‘ സഞ്ജു തീർച്ചയായും ആ നമ്പറിൽ ബാറ്റ് ചെയ്യണം …’ :ടി 20 യിലെ സാംസണിന്റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ച് അശ്വിൻ

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ടി20യിലെ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസണിന്റെ ബാറ്റിംഗ് പൊസിഷനുമായി ബന്ധപ്പെട്ട ചർച്ചകളിൽ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.വെസ്റ്റ് ഇൻഡീസിനെതിരെ അടുത്തിടെ അവസാനിച്ച അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടു.

ആദ്യ രണ്ട് ടി 20 കളിൽ, സാംസൺ 12 ഉം 7 ഉം സ്‌കോറുകൾ രേഖപ്പെടുത്തി.നിർണ്ണായക പോരാട്ടത്തിൽ 9 പന്തിൽ 13 റൺസിന് പുറത്തായി. വിക്കറ്റ് കീപ്പർ-ബാറ്റർ ടീം ഷീറ്റിലെ ആറാം സ്ഥാനത്താണ് സ്ലോട്ട് ചെയ്യപ്പെട്ടത്.മറ്റ് രണ്ട് ഇന്നിംഗ്‌സുകളും അഞ്ചാം നമ്പറിൽ ആണ് ബാറ്റ് ചെയ്യാനെത്തിയത്. ഇന്ത്യ ഇപ്പോഴും കഴിവുള്ള ഫിനിഷറെക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരാണ് ഈ റോളിനുള്ള ജനപ്രിയ തിരഞ്ഞെടുപ്പുകൾ, വരാനിരിക്കുന്ന ഏഷ്യാ കപ്പ് 2023 വ്യക്തത നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

സഞ്ജു സാംസണിന്റെ ബാറ്റിംഗ് പൊസിഷനുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. ഒരു വിക്കറ്റ് കീപ്പർ എന്ന നിലയിൽ അദ്ദേഹം ആറാം നമ്പർ സ്ലോട്ടിന് അനുയോജ്യനാണെന്ന് ചിലർ വിശ്വസിക്കുന്നു.എന്നാൽ സഞ്ജുവിനെ 3 ആം സ്ഥാനത്തേക്ക് ഉയർത്തണമെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു.സഞ്ജു ശരിക്കുമൊരു ടോപ് ഓര്‍ഡര്‍ ബാറ്ററാണ്. പക്ഷെ ടി20യില്‍ ആറാം നമ്പറില്‍ കളിപ്പിച്ച് അദ്ദേഹത്തെ ഇന്ത്യ പാഴാക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അശ്വിന്‍ വിലയിരുത്തി.

അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പര സഞ്ജുവിനെ വിക്കറ്റ് കീപ്പറായും ടോപ് ഓര്‍ഡര്‍ ബാറ്ററായും കളിപ്പിക്കാനുള്ള ഏറ്റവും നല്ല അവസരമാണ്. അദ്ദേഹം തീര്‍ച്ചയായും ഈ പരമ്പരയില്‍ 3-4 സ്ഥാനങ്ങളില്‍ തന്നെ ബാറ്റ് ചെയ്യണമെന്നും അശ്വിന്‍ സ്വന്തം യൂട്യൂബ് ചാനലില്‍ പറഞ്ഞു.”ജിതേഷ് വലംകൈയ്യനും റിങ്കു ഇടംകൈയ്യനുമാണ്. ജിതേഷ് ശർമ്മയും റിങ്കു സിംഗും 5, 6 റോളുകളിൽ ഒതുങ്ങാൻ കഴിയുന്നവരാണ്. എന്നിരുന്നാലും ജിതേഷ് ശർമ്മയെ മറികടന്ന് കീപ്പറായി സഞ്ജു സാംസണിന് അംഗീകാരം ലഭിക്കുമെന്ന് എനിക്ക് തോന്നുന്നുവെന്നുംഅശ്വിൻ പറഞ്ഞു.

Rate this post