സച്ചിൻ ടെണ്ടുൽക്കറിനും റിക്കി പോണ്ടിംഗിനും നേടാൻ കഴിയാത്ത നേട്ടം സ്വന്തമാക്കി കെഎൽ രാഹുൽ | KL Rahul

സെഞ്ചൂറിയനിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിൽ ഇടിമിന്നൽ സെഞ്ച്വറി നേടിയ ഇന്ത്യൻ താരം കെഎൽ രാഹുൽ ചരിത്രം സൃഷ്ടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 245 റൺസ് എന്ന മാന്യമായ സ്കോറിലേക്ക് നയിച്ചത് രാഹുൽ പൊരുതി നേടിയ സെഞ്ചുറിയാണ്. സെഞ്ചുറിയനിലെ സെഞ്ചുറിയോടെ രാഹുൽ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്.

രാഹുലിന്റെ 101 റൺസ് ഈ പരമ്പരയിലെ പ്രധാന ചർച്ചാ പോയിന്റായിരിക്കും, ഇത് അദ്ദേഹത്തിന്റെ മികച്ച സെഞ്ചുറിയാണെന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട്ട് പാർക്കിൽ സച്ചിൻ ടെണ്ടുൽക്കറെയും റിക്കി പോണ്ടിംഗിനെയും പോലുള്ളവർ പോലും നേടിയിട്ടില്ലാത്ത നേട്ടമാണ് ഈ സ്റ്റാർ വിക്കറ്റ് കീപ്പർ ഇപ്പോൾ നേടിയിരിക്കുന്നത്.സെഞ്ചൂറിയനിൽ ഒന്നിലധികം ടെസ്റ്റ് സെഞ്ചുറികൾ നേടുന്ന ആദ്യ വിദേശ താരമായി രാഹുൽ മാറി. 2021 ലെ സൗത്ത് ആഫ്രിക്കൻ പര്യടനത്തിലും രാഹുൽ സെഞ്ചൂറിയനിൽ മൂന്നക്കം കടന്നിരുന്നു.

സച്ചിൻ ടെണ്ടുൽക്കറിനും അജിങ്ക്യ രഹാനെയ്ക്കും ശേഷം ഒരു ബോക്‌സിംഗ് ഡേ ടെസ്റ്റിൽ രണ്ട് സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും രാഹുൽ സ്വന്തമാക്കി. സച്ചിന് ശേഷം ബാക്ക്-ടു ബാക്ക് ബോക്സിംഗ് ഡേ ടോണുകൾ നേടിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം, മുമ്പ് സച്ചിന് മാത്രമാണ് ഈ റെക്കോർഡ് ഉണ്ടായിരുന്നത്. സച്ചിൻ 1998ലും 1999ലും ബോക്‌സിംഗ് ഡേ സെഞ്ച്വറി നേടിയപ്പോൾ രഹാനെ 2014ലും 2020ലും സെഞ്ച്വറി നേടിയിട്ടുണ്ട്. ആദ്യ ദിനം 208/8 എന്ന നിലയിലായിരുന്ന ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ 245 റൺസെടുത്തു.ജെറാൾഡ് കോട്‌സിയെ ഡീപ് മിഡ് വിക്കറ്റിലൂടെ സിക്സർ പറത്തിയാണ് രാഹുൽ സെഞ്ച്വറി തികച്ചത്.

133 പന്തിൽ 14 ഫോറും 4 സിക്സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി. 101 റൺസ് നേടിയ രാഹുലിനെ നന്ദ്രെ ബർഗർ ക്‌ളീൻ ബൗൾഡ് ചെയ്തു. മറുപടി ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക രണ്ടാം ദിനം വെളിച്ചക്കുറവിനെ തുടര്‍ന്ന് നേരത്തെ കളിനിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തിട്ടുണ്ട്. 140 റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്ന ഡീന്‍ എല്‍ഗാറാണ് സൗത്ത് ആഫ്രിക്കൻ ഇന്നിഗ്‌സിന്‌ കരുത്തേകിയത്.ഡേവിഡ് ബെഡിഗ്ഹാം 87 പന്തിൽ നിന്നും 56 റൺസ് നേടി.എല്‍ഗാറിനൊപ്പം മാര്‍കോ ജാന്‍സന്‍ (3) ക്രീസിലുണ്ട്.

Rate this post