അടുത്ത മാസം ചിലിക്കും ബൊളീവിയയ്ക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങലേക്കുള്ള ബ്രസീൽ ടീമിൽ നിന്നും സൂപ്പർ താരം നെയ്മറെയും വിനീഷ്യസ് ജൂനിയറെയും ഒഴിവാക്കി പരിശീലകൻ കാർലോ ആഞ്ചലോട്ടി.ലൂക്കാസ് പക്വെറ്റ ദേശീയ ടീമിലേക്ക് മടങ്ങിയെത്തി.ജനുവരിയിൽ സാന്റോസിലേക്ക് മടങ്ങിയ 33 കാരനായ നെയ്മർ, ആവർത്തിച്ചുള്ള പരിക്കുകൾ കാരണം ഏകദേശം രണ്ട് വർഷമായി ബ്രസീൽ ജേഴ്‌സി ധരിച്ചിട്ടില്ല.
“കഴിഞ്ഞ ആഴ്ച നെയ്മറിന് ഒരു ചെറിയ പ്രശ്‌നമുണ്ടായിരുന്നു,” തിങ്കളാഴ്ച നടന്ന ഒരു പത്രസമ്മേളനത്തിൽ കൂടുതൽ വിവരങ്ങൾ നൽകാതെ ആഞ്ചലോട്ടി പറഞ്ഞു.128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരന് ക്ലബ്ബിലെ പരിശീലനത്തിനിടെ തുടയിൽ അസ്വസ്ഥത അനുഭവപ്പെട്ടതായി ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അഞ്ച് തവണ ചാമ്പ്യന്മാരായ ബ്രസീൽ അടുത്ത വർഷം അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ടൂർണമെന്റിനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.“നെയ്മറിനെ നമുക്ക് പരീക്ഷിക്കേണ്ടതില്ല. എല്ലാവർക്കും അദ്ദേഹത്തെ അറിയാം. മറ്റുള്ളവരെപ്പോലെ, ലോകകപ്പിൽ ദേശീയ ടീമിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുന്നതിന് അദ്ദേഹം നല്ല ശാരീരികാവസ്ഥയിൽ എത്തണം,” ഇറ്റാലിയൻ പരിശീലകൻ പറഞ്ഞു.
🚨 JUST IN!
— Eduardo Hagn (@EduardoHagn) August 25, 2025
Gabriel Magalhães and Gabriel Martinelli are IN the Brazilian National Team call up. 🇧🇷 pic.twitter.com/SHs7o7JAQx
ജൂണിൽ ഇറ്റാലിയൻ പരിശീലകന്റെ നേതൃത്വത്തിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിൽ ബ്രസീൽ ഇക്വഡോറിൽ 0-0 ന് സമനില വഴങ്ങുകയും പിന്നീട് പരാഗ്വേയെ 1-0 ന് തോൽപ്പിക്കുകയും ചെയ്തു. വിനീഷ്യസിന്റെ ഗോളിന്റെ ഫലമായി 2026 ലോകകപ്പിൽ ബ്രസീൽ സ്ഥാനം ഉറപ്പിച്ചു.റയൽ മാഡ്രിഡ് വിങ്ങർ വിനീഷ്യസ് ജൂനിയർ അടുത്ത പരിശീലന ക്യാമ്പിൽ നിന്ന് വിട്ടുനിൽക്കും. സെപ്റ്റംബർ 5 ന് റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ ചിലിക്കെതിരായ മത്സരത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതിനാൽ, സെപ്റ്റംബർ 9 ന് ബൊളീവിയയിൽ ആൾട്ടിറ്റ്യൂഡിൽ കളിക്കാനുള്ള യാത്ര ഒഴിവാക്കി.
കഴിഞ്ഞ മാസം പ്രീമിയർ ലീഗിലെ ഒരു സ്വതന്ത്ര കമ്മീഷൻ വാതുവെപ്പ് കുറ്റത്തിൽ നിന്ന് ഒഴിവാക്കിയതിന് ശേഷം പക്വെറ്റ തിരിച്ചെത്തുകയാണ്.2024 നവംബർ മുതൽ വെസ്റ്റ് ഹാം മിഡ്ഫീൽഡർ ദേശീയ ടീമിൽ ഇല്ലായിരുന്നു.ജൂലൈയിൽ ചെൽസിയിൽ ചേർന്നതിനുശേഷം മികച്ച ഫോമിലുള്ള ജോവോ പെഡ്രോയും തിരിച്ചെത്തി.ജൂലൈയിൽ ക്ലബ് വേൾഡ് കപ്പിൽ 23 കാരനായ സെന്റർ ഫോർവേഡ് തിളങ്ങി, സെമിഫൈനലിൽ തന്റെ യൂത്ത് ക്ലബ്ബായ ഫ്ലുമിനെൻസിനെ പുറത്താക്കിയ രണ്ട് ഗോളുകളും, പാരീസ് സെന്റ് ജെർമെയ്‌നിനെതിരായ ഫൈനലിൽ 3-0 വിജയത്തിലെ മൂന്നാമത്തെ ഗോളും നേടി.
🚨JUST IN;
— AFC Xtra (@AFC__Xtra) August 25, 2025
Gabriel Magalhães and Gabriel Martinelli are called up for the Brazilian National Team. 🇧🇷 pic.twitter.com/Xx0GA8C3dP
ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), ബെൻ്റോ (അൽ നാസർ), ഹ്യൂഗോ സൗസ (കൊറിന്ത്യൻസ്).
ഡിഫൻഡർമാർ: അലക്‌സാന്ദ്രോ റിബെയ്‌റോ (ലില്ലെ), അലക്‌സ് സാന്ദ്രോ (ഫ്‌ലമെംഗോ), കായോ ഹെൻറിക് (മൊണാക്കോ), ഡഗ്ലസ് സാൻ്റോസ് (സെനിറ്റ്), ഫാബ്രിസിയോ ബ്രൂണോ (ക്രൂസീറോ), ഗബ്രിയേൽ മഗൽഹെസ് (ആഴ്‌സനൽ), മാർക്വിനോസ് (പിഎസ്ജി), വാൻഡേഴ്‌സൺ (മൊണാക്കോമ).
മിഡ്ഫീൽഡർമാർ: ആന്ദ്രേ സാൻ്റോസ് (ചെൽസി), ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസിൽ), കാസെമിറോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ജോലിൻ്റൺ (ന്യൂകാസിൽ), ലൂക്കാസ് പാക്വെറ്റ (വെസ്റ്റ് ഹാം).
ഫോർവേഡുകൾ: എസ്റ്റേവോ (ചെൽസി), ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്സനൽ), ജോവോ പെഡ്രോ (ചെൽസി), കൈയോ ജോർജ് (ക്രൂസീറോ), ലൂയിസ് ഹെൻറിക് (സെനിറ്റ്), മാത്യൂസ് കുൻഹ (മാഞ്ചസ്റ്റർ യുണൈറ്റഡ്), റാഫിൻഹ (ബാഴ്സലോണ), റിച്ചാർലിസൺ (ടോട്ടനം).