സൗത്ത് ആഫ്രിക്കയിൽ മികച്ച പ്രകടനം നടത്തുന്നത് അസാധ്യമല്ല , ടെസ്റ്റ് പരമ്പരയിൽ വിജയം കണ്ടെത്താനാവുന്ന പ്രതീക്ഷയോടെ കോച്ച് രാഹുൽ ദ്രാവിഡ് | South Africa vs India |INDIA

ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന 2-ടെസ്റ്റ് പരമ്പരയിൽ വിജയം കണ്ടെത്താൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന് സാധിക്കുമെന്ന് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്.ഇന്ത്യയ്ക്ക് പര്യടനം നടത്താൻ ഏറ്റവും പ്രയാസമേറിയ സ്ഥലങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്കയെന്ന് ദ്രാവിഡ് സമ്മതിച്ചു. എന്നാൽ സൗത്ത് ആഫ്രിക്കയിൽ മികച്ച പ്രകടനം നടത്തുന്നത് അസാധ്യമല്ലെന്നും ദ്രാവിഡ് പറഞ്ഞു.

ഡിസംബർ 26 മുതൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന 2 ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ ഏറ്റുമുട്ടും. ബോക്‌സിംഗ് ഡേയിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട്ട് പാർക്കിലും രണ്ടാം ടെസ്റ്റ് ജനുവരി 3 മുതൽ കേപ്ടൗണിലെ ന്യൂലാൻഡ്‌സിലും നടക്കും. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ ആകെ 23 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്,അതിൽ 4 എണ്ണം മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായത്. എന്നാൽ 2021-22 ൽ 3-ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ഇവിടെ തോൽപ്പിച്ചതിനാൽ സന്തോഷകരമായ ഓർമ്മകളുമായി ഇന്ത്യ സെഞ്ചൂറിയനിലേക്ക് മടങ്ങും . ഇന്ത്യ 2-1 ന് പരമ്പര കൈവിട്ടതോടെ , ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വിരാട് കോഹ്‌ലി രാജിവെക്കുകയും ചെയ്തു.

രോഹിത് ശർമ്മയ്ക്കും കൂട്ടർക്കും ഇത് വലിയ വെല്ലുവിളിയാകും, കാരണം ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയിൽ കളിയുടെ ദൈർഘ്യമേറിയ ഫോർമാറ്റിൽ ഒരു പരമ്പര പോലും നേടാനായില്ല. അവരുടെ ബാറ്റിംഗ് പവർ പാക്ക്ഡ് ആണെന്ന് തോന്നുമെങ്കിലും, പരിക്ക് മൂലം പുറത്തായ പേസ് കുന്തമുന മുഹമ്മദ് ഷമി ഇന്ത്യയിലുണ്ടാകില്ല.1992 മുതൽ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ഏഴ് തവണയും തോൽവിയായിരുന്നു ഫലം. 2010-11 കാലത്ത് നടന്ന പരമ്പര സമനിലയിൽ ആക്കിയാണ് ഇന്ത്യ മടങ്ങിയത്. സൂപ്പർസ്‌പോർട്ട് പാർക്കിൽ ഇന്ത്യയുടെ പരിശീലന സെഷനുശേഷം മാധ്യമങ്ങളോട് സംസാരിച്ച രാഹുൽ ദ്രാവിഡ്, സമീപകാലത്ത് ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളിൽ ഇന്ത്യ ചില മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ നടത്തിയിട്ടുണ്ടെന്ന് എടുത്തുപറഞ്ഞു.

“സ്ഥിതിവിവരക്കണക്കനുസരിച്ച് ഇത് ഏറ്റവും കഠിനമായ രാജ്യങ്ങളിലൊന്നാണ്, പക്ഷേ ഞങ്ങൾ ചില മികച്ച ബാറ്റിംഗ് പ്രകടനങ്ങളും കാഴ്ചവച്ചു. ഇവിടെ കളിക്കുന്നത് അസാധ്യമായതുകൊണ്ടോ ഇവിടെ കളിക്കുന്നത് ബുദ്ധിമുട്ടാണെന്നോ അല്ല. ബൗൺസ് കൂടുതലായിരിക്കും എന്നതാണ് ഒരു കാര്യം” ദ്രാവിഡ് പറഞ്ഞു.”ഇന്ത്യൻ ബാറ്റ്‌സ്‌മാർക്ക് ഇത് ഒരു വെല്ലുവിളിയാണെന്ന് വർഷങ്ങളായി തെളിയിച്ചിട്ടുണ്ട്,പക്ഷേ ഞങ്ങൾക്ക് മികച്ച ബാറ്റിംഗ് നടത്തനാറും സാധിച്ചിട്ടുണ്ട്.ഞങ്ങൾ നന്നായി കളിക്കുകയാണെങ്കിൽ, നന്നായി കളിക്കാനുള്ള അനുഭവം ഞങ്ങൾക്കുണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

2006ൽ രാഹുൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ഒരു ടെസ്റ്റ് ജയിച്ചത്.വിശ്രമത്തിന് ശേഷം ഞായറാഴ്ചത്തെ പരിശീലനത്തിൽ ടീമിൽ തിരിച്ചെത്തിയ വിരാട് കോഹ്‌ലിയുടെ ഫോം നിർണായകമാണ്.2 സെഞ്ച്വറികളും 3 അർധസെഞ്ചുറികളും ഉൾപ്പെടെ 719 റൺസുമായി 7 ടെസ്റ്റിൽ 51.35 ശരാശരിയാണ് സൗത്ത് ആഫ്രിക്കയിൽ കോഹ്‌ലിക്കുള്ളത്.ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് 4 മത്സരങ്ങളിൽ നിന്ന് 15.37 ശരാശരിയിൽ 123 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.കെ എൽ രാഹുലും 5 ടെസ്റ്റുകളിൽ നിന്ന് 256 റൺസ് നേടിയിട്ടുണ്ട്.

Rate this post