കൊൽക്കത്തയോടുള്ള ബെംഗളുരുവിന്റെ തോൽവിക്ക് ശേഷം വിരാട് കോഹ്‌ലിയുടെ സ്‌ട്രൈക്ക് റേറ്റിനെതിരെ വിമർശനവുമായി ആരാധകർ | Virat Kohli

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയം സ്വന്തമാക്കി.ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയമാണ് കെകെആര്‍ സ്വന്തമാക്കിയത്. ബെംഗളൂരു ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം 16.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. സീസണില്‍ ഇതാദ്യമായാണ് ഒരു ടീം ഹോം ഗ്രൗണ്ടില്‍ പരാജയപ്പെടുന്നത്.

ഇതിന് മുന്‍പ് നടന്ന ഒന്‍പത് മത്സരങ്ങളിലും ഹോം ടീം വിജയിക്കുകയാണ് ചെയ്തത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 182 റണ്‍സ് അടിച്ചുകൂട്ടിയത്. സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കരുത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് 182 റണ്‍സെടുത്തത്. ഓപ്പണറായി ഇറങ്ങി 59 പന്തില്‍ നിന്ന് പുറത്താവാതെ 83 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍.

മറ്റ് ബെംഗളൂരു താരങ്ങള്‍ സ്കോര്‍ ഉയര്‍ത്താനാവാതെ വിയര്‍ത്തപ്പോള്‍ കോലി ഒരുവശത്ത് ഉറച്ചുനിന്നു.എന്നാല്‍ കോലിയുടെ ബാറ്റിങ് സ്ട്രൈക്ക്റേറ്റിന് നേരെ വിമര്‍ശനങ്ങള്‍ ശക്തമാണ്. 140.68 എന്ന ശ്രദ്ധേയമായ സ്‌ട്രൈക്ക് റേറ്റിലാണ് കോലി ബാറ്റ് ചെയ്തതെങ്കിലും ഒരു വിഭാഗം ആളുകൾ അതി തൃപ്തരല്ല.അവസാന അഞ്ച് ഓവറില്‍ റണ്‍റേറ്റ് ഉയര്‍ത്തി കളിക്കാന്‍ കോലിക്ക് സാധിച്ചില്ലെന്നാണ് വിമര്‍ശനം. ആര്‍സിബി ഇന്നിങ്സിന്റെ അവസാന അഞ്ച് ഓവറില്‍ ഓരോ ഫോറും സിക്സും മാത്രം അടിക്കാനാണ് കോലിക്കായത്.

പഞ്ചാബിനെതിരായ മുൻ മത്സരത്തിൽ 49 പന്തിൽ 77 റൺസ് (സ്ട്രൈക്ക് റേറ്റ് 157.14) നേടിയിരുന്നു. ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ അദ്ദേഹം 20 പന്തിൽ 21 റൺസ് നേടിയിരുന്നു. പലപ്പോഴും അർധസെഞ്ചുറി അടുക്കുമ്പോൾ കോലിയുടെ സ്ട്രൈക്ക് റേറ്റ് കുറയുന്നു എന്ന വിമർശനവും ഉയർന്നു വരുന്നുണ്ട്.കോലി സ്ട്രൈക്ക്റേറ്റ് ഉയര്‍ത്തി കളിക്കണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് ആരാധകർ. 160 എന്ന നിരക്കിൽ കോലി സ്ട്രൈക്ക് റേറ്റ് നിലനിർത്തണം.ഇന്നിംഗ്‌സിൻ്റെ തുടക്കത്തിൽ അദ്ദേഹം പൊതുവെ 120-130 ന് സ്‌ട്രൈക്ക് ചെയ്യും, പിന്നീട് 140-150 വരെ എത്തിയേക്കാം. 130-140-ൽ തുടങ്ങി വേഗത്തിൽ 150-160-ലെത്താൻ അദ്ദേഹം ശ്രമിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.

ടോസ് നേടിയ കൊൽക്കത്ത ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ ബംഗളൂരുവിൻ്റെ റണ്ണൊഴുക്കിൻ്റെ ചുമതല കോലി ഏറ്റെടുത്തു. ബംഗളൂരു ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് നേരത്തെ പുറത്തായതോടെ കോഹ്‌ലിയുടെ മേൽ സമ്മർദ്ദത്തിൻ്റെ ഭൂരിഭാഗവും കൊണ്ടുവന്നു. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ കാമറൂൺ ഗ്രീൻ, കോഹ്‌ലിയുമായി 65 റൺസ് കൂട്ടുകെട്ട് കെട്ടിപ്പടുത്തു, അതിനുശേഷം ഗ്ലെൻ മാക്‌സ്‌വെൽ തൻ്റെ 19 പന്തിൽ 28 റൺസ് നേടി. മറ്റാർക്കും കോലിക്ക് പിന്തുണ നല്കാൻ സാധിച്ചില്ല.