റിങ്കു സിംഗിനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വിമർശനവുമായി മുൻ താരങ്ങൾ | Rinku Singh

വെസ്റ്റ് ഇൻഡീസ് ,യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യുഎസ്എ) എന്നിവിടങ്ങളിൽ നടക്കുന്ന ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.15 അംഗ ഇന്ത്യൻ ടീമിൽ റിങ്കു സിംഗ് ഇടം കണ്ടെത്താത്തത് മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താനെയും മുൻ ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചിനെയും അമ്പരപ്പിച്ചു, എന്നാൽ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ ഇതിന് കാരണം ഐപിഎല്ലിലെ ഇടംകൈയ്യൻ ബാറ്ററുടെ ഫോമാണെന്ന് പറഞ്ഞു.

15 ടി20കൾ കളിച്ചിട്ടുള്ള ഹാർഡ് ഹിറ്റിംഗ് മധ്യനിര ബാറ്റ്‌സ്മാൻ, ശുഭ്‌മാൻ ഗിൽ, ഖലീൽ അഹമ്മദ്,ആവേശ് ഖാൻ എന്നിവരോടൊപ്പം റിസർവ്സിൽ ആണ് സ്ഥാനം നേടിയത്. ടീം പ്രഖ്യാപനത്തിന് ശേഷം റിങ്കുവിനായി ഏറ്റവും കൂടുതൽ ശബ്ദമുയർത്തിയ മുൻ കളിക്കാരിൽ ഒരാളായിരുന്നു പത്താൻ.”ടീം ഇന്ത്യയ്ക്കുവേണ്ടി റിങ്കുവിൻ്റെ സമീപകാല പ്രകടനം അവഗണിക്കാൻ പാടില്ലായിരുന്നു” പത്താൻ പറഞ്ഞു.ബിസിസിഐ സെലക്ടർമാർ നാല് സ്പിന്നർമാരെ തിരഞ്ഞെടുത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഓസ്‌ട്രേലിയയുടെ മുൻ വൈറ്റ് ബോൾ ക്യാപ്റ്റൻ ഫിഞ്ച് പറഞ്ഞു.

വെസ്റ്റ് ഇൻഡ്യൻ മുൻ താരം ഇയാൻ ബിഷപ്പും റിങ്കുവിനെ ഒഴിവാക്കിയതിൽ ആശ്ചര്യം പ്രകടിപ്പിച്ചു.അന്താരാഷ്ട്ര ക്രിക്കറ്റിൽ റിങ്കു സിംഗ് മതിയായ പ്രകടനം നടത്തിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ടി20യിൽ 60-ലും 70-നും മുകളിൽ ശരാശരിയുണ്ട് ,15- അംഗ ടീമിൽ ഇടം പിടിക്കാൻ അത് മതിയാവും ” അദ്ദേഹം പറഞ്ഞു.നിലവിലെ ഐപിഎല്ലിലെ കെകെആർ താരത്തിൻ്റെ ഫോം ടീമിൽ ഉൾപ്പെടുത്താത്തതുമായി ബന്ധമുണ്ടെന്ന് ഗവാസ്‌കറിന് തോന്നി. “ഐപിഎല്ലിൽ അദ്ദേഹത്തിൻ്റെ ഫോം മികച്ചതായിരുന്നില്ല. അദ്ദേഹത്തിന് ഇത്രയധികം അവസരങ്ങൾ ലഭിച്ചിട്ടില്ല, അതുകൊണ്ടായിരിക്കാം അവർ (സെലക്ടർമാർ) അദ്ദേഹത്തെ തിരഞ്ഞെടുക്കാത്തത്, ”ഗവാസ്കർ പറഞ്ഞു.

ഇന്ത്യക്കായി കളിച്ച 11 ടി20 ഇന്നിങ്‌സില്‍ നിന്ന് 2 അർധ സെഞ്ചുറികളടക്കം 356 റൺസാണ് താരം അടിച്ച് കൂട്ടിയിട്ടുള്ളത്. 89 ശരാശരിയില്‍ 176 സ്‌ട്രൈക്ക് റേറ്റിലായിരുന്നു റിങ്കുവിന്‍റെ റണ്‍വേട്ട. ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ഒമ്പത് പന്തില്‍ പുറത്താവാതെ 31 റണ്‍സടിച്ചും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ മണ്ണില്‍ 39 പന്തില്‍ 68 റണ്‍സ് നേടിയും റിങ്കു തിളങ്ങിയിരുന്നു.അഫ്‌ഗാനെതിരെ 39 പന്തില്‍ പുറത്താവാതെ 69 റണ്‍സ് നേടിയ റിങ്കു ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം 190 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി , സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

റിസര്‍വ് താരങ്ങള്‍: ശുഭ്‌മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍

Rate this post