‘3 വിജയങ്ങളും 4 തോൽവികളും’: ലോകകപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യയുടെ റെക്കോർഡ് |World Cup 2023

2023 ഏകദിന ലോകകപ്പിന്റെ ആദ്യ സെമി ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. മുംബൈയിലെ ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.ഇന്ത്യ ഇതുവരെ ഏഴ് സെമിഫൈനലുകളിൽ കളിച്ചിട്ടുണ്ട്, അതിൽ മെൻ ഇൻ ബ്ലൂ മൂന്നെണ്ണം ജയിച്ചു.വാങ്കഡെ സ്‌റ്റേഡിയത്തിൽ കളിച്ചതിന്റെ നല്ല ഓർമ്മകൾ ഇന്ത്യക്കുണ്ട്.

12 വർഷം മുമ്പ് എംഎസ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് ലോക ചാമ്പ്യന്മാരായി മാറിയത് ഈ സ്റ്റേഡിയത്തിലായിരുന്നു. 2019 ലെ തോൽവിക്ക് പ്രതികാരം ചെയ്യാനും 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇടം നേടാനും രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ബ്ലാക്ക് ക്യാപ്സിനെതിരെ ഇറങ്ങുന്നത്.ഇന്ത്യ-ന്യൂസിലൻഡ് ആദ്യ സെമിഫൈനലിന് മുന്നോടിയായി, മുമ്പത്തെ ഏകദിന ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ ഇതുവരെ കളിച്ചത് എങ്ങനെയെന്ന് നോക്കാം.

1983: ജൂൺ 22-ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടന്ന 1983 ഏകദിന ലോകകപ്പിന്റെ ആദ്യ സെമിഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിട്ടു, ആതിഥേയരെ ആറ് വിക്കറ്റിന് തകർത്ത് ഫൈനലിൽ ഇടം നേടി.ഇന്ത്യക്കായി ആ മത്സരത്തിൽ കപിൽ ദേവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.214 റൺസ് പിന്തുടരുന്നതിനിടെ 61 റൺസുമായി യശ്പാൽ ശർമ്മ ടോപ് സ്‌കോററും സന്ദീപ് പാട്ടീൽ 32 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്നു. ഇരുവർക്കും പുറമെ അമർനാഥും 46 റൺസിന്റെ സംഭാവന നൽകി.

1987: 1987 ലോകകപ്പിന്റെ സെമിഫൈനലിൽ ഇന്ത്യ ഒരിക്കൽ കൂടി ഇംഗ്ലണ്ടിനെ നേരിട്ടു, എന്നാൽ ഇത്തവണ വിജയിക്കാൻ ഇംഗ്ലണ്ടിന്റെ ഊഴമായിരുന്നു. നവംബർ 5 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ 255 റൺസ് വിജയലക്ഷ്യം പിന്തുടരാനാകാതെ ഇന്ത്യ 35 റൺസിന് തോറ്റു.

1996: 1996 ലോകകപ്പിന്റെ ആദ്യ സെമി ഫൈനൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ മാർച്ച് 13 ന് കൊൽക്കത്തയിൽ നടന്നു. ഈഡൻ ഗാർഡൻസിൽ ആരാധകർ മത്സരം തടസ്സപ്പെടുത്തിയതിനെ തുടർന്ന് മത്സരം ശ്രീലങ്ക വിജയിച്ചതായി പ്രഖ്യാപിച്ചു.

2003: മാർച്ച് 20 ന് ഡർബനിലെ കിംഗ്സ്മീഡിൽ നടന്ന 2003 ലോകകപ്പിന്റെ രണ്ടാം സെമിയിൽ ഇന്ത്യ 91 റൺസിന് കെനിയയെ പരാജയപ്പെടുത്തി. ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ പുറത്താകാതെ 111 റൺസും സച്ചിൻ ടെണ്ടുൽക്കറുടെ 83 റൺസും ചേർന്ന് മെൻ ഇൻ ബ്ലൂ ബോർഡിൽ ആകെ 270 റൺസ് സ്‌കോർ ചെയ്തു.സഹീർ ഖാന്റെ 14 റൺസിന് 3 വിക്കറ്റും സച്ചിനും ആശിഷ് നെഹ്‌റയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

2011: 2011 ഏകദിന ലോകകപ്പിന്റെ രണ്ടാം സെമി ഫൈനൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മൊഹാലിയിലെ പിസിഎ സ്റ്റേഡിയത്തിൽ മാർച്ച് 30 ന് നടന്നു. ഈ മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്തു. ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു.സച്ചിൻ ടെണ്ടുൽക്കർ 85 റൺസ് നേടി ടോപ് സ്‌കോറർ ആയി.കിസ്ഥാൻ 49.5 ഓവറിൽ 231 റൺസിന് ഓൾ ഔട്ട് ആവുകയും മത്സരത്തിൽ 29  റൺസിന് തോൽക്കുകയും ചെയ്തു.

2015: മാർച്ച് 26 ന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഏകദിന ലോകകപ്പ് 2023-ന്റെ രണ്ടാം സെമിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 95 റൺസിന് തോറ്റു. സ്റ്റീവ് സ്മിത്തിന്റെ 105 ഉം ആരോൺ ഫിഞ്ചിന്റെ 81 ഉം ആതിഥേയരെ ബോർഡിൽ 328 റൺസിന് സഹായിച്ചു, ഇന്ത്യക്ക് 46.5 ഓവറിൽ 233 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ.

2019: ജൂലൈ 9-ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടന്ന ഏകദിന ലോകകപ്പ് 2019 ലെ ആദ്യ സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിട്ടു. എന്നാൽ മഴ കാരണം രണ്ട് ദിവസങ്ങളിലായി മത്സരം കളിച്ചു.18  റൺസിന് ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.

Rate this post