‘ഫിനിഷർ ജിതേഷ് ശർമ്മ ‘ : കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തി വിക്കറ്റ് കീപ്പർ ബാറ്റർ | Jitesh Sharma

ഓസ്‌ട്രേലിയക്കെതിരെയുള്ള ആദ്യ മൂന്ന് ടി 20 കളിൽ ബെഞ്ചിൽ ഇരുന്നതിനു ശേഷം ജിതേഷ് ശർമ്മയ്ക്ക് തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ഇന്നലെ റായ്പൂരിൽ നടന്ന നാലാം മത്സരത്തിൽ ലഭിച്ചു.വെള്ളിയാഴ്ച നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള 5 മത്സരങ്ങളുടെ പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ അത് അദ്ദേഹം പരമാവധി പ്രയോജനപ്പെടുത്തി.

റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ അതിന്റെ ആദ്യ അന്താരാഷ്ട്ര ടി 20 ക്ക് ഇറങ്ങിയ ജിതേഷ് ശർമ്മ എന്തുകൊണ്ടാണ് ഇന്ത്യൻ ടീം മാനേജ്‌മെന്റ് തന്നെ ടീമിൽ എടുത്തതെന്ന് കാണിച്ചു തന്നു.14-ാം ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 111 എന്ന നിലയിൽ ഇന്ത്യ വിഷമിക്കുമ്പോൾ ബാറ്റിംഗിന് ഇറങ്ങിയ ജിതേഷ് ശർമ്മ, മികച്ച ഫോമിലുള്ള റിങ്കു സിങ്ങിനൊപ്പം 56 റൺസിന്റെ നിർണായക കൂട്ടുകെട്ടിൽ പങ്കാളിയായി.റായ്പൂരിലെ പിച്ച് ആദ്യ മൂന്ന് ടി 20 കളിലെ പിച്ച് പോലെ ബാറ്റർ ഫ്രണ്ട്‌ലി ആയിരുന്നില്ല,

യശസ്വി ജയ്‌സ്വാളിന്റെ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായി.പവർപ്ലേയുടെ അവസാന പന്തിൽ യശസ്വി വീണു, തുടർന്ന് ഓസ്‌ട്രേലിയ അയ്യരെയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും തുടർച്ചയായി പുറത്താക്കി.അഞ്ചാം നമ്പറിൽ ഇറങ്ങിയ റിങ്കുവിനൊപ്പം റുതുരാജ് ഗെയ്‌ക്‌വാദ് കൂട്ടുകെട്ടുണ്ടാക്കി.ആറാമനായി ക്രീസിലെത്തിയ ജിതേഷ് 19 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 35 റണ്‍സുമായി ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചു.ഒരേ ഓവറിൽ രണ്ട് ഉജ്ജ്വല സിക്‌സറുകൾ നേടിയാണ് ജിതേഷ് തന്റെ സ്‌കോർ ഷീറ്റ് തുറന്നത്.

ജിതേഷും റിങ്കുവും റായ്പൂരിൽ വെറും 28 പന്തിൽ 50 റൺസ് കൂട്ടുകെട്ടുണ്ടാക്കി, ഇന്ത്യ 170 കടന്നെന്ന് ഉറപ്പാക്കി.30 കാരനായ വിദർഭ വിക്കറ്റ് കീപ്പർ ജിതേഷിൽ നിന്ന് വരാനിരിക്കുന്ന കാര്യങ്ങളുടെ സൂചന മാത്രമായിരുന്നു അത്. ജിതേഷ് ഏഷ്യൻ ഗെയിംസിൽ അരങ്ങേറ്റം കുറിച്ചെങ്കിലും 3 മത്സരങ്ങളിൽ 4 പന്തുകൾ മാത്രമാണ് ജിതേഷിന് കളിക്കാൻ ലഭിച്ചത്.ഐപിഎൽ 2024 മിനി ലേലത്തിന് മുമ്പ് പഞ്ചാബ് കിംഗ്‌സ് ജിതേഷ് ശർമ്മയെ നിലനിർത്തിയതിൽ അതിശയിക്കാനില്ല.

ഡിസംബർ 10ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടി20 ടീമിലേക്കും ജിതേഷിനെ തിരഞ്ഞെടുത്തു.2023 ഐ‌പി‌എൽ സീസണിൽ, 156.06 സ്‌ട്രൈക്കിംഗ് സ്‌ട്രൈക്ക് റേറ്റിൽ 14 മത്സരങ്ങളിൽ നിന്ന് 309 റൺസ് നേടിയ ജിതേഷ് ശർമ്മയുടെ ഫിനിഷർ എന്ന നിലയിലുള്ള മികവ് പൂർണ്ണമായി പ്രദർശിപ്പിച്ചിരുന്നു. ആ സീസണിലെ ഏറ്റവും ഉയർന്ന സ്കോർ, പുറത്താകാതെ നേടിയ 49 റൺസായിരുന്നു.

Rate this post