14 വർഷത്തിനിടെ ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ പൂജ്യത്തിന് പുറത്താവുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനായി സായ് സുദർശൻ | Sai Sudharsan
ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മ്നത്സരത്തിൽ സായ് സുദർശൻ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്.കരുണ് നായർ എത്ര മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നത് കണക്കിലെടുക്കുമ്പോൾ, 23 കാരനായ സായ് പ്ലെയിംഗ് ഇലവനിൽ ഇടം നേടുമോ എന്ന കാര്യത്തിൽ സംശയങ്ങൾ ഉയർന്നിരുന്നു, പക്ഷേ ടീം മാനേജ്മെന്റ് സായിയെ ആ റോളിലേക്ക് പിന്തുണച്ചു. കരുണിനെ ആറാം നമ്പറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ആദ്യം ബാറ്റ് ചെയ്ത കെ.എൽ. രാഹുലും യശസ്വി ജയ്‌സ്വാളും ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി, പക്ഷേ ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് രാഹുൽ 42 റൺസിന് പുറത്തായി. മൂന്നാമനായി സായി ക്രീസിലെത്തി ,യുവതാരം ഒരിക്കലും നിയന്ത്രണത്തിലല്ലെന്ന് തോന്നി. ആദ്യ പന്തിൽ തന്നെ അദ്ദേഹം പുറത്താകുമെന്ന് ഉറപ്പായിരുന്നു, പക്ഷേ ചെന്നൈ സ്വദേശിയായ താരം രക്ഷപ്പെട്ടു. അടുത്ത ഓവറിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അദ്ദേഹത്തെ പുറത്താക്കി.
Sai Sudarshan on Test Debut gone for DUCK
— Kriti Singh (@kritiitweets) June 20, 2025
Tough luck this time, but he's here to stay✌🏻#INDvsENG pic.twitter.com/5uO0iulkBQ
സായ് ഒരു ഫ്ലിക്ക് എടുത്തെങ്കിലും ഇംഗ്ലണ്ട് കീപ്പർ ജാമി സ്മിത്തിന്റെ മികച്ച ഡൈവിംഗ് ക്യാച്ച് എടുത്ത് അദ്ദേഹത്തെ പുറത്താക്കി. നാല് പന്തുകൾ നേരിട്ട താരത്തിന് അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല .14 വർഷത്തിനിടെ അരങ്ങേറ്റത്തിൽ പൂജ്യത്തിനു പുറത്താവുന്ന ആദ്യ ബാറ്സ്മാനായി സായി സുദർശൻ.നാഗ്പൂരിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിൽ പൂജ്യത്തിന് പുറത്തായ അവസാന ബാറ്റ്‌സ്മാൻ വൃദ്ധിമാൻ സാഹയായിരുന്നു. അതിനുശേഷം ആർ അശ്വിനും ഉമേഷ് യാദവും ഇതുതന്നെ ചെയ്തിട്ടുണ്ട്, പക്ഷേ അവരെ ബാറ്റ്സ്മാൻമാരായി അംഗീകരിച്ചിട്ടില്ല.
ജൂൺ 20 ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ ഒരു പ്രത്യേക ദിവസമാണ്. ഈ ദിവസം, 1-2 അല്ല, 6 ഇന്ത്യൻ കളിക്കാർ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. ഇതിൽ രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിരാട് കോഹ്‌ലി, അഭിനവ് മുകുന്ദ്, പ്രവീൺ കുമാർ, സായ് സുദർശൻ എന്നിവരും ഉൾപ്പെടുന്നു. ഇന്ന് ഹെഡിംഗ്ലിയിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന 5 മത്സര പരമ്പരയിലെ ആദ്യ മത്സരത്തിൽ സുദർശൻ ടെസ്റ്റ് ക്യാപ്പ് ധരിച്ചു. ചേതേശ്വർ പൂജാര അദ്ദേഹത്തിന് ഈ ക്യാപ്പ് നൽകി. ഇതോടെ, ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുന്ന 317-ാമത്തെ കളിക്കാരനായി അദ്ദേഹം മാറി.
1996 ജൂൺ 20 ന് ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെയാണ് രാഹുൽ ദ്രാവിഡ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. കരിയറിൽ 164 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. ഈ കാലയളവിൽ 286 ഇന്നിംഗ്‌സുകളിൽ നിന്ന് 52.31 ശരാശരിയിലും 42.51 സ്ട്രൈക്ക് റേറ്റിലും 13288 റൺസ് അദ്ദേഹം നേടി. ടെസ്റ്റുകളിൽ 63 അർദ്ധസെഞ്ച്വറികളും 36 സെഞ്ച്വറികളും ദ്രാവിഡ് നേടി. ടെസ്റ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ കളിക്കാരനാണ് അദ്ദേഹം.
Sai Sudarshan dismissed for a 4 ball duck in his debut Test match #INDvsENG pic.twitter.com/fRvUGAg5XV
— 🜲 (@HereforVK18) June 20, 2025
1996 ജൂൺ 20 ന് ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ദാദ തന്റെ കരിയറിൽ 113 ടെസ്റ്റുകളിൽ നിന്ന് 188 ഇന്നിംഗ്‌സുകളിൽ നിന്ന് 7212 റൺസ് നേടി. ക്രിക്കറ്റിന്റെ ഏറ്റവും വലിയ ഫോർമാറ്റിൽ അദ്ദേഹത്തിന്റെ ശരാശരി 42.17 ഉം സ്ട്രൈക്ക് റേറ്റ് 51.25 ഉം ആയിരുന്നു. ഗാംഗുലിക്ക് ടെസ്റ്റിൽ 35 അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ 16 സെഞ്ച്വറികളുണ്ട്.