തകർപ്പൻ ജയത്തോടെ ബാഴ്‌സലോണയെ പിന്നിലാക്കി റയൽ മാഡ്രിഡ് : തോൽവിയുമായി ഇന്റർ മിലാൻ : എസി മിലാനും നാപോളിക്കും ജയം

ലാലിഗയിൽ തകർപ്പൻ ജയത്തോടെ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ ലാസ് പാൽമാസിനെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപെടുത്തിയത്. ബ്രാഹിം ദിയാസിന്റെയും ജോസെലുവിന്റെയും ഗോളുകൾക്കാണ് റയൽ ജയിച്ചു കയറിയത്.അത്ലറ്റിക്കോ മാഡ്രിഡിനെതിരെയുള്ള മത്സരത്തിൽ നിന്നും വ്യത്യസ്തമായി റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസലോട്ടി ആദ്യ ടീമിൽ അഞ്ച് മാറ്റങ്ങൾ വരുത്തി.

ലാലിഗയുടെ ടോപ്പ് സ്കോറർ ജൂഡ് ബെല്ലിംഗ്ഹാമിന് വിശ്രമം നൽകി പുതിയ റിക്രൂട്ട് ഡയസിന് സീസണിലെ ആദ്യ തുടക്കം നൽകി.ആദ്യ പകുതിയിൽ ഒരു ഡസനിലധികം വ്യക്തമായ അവസരങ്ങൾ റയൽ പാഴാക്കി, ഡയസും ജോസെലുവും ക്ലോസ് റേഞ്ചിൽ നിന്ന് ഗോൾ അവസരം നഷ്‌ടപ്പെടുത്തി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ പരിക്കേറ്റ ഡേവിഡ് അലബയ്ക്ക് പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് വാസ്‌ക്വസ് നൽകിയ ക്രോസിൽ നിന്നും നേടിയ ഗോളിൽ ഡയസ് റയലിന് ലീഡ് നൽകി.54-ാം മിനിറ്റിൽ റോഡ്രിഗോ നൽകിയ ക്രോസ് വലയിലേക്ക് എത്തിച്ച് ജോസെലു റയലിന്റെ ലീഡ് വർധിപ്പിച്ചു.ചൊവ്വാഴ്ച മല്ലോർക്കയോട് 2-2ന് സമനില വഴങ്ങിയ മൂന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയെ മറികടന്ന് 18 പോയിന്റുമായി മാഡ്രിഡ് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

മറ്റൊരു മത്സരത്തിൽ വിയ്യാറയലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ജിറോണ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.ആർടെം ഡോവ്ബിക്ക് (56′) എറിക് ഗാർസിയ (61′) എന്നിവരാണ് ജിറോണയുടെ ഗോളുകൾ നേടിയത്.ലാലിഗ സീസണിലെ ഏഴ് മത്സരങ്ങൾക്ക് ശേഷം തോൽവിയറിത്ത ജിറോണ 9 പോയിന്റുമായി സർപ്രൈസ് ലീഡർമാരായത്.

സീരി എ യിൽ ഒന്നാം സ്ഥാനക്കാരായ ഇന്റർ മിലാനെതിരെ അട്ടിമറി വിജയവുമായി സാസുവോലോ. ഒന്നിനെതിരെ രണ്ടുഗോളിന്റെ ജയമാണ് സന്ദർശകർ നേടിയത്.ഇതോടെ സീരി എ സീസണിലെ ഇന്ററിന്റെ അപരാജിത തുടക്കം അവസാനിച്ചു.15 പോയിന്റുമായി ഇന്റർ ഇപ്പോഴും ഒന്നാം സ്ഥാനത്താണ്.ഒമ്പത് പോയിന്റുമായി സാസുവോലോ എട്ടാം സ്ഥാനത്താണ്. ഒന്നാം പകുതിയിൽ ഡെൻസൽ ഡംഫ്രീസ് നേടിയ ഗോളിൽ ഇന്റർ മിലാൻ ലീഡെടുത്തു.54-ാം മിനിറ്റിൽ നെഡിം ബജ്‌റാമി നേടിയ ഗോളിൽ സാസുവോളോ സമനില പിടിച്ചു. 63 ആ മിനുട്ടിൽ ഡൊമെനിക്കോ ബെരാർഡിയുടെ മികച്ച ഗോളിൽ സന്ദർശകർക്ക് വിജയം ഉറപ്പിച്ചു.

മറ്റൊരു മത്സരത്തിൽ എസി മിലാൻ കാഗ്ലിയാരിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇംഗ്ലിഷ് ജോഡികളായ ഫിക്കായോ ടോമോറിയും റൂബൻ ലോഫ്റ്റസ്-ചീക്കും മിലാനായി ഗോളുകൾ നേടി. 29 ആം മിനുട്ടിൽ സിറ്റോ ലുവുംബോ കാഗ്ലിയാരിയെ മുന്നിലെത്തിച്ചു, 40 ആം മിനുട്ടിൽ നോഹ ഒകാഫോർ മിലൻറെ സമനില ഗോൾ നേടി. 45 ആം മിനുട്ടിൽ ടോമോറിയും രണ്ടാം പകുതിയിൽ ലോഫ്റ്റസ് ചീക്കും നേടിയ ഗോളുകളിൽ മിലാൻ വിജയം ഉറപ്പിച്ചു.

സ്റ്റെഫാനോ പിയോളിയുടെ ടീം സീസണിലെ അഞ്ചാമത്തെ സീരി എ വിജയം ഉറപ്പിച്ചു, അത് അവരെ 15 പോയിന്റിലേക്ക് ഉയർത്തി രണ്ടാം സ്ഥാനത്തെത്തിച്ചു. മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ നാപോളി ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഉഡിനീസിനെ പരാജയപ്പെടുത്തി.പിയോട്ടർ സീലിൻസ്‌കി (19′ പേന)വിക്ടർ ഒസിംഹെൻ (39′)ഖ്‌വിച ക്വരാറ്റ്‌സ്‌ഖേലിയ (74′)ജിയോവന്നി സിമിയോണി (81′) എന്നിവരാണ് നാപോളിയുടെ ഗോളുകൾ നേടിയത്.

Rate this post