ഏഷ്യാ കപ്പിലൂടെ ഏകദിന ലോകകപ്പിലേക്കുള്ള വഴി കണ്ടെത്താൻ സഞ്ജു സാംസണും സൂര്യകുമാർ യാദവിനും സാധിക്കുമോ ? |Sanju Samson

2023ലെ ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിൽ ഒരു കളിക്കാരൻ മാത്രമേ ഇടം നേടൂ എന്നതിനാൽ 2023 ഏഷ്യാ കപ്പിൽ എല്ലാ കണ്ണുകളും സൂര്യകുമാർ യാദവിലും സഞ്ജു സാംസണിലും ആയിരിക്കും.രണ്ട് താരങ്ങളും വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇടംപിടിച്ചു. അവസാന ഏകദിനത്തിൽ സാംസൺ അർധസെഞ്ച്വറി നേടിയപ്പോൾ, സൂര്യകുമാറിന് 19, 24, 35 എന്നിങ്ങനെയുള്ള സ്കോർ ആണ് നേടിയത്.

ലോകകപ്പിന് മുന്നോടിയായുള്ള ഏഷ്യാ കപ്പ് ടൂർണമെന്റ് സൂര്യകുമാറിനും സാംസണിനും ഏകദിന ലോകകപ്പിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള സുവർണാവസരമായിരിക്കും. ലോകകപ്പിനുള്ള ടീമുകളുടെ ലിസ്റ്റ് കൊടുക്കേണ്ട അവസാന തീയതി സെപ്തംബർ 5 നാണ്.ആ സമയപരിധിക്ക് മുമ്പ് ഇന്ത്യ പാകിസ്ഥാനും നേപ്പാളിനുമെതിരെ കോണ്ടിനെന്റൽ കപ്പിൽ രണ്ട് മത്സരങ്ങൾ കളിക്കും. സാംസണും സൂര്യകുമാറും ഈ അവസരം മുതലാക്കാൻ ആഗ്രഹിക്കുന്നവരാണ്.വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്ന് വിട്ടുനിന്നതിന് ശേഷം ഏഷ്യാ കപ്പിൽ കെഎൽ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തും.

കഴിഞ്ഞ വർഷം ഏകദിനത്തിലെ മികച്ച പ്രകടനങ്ങൾ കാരണം രണ്ട് കളിക്കാരും പ്ലേയിംഗ് ഇലവനിൽ ഉണ്ടാകും. ശ്രേയസും രാഹുലും തിരിച്ചെത്തിയതോടെ പ്ലെയിങ് ഇലവനിൽ സാംസണിലും സൂര്യകുമാറിലും ഒരാൾക്ക് മാത്രമേ ഇടം ലഭിക്കൂ. സൂര്യകുമാറിന്റെ എക്‌സ്-ഫാക്ടർ കഴിവിന് പിന്തുണയുണ്ട്, എന്നാൽ ഇതുവരെ ഏകദിന ഫോർമാറ്റിൽ എത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.26 ഏകദിനങ്ങൾ കളിച്ചിട്ടുള്ള സൂര്യ 24.33 ശരാശരിയിൽ 511 റൺസ് നേടിയിട്ടുണ്ട്.ഏകദിന ഫോർമാറ്റിന്റെ ടെമ്പോയുമായി പൊരുത്തപ്പെടുന്നതിൽ അദ്ദേഹം പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

അതേസമയം 13 ഏകദിനങ്ങൾ കളിച്ച സാംസൺ 390 റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തിൽ ഫ്ലോട്ടർ റോളിൽ വിക്കറ്റ് കീപ്പർ ബാറ്ററെ ഉപയോഗിച്ചിട്ടുണ്ട്.ടീമിന്റെ ആവശ്യങ്ങൾക്കനുസരിച്ച് സ്‌കോർ ചെയ്യുകയും പൽ ബാറ്റിംഗ് പൊസിഷനുകളിൽ സഞ്ജു എത്തുകയും ചെയ്തിട്ടുണ്ട്.ഇന്ത്യ രാഹുലിനെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി കാണുന്നതിനാൽ സാംസൺ ടീമിൽ ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായി മാത്രമേ കളിക്കൂ. ഏഷ്യാ കപ്പ് സൂര്യയും സാംസണും തമ്മിലുള്ള നേരിട്ടുള്ള മത്സരമായിരിക്കും. സെലക്ടർമാരെ കൂടുതൽ ആകർഷിക്കുന്ന കളിക്കാരന് മിക്കവാറും ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കാം.

Rate this post