ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ | Rohit Sharma

ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ടാണ് ഇത്തവണ ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ ആ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ രോഹിത് ശര്‍മയുടെ സംഘത്തിനും കഴിഞ്ഞില്ല. പരമ്പര തോറ്റില്ല എന്നത് മാത്രമാണ് ആശ്വാസം. കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചതോടെ, പരമ്പര 1-1 സമനിലയില്‍ കലാശിച്ചു.സെഞ്ചൂറിയനിൽ ഇന്നിങ്‌സിനും 32 റൺസിനുമാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറച്ച് ഓവറുകൾ എറിഞ്ഞ മത്സരമായിരുന്നു ഇത്.രണ്ട് ടീമുകളുടെ രണ്ടിന്നിങ്‌സുകള്‍ക്കായി വേണ്ടിവന്നത് വെറും 642 പന്തുകള്‍ (107 ഓവര്‍) മാത്രമാണ്.

ഇന്ത്യൻ ബാറ്റർമാരുടെ തകർച്ചയും ഇന്ത്യൻ ബൗളർമാരുടെ ആധിപത്യ പ്രകടനവുമാണ് മത്സരത്തിന്റെ സവിശേഷത. ആദ്യ ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്കയെ 55 റൺസിന് പുറത്താക്കിയ ഇന്ത്യ 100 റൺസിന്റെ ലീഡ് നേടി.15 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഒന്നാം ദിവസത്തെ ഹീറോ. രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ഇന്ത്യൻ ഒന്നാം ഇന്നിംഗ്‌സിന് മികച്ച തുടക്കമാണ് നൽകിയത്, വിരാട് കോലി 46 റൺസും നേടി.

എന്നാൽ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് അഭൂതപൂർവമായ തകർച്ച അനുഭവപ്പെട്ടു , പൂജ്യം റൺസിന്‌ ആറ് വിക്കറ്റ് നഷ്ടമായി, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ മോശം റെക്കോർഡ് സ്ഥാപിച്ചു.രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ സൗത്ത് ആഫ്രിക്കയെ തകർത്തു.എയ്ഡൻ മാർക്രമിന്റെ പൊരുതി നേടിയ സെഞ്ചുറിയാണ് സൗത്ത് ആഫ്രിക്കക്ക് ലീഡ് നേടിക്കൊടുത്തത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 79 എന്ന മിതമായ വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

ഈ വിജയം ഞങ്ങളെ സംബന്ധിച്ചിടത്തോളം മികച്ച നേട്ടമാണെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. ”സെഞ്ചൂറിയനിലെ പിഴവുകളിൽ നിന്ന് ഞങ്ങൾക്ക് പഠിക്കേണ്ടി വന്നു. ഞങ്ങൾ വളരെ നന്നായി തിരിച്ചെത്തി, പ്രത്യേകിച്ച് ഞങ്ങളുടെ ബൗളർമാർ. ഓരോ റണ്ണിനും പ്രാധാന്യമുള്ള കളിയായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾ ഏകദേശം 100 റൺസിന്റെ ലീഡ് നേടുകയും ചെയ്തു.ലീഡ് നേടുന്നത് വളരെ പ്രധാനമാണ്.’കാര്യങ്ങൾ ലളിതമായി കൈകാര്യം ചെയ്യുന്നത് ‘ ഇന്ത്യയെ കേപ്ടൗൺ മത്സരത്തിൽ വിജയിപ്പിക്കാൻ സഹായിച്ചു,ബാക്കിയെല്ലാം പിച്ച് ചെയ്തു.”

Rate this post