‘ടി 20 ലോകകപ്പിലേക്ക് സഞ്ജുവിനെ തിരഞ്ഞെടുത്തില്ലെങ്കിൽ അത് അവനോട് കടുത്ത അനീതിയാകും’: ഹർഭജൻ സിംഗ് | Sanju Samson

2024ലെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഒന്നോ രണ്ടോ ദിവസത്തിനകം പ്രഖ്യാപിക്കും. പരിമിതമായ സ്ലോട്ടുകൾക്കായി നിരവധി കളിക്കാർ നേരിട്ടുള്ള മത്സരത്തിലാണ്. ഋഷഭ് പന്തും സഞ്ജു സാംസണും വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി കടുത്ത മത്സരത്തിലാണ്.ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ സാംസൺ പന്തിനേക്കാൾ മികച്ച പ്രകടനം നടത്തിയെങ്കിലും മുൻ‌തൂക്കം ഡൽഹി ക്യാപിറ്റൽസ് താരത്തിലാണുള്ളത്.

ഈ സീസണിൽ ബാറ്റ് കൊണ്ടും വിക്കറ്റ് പിന്നിലും നായകനായും സഞ്ജു മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരായ എട്ടാം മത്സരത്തിൽ വിജയിച്ച് ആർആർ ഇതിനകം പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. സഞ്ജുവിന്റെ അർദ്ധ സെഞ്ചുറിയാണ് രാജസ്ഥാനെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്.മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് ടി 20 ലോകകപ്പിലേക്കുള്ള കീപ്പറുടെ റോളിലെ ഒന്നാം നമ്പർ ചോയ്‌സ് ആയി സഞ്ജുവിനെ തെരഞ്ഞെടുത്തു. ടൂർണമെൻ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് സാംസണെ ഒഴിവാക്കിയാൽ അത് കടുത്ത അനീതിയാണെന്ന് ഇതിഹാസ ഓഫ് സ്പിന്നർ പറഞ്ഞു.

“ഈ വർഷത്തെ ഐപിഎല്ലിൽ ഏറ്റവും മികച്ച ഇന്ത്യൻ പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണാണ് എൻ്റെ നമ്പർ വൺ ചോയ്സ്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ അദ്ദേഹം മത്സരങ്ങൾ വിജയിപ്പിക്കുന്നു, അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസി മികച്ചതാണ്. അവൻ സമ്മർദത്തിനിരയായി കണ്ട നിമിഷങ്ങളൊന്നുമില്ല” ഹർഭജൻ പറഞ്ഞു.“അദ്ദേഹം ആക്രമണാത്മകമായി കളിക്കുകയും ആവശ്യമുള്ളപ്പോൾ ഇന്നിംഗ്‌സ് നങ്കൂരമിടുകയും ചെയ്യുന്നു. സാംസൺ പൂർണ്ണ ആത്മവിശ്വാസത്തിലാണ്, നിങ്ങൾക്ക് അവനെ പുറത്താക്കാൻ ഒരു മാർഗവുമില്ല. അയാൾക്ക് അവസരം ലഭിച്ചില്ലെങ്കിൽ, അവനെ തെറ്റായി കൈകാര്യം ചെയ്തുവെന്ന് ഞാൻ പറയും. സെലക്ടർമാർ അദ്ദേഹത്തെ അവഗണിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ഹർഭജൻ സിംഗ് സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

ലീഗിൻ്റെ നിലവിലെ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് സാംസൺ. 9 മത്സരങ്ങളിൽ നിന്ന് 77.00 ശരാശരിയിലും 161.08 സ്‌ട്രൈക്ക് റേറ്റിലും 385 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. നാല് അർധസെഞ്ചുറികളും 36 ഫോറുകളും 17 സിക്‌സറുകളും സഞ്ജു നേടിയിട്ടുണ്ട്.” സഞ്ജുവിന്റെ ക്യാപ്റ്റൻസി ഞാൻ നിരീക്ഷിക്കുന്നണ്ടായിരുന്നു . അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി വളരെ മികച്ചതാണ്, ധോണിക്ക് ശേഷം ഇന്ത്യക്ക് മികച്ച ക്യാപ്റ്റനെ ലഭിക്കുന്നത് സഞ്ജുവിലൂടെയാവും.സഞ്ജുവിനെ ഇന്ത്യ ഒരു ക്യാപ്റ്റനായി വളർത്തിയെടുക്കണം” ഹർഭജൻ പറഞ്ഞു.

Rate this post