പ്രായം 43 ആയെങ്കിലും യുവിക്ക് ഒരു മാറ്റവുമില്ല : മാസ്റ്റേഴ്‌സ് ലീഗിൽ അമ്പരപ്പിക്കുന്ന ക്യാച്ചുമായി യുവരാജ് സിംഗ് | Yuvraj Singh
ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായ യുവരാജ് സിംഗിന് 43 വയസ്സ് തികഞ്ഞിട്ടുണ്ടാകാം, പക്ഷേ ഫീൽഡിംഗിലെ അദ്ദേഹത്തിന്റെ മികവിന്റെ കാര്യത്തിൽ പ്രായം ഇതുവരെ അദ്ദേഹത്തെ പിടികൂടിയിട്ടില്ല. ശനിയാഴ്ച ഇന്ത്യ മാസ്റ്റേഴ്‌സും ശ്രീലങ്ക മാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെ, യുവരാജ് ബൗണ്ടറി ലൈനിൽ വെച്ച് തകർപ്പൻ ക്യാച്ച് എടുത്തു. യുവരാജിന്റെ ക്യാച്ചിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ശ്രീലങ്കയുടെ ലാഹിരു തിരിമാനെ ബൗണ്ടറി റോപ്പ് നേരെ ഗ്രൗണ്ടിലേക്ക് ക്ലിയർ ചെയ്യാൻ നോക്കിയപ്പോൾ, യുവരാജ് ഡൈവ് ചെയ്ത് പന്ത് എടുത്തത് സ്റ്റേഡിയത്തിലുണ്ടായിരുന്ന എല്ലാവരെയും അമ്പരപ്പിച്ചു.17 പന്തിൽ മൂന്ന് ഫോറും ഒരു സിക്സറും സഹിതം 24 റൺസുമായി തിരിമാനെ മടങ്ങി. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കർ പോലും സ്റ്റാൻഡുകളിൽ അത്ഭുതത്തോടെ നോക്കി.
𝗛𝗶𝗴𝗵-𝗳𝗹𝘆𝗶𝗻𝗴 ✈️ action ft. 𝗬𝘂𝘃𝗿𝗮𝗷 𝗦𝗶𝗻𝗴𝗵! 🔥
— INTERNATIONAL MASTERS LEAGUE (@imlt20official) February 22, 2025
Catch all the action LIVE, only on @JioHotstar, @Colors_Cineplex & @CCSuperhits 📲 📺#IMLT20 #TheBaapsOfCricket #IMLonJioHotstar #IMLonCineplex pic.twitter.com/mN2xBvotF2
നവി മുംബൈയിൽ നടന്ന ആദ്യ മത്സരത്തിൽ ശ്രീലങ്ക മാസ്റ്റേഴ്‌സിനെതിരെ ഇന്ത്യ മാസ്റ്റേഴ്‌സ് നാല് റൺസിന്റെ തകർപ്പൻ വിജയം നേടി. ഗുക്കീരത് സിംഗ് (44), സ്റ്റുവർട്ട് ബിന്നി (68), യുവരാജ് സിംഗ് (31 നോട്ടൗട്ട്), യൂസഫ് പത്താൻ (56 നോട്ടൗട്ട്) എന്നിവരാണ് ടോപ് സ്‌കോറർമാർ.31 പന്തിൽ മൂന്ന് ഫോറും ഏഴ് സിക്സറും സഹിതം 68 റൺസാണ് ബിന്നി അടിച്ചെടുത്തത്. പിന്നാലെ യുവരാജ് സിങ്ങും യൂസഫ് പഠാനും ഇന്ത്യൻ സ്കോർ ഉയർത്തി.22 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം യുവരാജ് പുറത്താകാതെ 31 റൺസെടുത്തു. 22 പന്തിൽ മൂന്ന് ഫോറും ആറ് സിക്സറും സഹിതം പുറത്താകാതെ 56 റൺസാണ് യൂസഫ് പഠാൻ നേടിയത്.
ശ്രീലങ്കൻ ടീമിനായി കുമാർ സംഗക്കാര 51 റൺസ് നേടി ടോപ് സ്‌കോറർ ആയി. ഇർഫാൻ പത്താൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ചവച്ചു.ലഹിരു തിരുമാനെ 24, അസേല ഗുണരത്നെ 37, ജീവൻ മെൻഡിസ് 42, ഇസരു ഉഡാന 23 എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. 20 ഓവറിൽ ശ്രീലങ്ക മാസ്റ്റേഴ്സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് നേടാൻ കഴിഞ്ഞത്.അവസാന ആറ് പന്തുകളിൽ നിന്ന് ശ്രീലങ്കയ്ക്ക് ജയിക്കാൻ 9 റൺസ് വേണ്ടിയിരുന്നപ്പോൾ, അഭിമന്യു മിഥുൻ സംയമനം പാലിച്ചു, വെറും അഞ്ച് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.