പരിക്കേറ്റ് 37 ആം മിനുട്ടിൽ കളി മതിയാക്കി ലയണൽ മെസ്സി , തകർപ്പൻ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി ഇന്റർ മയാമി |Lionel Messi

മേജർ ലീഗ് സോക്കറിൽ ടൊറന്റോ എഫ്‌സിക്കെതിരെ നാല് ഗോളിന്റെ തകർപ്പൻ ജയവുമായി ഇന്റർ മയാമി. എന്നാൽ ലയണൽ മെസ്സിയും ജോർഡി ആൽബയും പരിക്കേറ്റ് പുറത്തായത് മയാമിക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. അറ്റലാന്റാക്കെതിരെയുള്ള മത്സരത്തിൽ കളിക്കാതിരുന്ന മെസ്സിയുടെ തിരിച്ചുവരവ് 37 ആം മിനുട്ടിൽ അവസാനിച്ചു.

കാലിനേറ്റ പരിക്ക് മൂലമാണ് മെസ്സി കളിക്കളം വിട്ടത്. ലോകക്കപ്പ് യോഗ്യത പോരാട്ടത്തിൽ ഇക്വഡോറിനെതിരെയുള്ള ആദ്യ മത്സരത്തിൽ 89 ആം മിനുട്ടിൽ മെസ്സി സബ് ആയി കയറിയിരുന്നു.സെപ്തംബർ 12 ന് ബൊളീവിയയിൽ നടന്ന അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ വിജയവും അറ്റ്ലാന്റ യുണൈറ്റഡിൽ ഇന്റർ മിയാമിയുടെ 5-2 തോൽവിയും 36 കാരന് നഷ്ടമായിരുന്നു. മെസ്സി കളിക്കളം വിടുമ്പോൾ സ്കോർ ഗോൾ രഹിതമായിരുന്നു. 34 ആം മിനുട്ടിൽ സ്പാനിഷ് താരം ജോർഡി ആൽബയും പരിക്കേറ്റ് പുറത്ത് പോയിരുന്നു. വിജയിച്ചെങ്കിലും മയാമിക്ക് ഇരട്ട പ്രഹരമാണ് നേരിടേണ്ടത് വന്നത്.

17 ദിവസങ്ങൾക്കുള്ളിൽ ഇന്റർ മിയാമിക്ക് കളിക്കേണ്ട ആറു മത്സരങ്ങളിൽ ആദ്യത്തേതായിരുന്നു ഇന്ന് നടന്നത്.ടീം അടുത്തതായി ഞായറാഴ്ച ഒർലാൻഡോയിൽ കളിക്കും, തുടർന്ന് സെപ്തംബർ 27 ന് യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ഹൂസ്റ്റണിൽ ആതിഥേയത്വം വഹിക്കും. അതിനെ തുടർന്ന് ന്യൂയോർക്ക് സിറ്റി എഫ്‌സിക്കെതിരെ സെപ്റ്റംബർ 30, ചിക്കാഗോയിൽ ഒക്‌ടോബർ 4, ഒക്‌ടോബർ 7-ന് സിൻസിനാറ്റി എന്നിവരെ നേരിടും.

വിജയത്തോടെ ഈസ്റ്റേൺ കോൺഫറൻസിൽ 13 ആം സ്ഥാനത്തേക്ക് ഉയരാൻ മയാമിക്ക് സാധിച്ചു. ടൊറോന്റൊക്കെതിരെ റോബർട്ട് ടെയ്‌ലർ മയാമിക്കായി ഇരട്ട ഗോളുകൾ നേടി.ഫാകുണ്ടോ ഫാരിയസ്, ബെഞ്ചമിൻ ക്രെമാഷി എന്നിവർ ഓരോ ഗോളുകളുംനേടി. മെസ്സിക്ക് പകരക്കാരനായാണ് ടൈലർ ഇറങ്ങിയത്.ഈ സീസണിൽ വിജയിക്കാത്ത (0-10-4) റോഡ് റെക്കോർഡുള്ള ഏക MLS ടീമാണ് ടൊറന്റോ.

3/5 - (2 votes)