കിലും മത്സരത്തിൽ റിസൾട്ട് ഒന്നും സാധ്യമല്ലാത്തത്തിനാൽ തന്നെ മത്സരം സമനിലയിൽ അവസാനിപ്പിച്ചു. രാഹുല്‍ ഹസാരിയ അസമിന് വേണ്ടി സെഞ്ചുറി (107) നേടി.ഓപ്പണിംഗ് വിക്കറ്റില്‍ ഹസാരിയ – റിഷവ് ദാസ് സഖ്യം 103 റണ്‍സ് കൂട്ടിചേര്‍ത്തു.മത്സരം അവസാനിപ്പിക്കുമ്പോള്‍ റിയാന്‍ പരാഗ് (12), ഗദിഗവോങ്കര്‍ (23) എന്നിവരായിരുന്നു ക്രീസില്‍.

ഏഴിന് 231 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗിനിറങ്ങിയ അസമിന് 17 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി. ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ ബേസില്‍ തമ്പിയാണ് ആസമിനെ തകര്‍ത്തത്.ആൾ റൗണ്ടർ ജലജ് സക്സേന നാല് വിക്കറ്റും സ്വന്തമാക്കി കയ്യടികൾ നേടി.സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗാണ് (125 പന്തില്‍ 116) അസമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.ആദ്യ മത്സരത്തില്‍ ഛത്തീസ്ഗഢിനെതിരെയും പരാഗ് സെഞ്ചുറി നേടിയിരുന്നു.

മത്സരം സമനിലയിൽ അവസാനിച്ചു എങ്കിലും ഒന്നാം ഇനിങ്സ് ലീഡ് കരുത്തിൽ കേരള ടീമിന് മൂന്ന് പോയിന്റ് ലഭിച്ചു. കേരളം ഒന്നാം ഇന്നിംഗ്സില്‍ രണ്ടാം ദിനം 419 റൺസിന്‌ ഓള്‍ ഔട്ടായി.148 പന്തില്‍ 131 റണ്‍സെടുത്ത് പൊരുതിയ സച്ചിന്‍ ബേബിയാണ് കേരളത്തെ മികച്ച സ്കോറിലേക്ക് നയിച്ചത്.ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന് (83) കൃഷ്ണപ്രസാദ് (80), രോഹന്‍ പ്രേം (50) എന്നിവർ അർദ്ധ സെഞ്ച്വറി നേടി.

Rate this post