‘ആര്‍സിബി അഞ്ച് കോടി രൂപ അഴുക്കുചാലിൽ കളഞ്ഞു..’ : യാഷ് ദയാലിന് നേരിടേണ്ടി വന്ന പരിഹാസങ്ങളെകുറിച്ച് പിതാവ് | IPL2024

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫാസ്റ്റ് ബൗളർ യാഷ് ദയാലിന് ഇത് കഠിനമായ യാത്രയായിരുന്നു.ഉത്തർപ്രദേശിൽ നിന്നുള്ള താരം ഐപിഎൽ 2023-ൽ ഗുജറാത്ത് ടൈറ്റൻസിൽ ചേർന്നെങ്കിലും മറക്കാൻ ആഗ്രഹിക്കുന്ന ഒന്നായിരുന്നു.റിങ്കു സിംഗ് തുടർച്ചയായി അഞ്ച് സിക്‌സറുകൾ പറത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകർപ്പൻ ജയം സമ്മാനിച്ചത് അദ്ദേഹത്തിന്റെ കരിയറിലെ വലിയ വഴി തിരിവായിരുന്നു.

IPL 2024 ന് മുന്നോടിയായി 5 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു യാഷ് ദയാലിനെ തെരഞ്ഞെടുത്തപ്പോൾ ഇൻ്റർനെറ്റ് മെമ്മുകളുടെ വിഷയമായി മാറി. എന്നാൽ തന്റെ വിമര്ശകരുടെ വായ അടപ്പിക്കുന്ന പ്രകടനമാണ് ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്.സിഎസ്‌കെയ്‌ക്കെതിരായ മാച്ച് വിന്നിംഗ് പ്രകടനം എടുത്തു പറയേണ്ടതായിരുന്നു.ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലെ അവസാന ഓവറില്‍ 17 റണ്‍സ് പ്രതിരോധിച്ചാണ് ദയാല്‍ ആര്‍സിബിയ്‌ക്ക് പ്ലേഓഫ് ടിക്കറ്റ് നേടിക്കൊടുത്തത്. സാക്ഷാല്‍ എംഎസ് ധോണിയുടെ വിക്കറ്റും ഇതേ ഓവറില്‍ തന്നെ സ്വന്തമാക്കാൻ ദയാലിനായി.ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി പേസർ നടത്തിയ നിരാശാജനകമായ പ്രകടനത്തിന് ശേഷം കുടുംബത്തിന് നേരിടേണ്ടി വന്ന പരിഹാസങ്ങളെയും ട്രോളിംഗുകളെയും കുറിച്ച് യാഷ് ദയാലിൻ്റെ പിതാവ് ചന്ദർപാൽ തുറന്നുപറഞ്ഞു.

‘യാഷ് അഞ്ച് സിക്‌സ് വഴങ്ങിയതിനെ പരിഹസിച്ചുകൊണ്ട് എനിക്ക് അറിയുന്ന ഒരാള്‍ തന്നെ വാട്‌സ്‌ആപ്പില്‍ ഒരു മീം പങ്കിട്ടിരുന്നു. പ്രയാഗ്‌രാജ് എക്‌സപ്രസ് യാത്ര ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അവസാനിച്ചു എന്ന് അദ്ദേഹം മീമില്‍ ചേര്‍ത്തിരുന്നത് ഞാൻ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.പിന്നീടും പരിഹാസങ്ങള്‍ ഒരുപാട് തവണയുണ്ടായി. ഞങ്ങള്‍ക്ക് സമൂഹമാധ്യമങ്ങള്‍ പോലും ഉപേക്ഷിക്കേണ്ടി വന്നു. അവനെ ആര്‍സിബി അഞ്ച് കോടി രൂപയ്‌ക്ക് സ്വന്തമാക്കിയപ്പോള്‍ ടീം ഇത്രയും വലിയ തുക അഴുക്ക് ചാലില്‍ എറിഞ്ഞെന്ന് പലരും പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിന്ന് സ്വിച്ച് ഓഫ് ചെയ്താലും എല്ലാത്തരം കാര്യങ്ങളും കാണുന്ന ഒരു ലോകത്താണ് ഞങ്ങൾ ജീവിക്കുന്നത്’ യാഷ് ദയാലിന്‍റെ അച്ഛൻ ചന്ദര്‍പാല്‍ പറഞ്ഞു.

“എല്ലാവരും അവനെ എഴുതിത്തള്ളി. ഇന്ന്, എനിക്ക് നിരവധി അഭിനന്ദന കോളുകളും സന്ദേശങ്ങളും ലഭിക്കുന്നുണ്ട്. എന്നിട്ടും, അദ്ദേഹത്തിൻ്റെ കഠിനാധ്വാനത്തെക്കുറിച്ചും, സമ്മർദ്ദത്തെ അദ്ദേഹം നേരിട്ട രീതിയെക്കുറിച്ചും ആരും സംസാരിക്കുന്നില്ല.അവൻ വികസിപ്പിച്ച വേഗത കുറഞ്ഞ ബൗൺസർ, കഴിഞ്ഞ വർഷം അദ്ദേഹം പഠിച്ച മറ്റ് വ്യതിയാനങ്ങൾ. സിക്സറിന് ഒരു എഡ്ജ് പോലും പോകുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിൽ അദ്ദേഹം പന്തെറിഞ്ഞ രീതി. പക്ഷേ, ഒരു വർഷത്തിനുള്ളിൽ, ഒരു കുടുംബമെന്ന നിലയിൽ ക്രിക്കറ്റ് ശരിക്കും ഒരു തമാശ കളിയാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു,” അദ്ദേഹം പറഞ്ഞു.

Rate this post