‘ഇന്ന് അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ കഥ തികച്ചും വ്യത്യസ്തമാകുമായിരുന്നു’ : ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയെക്കുറിച്ച് സുനിൽ ഗവാസ്‌കർ | SA VS IND

സൂപ്പർസ്‌പോർട്ട് പാർക്കിൽ നടന്ന ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം ദക്ഷിണാഫ്രിക്കൻ ബൗളർമാർ ആധിപത്യം പുലർത്തി. കെഎൽ രാഹുലിന്റെ ചെറുത്തു നിൽപ്പാണ് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്നും രക്ഷിച്ചത്.അഞ്ച് വിക്കറ്റ് നേടിയ പേസ് ബൗളർ കാഗിസോ റബാഡയാണ് ഇന്ത്യയെ തകർത്തത്.

മഴമൂലം മത്സരം നേരത്തെ നിർത്തുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തിട്ടുണ്ട്. 70 റൺസെടുത്ത് ക്രീസിൽ തുടരുന്ന കെ എൽ രാഹുലിലാണ് ഇന്ത്യൻ പ്രതീക്ഷകൾ മുഴുവനും. ആദ്യ ദിനം 59 ഓവർ മാത്രമാണ് എറിയാൻ സാധിച്ചത്.ടോസ് നഷ്ടപ്പെട്ട് സെഞ്ചൂറിയന്റെ പേസ് ഫ്രണ്ട്‌ലി പ്രതലത്തിൽ ഇന്ത്യ ബാറ്റ് ചെയ്യാൻ നിർബന്ധിതരായി. തുടക്കം മുതലേ മികച്ച ബൗളിംഗിലൂടെ റബാഡ കളി സാഹചര്യങ്ങളുമായി പെട്ടെന്ന് പൊരുത്തപ്പെട്ടു. ഒരു പിച്ച്-അപ്പ് ഡെലിവറിയിലൂടെ രോഹിത് ശർമ്മയെ പുറത്താക്കി.യുവതാരങ്ങളായ ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ എന്നിവരും മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടു, അരങ്ങേറ്റക്കാരൻ നാന്ദ്രെ ബർഗറിന് വിക്കറ്റ് നൽകി പുറത്തായി.

വിരാട് കോഹ്‌ലിയിലൂടെയും ശ്രേയസ് അയ്യരിലൂടെയും ഇന്ത്യ കുറച്ച് ചെറുത്തുനിൽപ്പ് പ്രകടിപ്പിച്ചെങ്കിലും റബാഡയുടെ സമർത്ഥമായ ബൗളിങ്ങിന് മുന്നിൽ രണ്ടു പേരും വീണു.കെ എൽ രാഹുൽ വാലറ്റത്തെ കൂട്ടുപിടിച്ച് ഇന്ത്യൻ സ്കോർ 200 കടത്തി.2018 പര്യടനത്തിനിടെ ജോഹന്നാസ്ബർഗിൽ ഇന്ത്യൻ ബാറ്റർമാർ സമാനമായ സാഹചര്യങ്ങളെ എങ്ങനെ നേരിട്ടുവെന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ക്യാപ്റ്റനും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ.രണ്ട് ഇന്നിംഗ്‌സുകളിലുമായി 250 ന് താഴെ സ്‌കോറുകളിൽ ഇന്ത്യ പുറത്തായെങ്കിലും രണ്ടാം ഇന്നിംഗ്‌സിൽ അജിങ്ക്യ രഹാനെയുടെ 48 റൺസിന്റെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യ 63 റൺസിന് വിജയിച്ചു.

2023-ൽ ഉടനീളം അസ്ഥിരമായ പ്രകടനങ്ങൾക്ക് ശേഷം രഹാനെയും ചേതേശ്വര് പൂജാരയും ഇന്ത്യൻ ടീമിൽ ഇടംപിടിച്ചില്ല.എന്നിരുന്നാലും ബുദ്ധിമുട്ടുള്ള കളി സാഹചര്യങ്ങളിൽ ഇന്ത്യയുടെ പോരാട്ടം കണ്ടതിന് ശേഷം രഹാനെയെക്കുറിച്ചും വിദേശ സാഹചര്യങ്ങളിൽ അദ്ദേഹത്തിന്റെ മികച്ച റെക്കോർഡിനെക്കുറിച്ചും ഗവാസ്‌കർ സംസാരിച്ചു.അഞ്ച് വർഷം മുമ്പ് ജൊഹാനസ്ബർഗ് ടെസ്റ്റിലെ പിച്ചിനെക്കുറിച്ച് ആളുകൾ സംസാരിക്കുന്നുണ്ടെന്നും ഞാൻ അവിടെയുണ്ടായിരുന്നുവെന്നും ഗവാസ്‌കർ പറഞ്ഞു.

” ആ പിച്ചിൽ ബാറ്റ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടിയിരുന്നു, ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ തിരഞ്ഞെടുക്കപ്പെടാതിരുന്ന അജിങ്ക്യ രഹാനെയെ ആ മത്സരത്തിലേക്ക് തിരഞ്ഞെടുത്തു, കൂടാതെ ഇന്ത്യൻ ടീമിന് എന്താണ് നഷ്ടമായതെന്ന് അദ്ദേഹം കാണിച്ചുതന്നു.കാരണം നേരത്തെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ വലിയ മാർജിനിൽ പരാജയപ്പെട്ടിരുന്നു.വിദേശത്ത് കളിക്കുമ്പോൾ രഹാനെയുടെ അനുഭവപരിചയമുള്ള താരങ്ങൾ ഉണ്ടാവണം.രഹാനെ വിദേശ പിച്ചുകളിൽ മികച്ച കളിക്കാരൻ ആയിരുന്നു.ഒരുപക്ഷേ ഇന്ന് അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ കഥ തികച്ചും വ്യത്യസ്തമാകുമായിരുന്നു” ഗാവസ്‌കർ പറഞ്ഞു.

ദക്ഷിണാഫ്രിക്ക പ്ലെയിംഗ് ഇലവൻ: ഡീൻ എൽഗർ, എയ്ഡൻ മാർക്രം, ടോണി ഡി സോർസി, ടെംബ ബാവുമ (സി), കീഗൻ പീറ്റേഴ്‌സൺ, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ൽ വെറെയ്‌നെ (ഡബ്ല്യുകെ), മാർക്കോ ജാൻസൻ, ജെറാൾഡ് കോറ്റ്‌സി, കാഗിസോ റബാഡ, നാന്ദ്രെ ബർഗർ

ഇന്ത്യ പ്ലെയിംഗ് ഇലവൻ: രോഹിത് ശർമ്മ (c), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (WK), രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ

4.5/5 - (4 votes)