‘ടി 20 ലോകകപ്പിൽ കെ എൽ രാഹുലിനെയും ഋഷഭ് പന്തിനെയും മറികടന്ന് സഞ്ജു സാംസൺ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവും’ : ബ്രാഡ് ഹോഗ് | Sanju Samson

ഐപിഎല്ലിൻ്റെ 17-ാം പതിപ്പ് ആവേശകരമായി പുരോഗമിക്കുകയാണ്.ഈ സീസണിൽ നിരവധി ഉയർന്ന സ്‌കോറിംഗ് ഏറ്റുമുട്ടലുകൾ ഇതിനകം കളിച്ചിട്ടുണ്ട്. എന്നാൽ എല്ലാവരേയും ആകർഷിക്കുന്ന ഒരു ടീം രാജസ്ഥാൻ റോയൽസ് ആണ്.ആദ്യ ഐപിഎൽ ചാമ്പ്യന്മാർ ഈ വർഷത്തെ ഐപിഎല്ലിൽ ഇതുവരെ ഒരു മത്സരം പോലും തോറ്റിട്ടില്ല. ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ടൂര്‍ണമെന്‍റിലെ മികച്ച പ്രകടനം ഓരോ താരത്തിനും നിര്‍ണായകമായി മാറും.

ഇതിനകം തന്നെ ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളാണ് അരങ്ങേറുന്നത്.ടീം ഇന്ത്യയ്ക്കായി ആരാണ് വിക്കറ്റ് കീപ്പുചെയ്യാൻ പോകുന്നത് എന്നതിനെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ ഉണ്ട്.സഞ്ജു സാംസൺ, ഋഷഭ് പന്ത്, കെഎൽ രാഹുൽ, ഇഷാൻ കിഷൻ എന്നിവരിൽ നിന്നാണ് വിക്കറ്റ് കീപ്പറെ സെലക്ടർമാർ തിരഞ്ഞെടുക്കുന്നത്. എന്നിരുന്നാലും, വിക്കറ്റ് കീപ്പിംഗ് റോളിലേക്ക് സാംസണാണ് ശരിയായ ചോയ്സ് എന്ന് ഓസ്ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ് കരുതുന്നു.”അത് സഞ്ജു സാംസണായിരിക്കുമെന്ന് ഞാൻ കരുതുന്നു.

കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം സ്ഥിരത പുലർത്തുന്നു.ടി20 ടീമില്‍ ഉയർന്ന സ്‌ട്രൈക്ക് റേറ്റുള്ള കളിക്കാരെയാണ് വേണ്ടത്.ബാറ്റുകൊണ്ട് മുതല്‍ക്കൂട്ടാവുന്ന പ്രകടനം നടത്തി രാജസ്ഥാന്‍ റോയല്‍സിനെ മികച്ച രീതിയില്‍ നയിക്കാന്‍ സഞ്‌ജുവിന് കഴിയുന്നുണ്ട്. സ്ഥിരതയോടെയാണ് സഞ്ജു ബാറ്റ് ചെയ്യുന്നത് ,ഇന്ത്യൻ സെലക്‌ടമാർ ടി20 ഫോർമാറ്റില്‍ അവനെ കൂടുതൽ കാലം പിന്തുണയ്‌ക്കേണ്ട സമയമാണിത്. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പറുടെ റോളില്‍ സഞ്‌ജു സാംസണായിരിക്കും” ബ്രാഡ് ഹോഗ് പറഞ്ഞു.

നാല് മത്സരങ്ങളിൽ നിന്ന് രണ്ട് അർധസെഞ്ചുറികളടക്കം 178 റൺസാണ് സഞ്ജു നേടിയത്. ഈ വർഷത്തെ ഐപിഎല്ലിൽ ക്രിക്കറ്റ് ഫീൽഡിൽ തിരിച്ചെത്തിയതിന് ശേഷം ഋഷഭ് പന്ത് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാൽ സാംസണിന് ടീം ഇന്ത്യയ്‌ക്കായി വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്യാൻ കഴിയുമെന്നും മൂന്നാം സ്ഥാനത്തേക്ക് വിരാട് കോഹ്‌ലിയെ വെല്ലുവിളിക്കാൻ പോലും കഴിയുമെന്നും ഹോഗ് കരുതുന്നു.

“റിഷഭ്‌ പന്തിന്‍റെ കാര്യം നോക്കുകയാണെങ്കില്‍ ഐപിഎല്ലില്‍ അവന്‍ ചില അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. എന്നാല്‍ കുറച്ചുകൂടി സ്ഥിരത കാണിക്കേണ്ടതുണ്ട്. സഞ്‌ജുവിന് വിവിധ പൊസിഷനുകളിൽ ബാറ്റ് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.സാംസണിന് വ്യത്യസ്ത പൊസിഷനുകളിൽ ബാറ്റ് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു, എന്നാൽ മൂന്നാം നമ്പറിൽ, ഒരു കീപ്പർ-ബാറ്റർ എന്ന നിലയിൽ അദ്ദേഹം മികച്ച തിരഞ്ഞെടുപ്പാണ്. ഞാൻ തീർച്ചയായും കെഎൽ രാഹുലിനും പന്തിനും മുന്നിൽ സാംസണെ നിർത്തും.മൂന്നാം നമ്പറില്‍ ഇനി കോലിക്ക് തന്നെ വെല്ലുവിളിയാവാന്‍ സഞ്‌ജുവിന് കഴിയും ” ഹോഗ് പറഞ്ഞു.

Rate this post