വിശാഖപട്ടണം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മുന്നിൽ 399 റൺസ് വിജയ ലക്ഷ്യവുമായി ഇന്ത്യ | IND vs ENG

വിശാഖപട്ടണം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മുന്നിൽ 399 റൺസ് വിജയ ലക്ഷ്യവുമായി ഇന്ത്യ. രണ്ടാം ഇന്നിഗ്‌സിൽ ഇന്ത്യ 255 റൺസിന്‌ പുറത്തായി.211-4 എന്ന മികച്ച നിലയില്‍ നിന്നാണ് ഇന്ത്യ 255 റൺസിന്‌ ഓൾ ഔട്ടായത്. ശുഭ്മന്‍ ഗില്ലിന്റെ മിന്നുന്ന സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യ കൂറ്റൻ ലീഡ് നേടിയത് .147 പന്തിൽ നിന്നും 11 ഫോറും രണ്ടു സിക്‌സും അടക്കം 104 റൺസാണ് ഗിൽ നേടിയത്. കഴിഞ്ഞ മത്സരങ്ങളിലെ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളിൽ താരത്തിനെതിരെ വിമർശനം ശക്തമായിരുന്നു .ഇംഗ്ലണ്ടിനായി ടോം ഹാർട്ട്ലി നാലും രെഹാൻ അഹ്മദ് മൂന്നു വിക്കറ്റ് വീഴ്ത്തി.

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ മൂന്നാം ദിവസം ആദ്യ സെഷനിൽ ഇംഗ്ലണ്ട് തിരിച്ചടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 13 റൺസ് മാത്രം നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ആദ്യം നഷ്ടമായി.ഇംഗ്ലണ്ടിൻ്റെ വെറ്ററൻ പേസ് മാന്ത്രികൻ ജെയിംസ് ആൻഡേഴ്സൺ തൻ്റെ ആദ്യ ഓവറിൽ തന്നെ രോഹിത്തിൻ്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ചു.സീം ബൗളിംഗിലെ ഒരു മാസ്റ്റർക്ലാസ് ആയിരുന്നു അത്.

ഇന്ത്യൻ നായകനെ ആൻഡേഴ്സൺ കെണിയൊരുക്കി വീഴ്‌ത്തുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.രോഹിത് പുറത്തായതിന് പിന്നാലെ യശസ്വി ജയ്‌സ്വാളിനെയും ആൻഡേഴ്സൺ പുറത്താക്കി. ജയ്‌സ്വാളിന്റെ ഷോട്ട് സ്ലിപ്പിൽ റൂട്ടിന്റെ കൈകളിൽ വിശ്രമിച്ചു.മൂന്ന് ബൗണ്ടറികൾ അടങ്ങുന്ന ജയ്‌സ്വാളിൻ്റെ ഇന്നിംഗ്‌സ് 17 റൺസിൽ അവസാനിച്ചു.ആൻഡേഴ്സൻ്റെ ഇരട്ട വിക്കറ്റുകൾ ഇംഗ്ലീഷ് തിരിച്ചുവരവിൻ്റെ പ്രതീക്ഷകൾ ഉയർത്തി.ശ്രേയസ് അയ്യരാണ് മൂന്നാം വിക്കറ്റായി മടങ്ങിയത്. താരം മികച്ച രീതിയിൽ മുന്നോട്ടു പോകവെയാണ് പുറത്തായത്.

അതിനിടയിൽ ഗിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി . കഴിഞ്ഞ വർഷം അഹമ്മദാബാദ് ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 128 റൺസ് നേടിയതിന് ശേഷം ആദ്യമായാണ് ഗിൽ അർദ്ധ സെഞ്ച്വറി നേടിയത്.ടെസ്റ്റില്‍ ഇതിന് മുന്നെ കളിച്ച 12 ഇന്നിങ്‌സുകളില്‍ ഒരിക്കല്‍ പോലും അര്‍ധ സെഞ്ചുറിയിലേക്ക് എത്താന്‍ 24-കാരന് കഴിഞ്ഞിരുന്നില്ല. ബൗണ്ടറി നേടിക്കൊണ്ട് ആകെ 60 പന്തുകളില്‍ നിന്നാണ് ശുഭ്‌മാന്‍ ഗില്‍ അര്‍ധ സെഞ്ചുറിയിലേക്ക് എത്തിയത്.

29 റൺസാണ് ശ്രേയസ് എടുത്തത്. ഗില്ലുമായി ചേർന്നു 81 റൺസ് ബോർഡിൽ ചേർത്താണ് താരം മടങ്ങിയത്. പടിദാർ 9 റൺസുമായി മടങ്ങി.ശ്രേയസിൻറെ വിക്കറ്റ് ടോം ഹാർട്ലിക്കാണ്. രഹാൻ അഹമദാണ് രജത് പടിദാറിനെ പുറത്താക്കിയത്. അയ്യരുടെയും രജത് പട്ടീദാറിൻ്റെയും പെട്ടെന്നുള്ള പുറത്താക്കൽ ഇന്ത്യയെ സമമർദ്ദത്തിലാക്കിയെങ്കിലും അക്‌സർ പട്ടേലിനെ കൂട്ടുപിടിച്ച് ഗില് ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ട് പോയി.

ഉച്ചഭക്ഷണത്തിന് ശേഷം ഗിൽ സെഞ്ച്വറിയിലെത്തി. 132 പന്തിൽ 11 ഫോറും രണ്ട് സിക്സും സഹിതമാണ് ഗിൽ 100 കടന്നത്. ഗില്ലിന്റെ ടെസ്റ്റിലെ മൂന്നാം സെഞ്ചുറിയാണിത്. സ്കോർ 211 ൽ നിൽക്കെ 104 റൺസ് നേടിയ ഗില്ലിനെ ബഷിർ പുറത്താക്കി. 147 പന്തിൽ നിന്നും 11 ഫോറും രണ്ടു സിക്‌സും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. പിന്നാലെ 45 റൺസ് നേടിയ അക്‌സർ പട്ടേലിന്റെ ടോം ഹാർട്ട്ലി വിക്കറ്റിന് മുന്നിൽ കുടുക്കി.

Rate this post