‘സച്ചിൻ – സഹാറൻ’ : തുടർച്ചയായ അഞ്ചാം അണ്ടർ 19 ലോകകപ്പ് ഫൈനലിലേക്ക് കുതിച്ച് ഇന്ത്യ |  ICC Under-19 World Cup

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് വിക്കറ്റിൻ്റെ മിന്നുന്ന ജയത്തോടെ ഐസിസി അണ്ടർ 19 ഏകദിന ലോകകപ്പ് 2024 ന്റെ ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്ത്യ.സച്ചിൻ ധാസും ഉദയ് സഹാറനും ചേർന്ന് അഞ്ചാം വിക്കറ്റിൽ നേടിയ 171 റൺസിൻ്റെ കൂട്ടുകെട്ടാണ് ബെനോണിയിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക 245 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെ മറികടക്കാൻ സഹായിച്ചത്.

തുടർച്ചയായ അഞ്ചാം തവണയാണ് ഇന്ത്യ അണ്ടർ 19 ഫൈനലിൽ പ്രവേശിക്കുന്നത്. സച്ചിന്‍ ദാസിന്റെയും ക്യാപ്റ്റന്‍ ഉദയ് സഹാറന്റെയും ഇന്നിങ്‌സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ഇരുവരും യഥാക്രമം 96, 81 റണ്‍സ് വീതം എടുത്തു. ഓസ്‌ട്രേലിയ – പാകിസ്ഥാന്‍ രണ്ടാം സെമി വിജയികളാവും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്‌ടത്തിൽ 244 റൺസ് നേടി.102 പന്തിൽ 76 റൺസ് അടിച്ച് തകർത്ത് ലുവൻ ഡ്രെ പ്രിട്ടോറിയസ് ഈ ടൂർണമെൻ്റിൽ തുടർച്ചയായ മൂന്നാം അർധസെഞ്ചുറി രേഖപ്പെടുത്തി.

വില്ലൊമൂർ പാർക്കിൽ നിർണായക ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ ടൂർണമെൻ്റിലെ അവരുടെ അഞ്ച് മത്സരങ്ങളിലും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുമ്പോൾ വിജയിച്ചു, അതിനാൽ ഒരു തീരുമാനം ആരാധകരെ അത്ഭുതപ്പെടുത്തി.സ്റ്റാർ പേസർ രാജ് ലിംബാനി അഞ്ചാം ഓവറിൽ സ്റ്റീവ് സ്റ്റോക്കിനെ പുറത്താക്കി ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നൽകി, തുടർന്ന് ക്ലീൻ ബൗൾ ചെയ്ത സ്റ്റാർ ബാറ്റർ ഡേവിഡ് ടീഗറിനെ ഡക്കിൽ പുറത്താക്കി ദക്ഷിണാഫ്രിക്കയെ സമ്മർദ്ദത്തിലാക്കി. എന്നാൽ ഫോമിലുള്ള പ്രിട്ടോറിയസും നാലാം നമ്പർ സെലറ്റ്‌സ്‌വാനും ചേർന്ന് അവരെ മുന്നോട്ട് കൊണ്ട് പോയി.മൂന്നാം വിക്കറ്റിൽ പ്രിട്ടോറിയസും സെലറ്റ്‌സ്‌വാനും ചേർന്ന് 72 റൺസ് കൂട്ടിച്ചേർത്തെങ്കിലും 131 പന്തുകൾ എടുത്തു. ടൂർണമെൻ്റിൽ തുടർച്ചയായ മൂന്നാം അർധസെഞ്ചുറി നേടിയ പ്രിട്ടോറിയസിനൊപ്പം ഇരു താരങ്ങളും അർധസെഞ്ചുറികൾ രേഖപ്പെടുത്തി.

എന്നിരുന്നാലും, ക്യാപ്റ്റൻ ജുവാൻ ജെയിംസിൻ്റെ 12 പന്തിൽ 23* റൺസും 24 റൺസും നേടിയ ട്രിസ്റ്റൻ ലൂസിൻ്റെ ഇന്നിഗ്‌സും ദക്ഷിണാഫ്രിക്കയെ 50 ഓവറിൽ 244/7 എന്ന നിലയിലേക്ക് ഉയർത്തി.മറുപടി ബാറ്റിംഗ് ആരംഭിച്ചത് ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു . വളർന്നുവരുന്ന പേസർ ക്വേന മഫാക ഇന്നിംഗ്‌സിൻ്റെ ആദ്യ പന്തിൽ തന്നെ ഫോമിലുള്ള ആദർശ് സിങ്ങിനെ പുറത്താക്കി, തുടർന്ന് ഫാസ്റ്റ് ബൗളർ ലൂസ് ആദ്യ പത്ത് ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ഇന്നിംഗ്‌സ് 9.2 ഓവറിൽ 32/4 എന്ന നിലയിൽ ഇടറി.ക്യാപ്റ്റന്‍ ഉദയ് സഹറാന്റെയും സച്ചിന്‍ ദാസിന്റെയും നിലയുറപ്പിച്ചുള്ള പോരാട്ടം ആപ് ഒപിന്നീട് കാണാൻ സാധിച്ചത്.ഒരു സിക്സും 11 ഫോറും നിറഞ്ഞതായിരുന്നു സച്ചിന്‍ ദാസിന്റെ ഇന്നിങ്സ്.

അഞ്ച് ഫോറുകള്‍ അടങ്ങിയതാണ് ഉദയ് സഹറാന്റെ പ്രകടനം.ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 171 റൺസ് കൂട്ടിച്ചേർത്തു .95 പന്തിൽ 11 ഫോറും ഒരു സിക്‌സും സഹിതം 96 റൺസാണ് ധാസ് നേടിയത്. 47-ാം ഓവറിൽ വിക്കറ്റ് കീപ്പർ ബാറ്റർ ആരവേലി അവനിഷിനെ പുറത്താക്കി മഫാക്ക തൻ്റെ മൂന്നാം വിക്കറ്റ് വീഴ്ത്തി.124 പന്തിൽ 81 റൺസ് ആണ് സഹാറൻ നേടിയത്. അവസാനം വിക്കറ്റുകൾ വീണെങ്കിലും 7 പന്തുകൾ ശേഷിക്കെ രണ്ട് വിക്കറ്റ് വിജയം ഇന്ത്യക്ക് ഉറപ്പിക്കാനായി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ക്വെന മഫാകയും ട്രിസ്റ്റന്‍ ലൂസും മൂന്നു വീതം വിക്കറ്റുകള്‍ നേടി.

Rate this post