‘യുവരാജ് സിങ്ങും എംഎസ് ധോണിയും വിരമിച്ചതിനാൽ…’ : ഏഷ്യ കപ്പിൽ ഇന്ത്യയുടെ അഞ്ചാം ബാറ്ററിനെക്കുറിച്ച് ആർ അശ്വിൻ

ഏറെ നാളായി ഇന്ത്യൻ ടീമിനെ അലട്ടുന്ന പ്രശ്‌നമാണ് മധ്യനിര. എം‌എസ് ധോണിയുടെ വിരമിക്കലിന് ശേഷം, ഫിനിഷറുടെ റോളിൽ നിരവധി കളിക്കാരെ പരീക്ഷിച്ചെങ്കിലും പലർക്കും സെലക്ടർമാരെയും ടീം മാനേജ്‌മെന്റിനെയും ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. നാലാം സ്ഥാനത്തെ സംബന്ധിച്ചിടത്തോളം, യുവരാജ് സിംഗ് ടീമിൽ നിന്ന് പുറത്തായത് മുതൽ, സ്ഥാനത്തെക്കുറിച്ച് വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നു.

രവിചന്ദ്രൻ അശ്വിനെ സംബന്ധിച്ചിടത്തോളം, ധോണിയുടെയും യുവരാജിന്റെയും വിടവാങ്ങലിന് ശേഷം മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞത് കെ എൽ രാഹുലാണ്.”യുവരാജ് സിങ്ങും എംഎസ് ധോണിയും വിരമിച്ചപ്പോൾ മുതൽ ഇന്ത്യ ഒരു പകരക്കാരനെ തിരയുകയായിരുന്നു. വൈദഗ്ധ്യത്തോടെയാണ് രാഹുൽ ആ സ്ഥാനത്തേക്ക് എത്തിയത്.അദ്ദേഹo വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ കൂടിയാണ്,” അശ്വിൻ തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ പറഞ്ഞു.

“പന്ത് പരിക്കേൽക്കുന്നതിന് മുമ്പ്, രാഹുൽ രണ്ടാം സ്ഥാനത്തായിരുന്നു, ഇപ്പോൾ ഇഷാൻ കിഷൻ രണ്ടാം കീപ്പറാണ്, ആ അവസരം അദ്ദേഹം രണ്ട് കൈകളും നീട്ടി സ്വീകരിച്ചു. പരിക്കിലാണെങ്കിലും ആദ്യ മത്സരത്തിന് അദ്ദേഹം തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. അവൻ ഇല്ലെങ്കിൽ സഞ്ജു 18 അംഗ ടീമിലുണ്ട്” അശ്വിൻ പറഞ്ഞു.

“ശ്രേയസ് അയ്യരും കെ എൽ രാഹുലിനെ പോലെ പ്രധാനമാണ്. സ്പിന്നിനെതിരായ ഇന്ത്യൻ നിരയിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളും ഇന്ത്യക്ക് വേണ്ടി സ്ഥിരതയാർന്ന നാലാം നമ്പർ താരവുമാണ്. നാലിൽ കളിച്ചപ്പോഴെല്ലാം അവരുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അവൻ കളിക്കാൻ പൂർണ യോഗ്യനാണെങ്കിൽ, നാലാം സ്ഥാനത്തെ കുറിച്ച് ചർച്ച വേണ്ട,” അശ്വിൻ ഉറപ്പിച്ചു പറഞ്ഞു.രാഹുലും അയ്യരും പൂർണ ആരോഗ്യത്തോടെ തുടരുമെന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നു.പ്രത്യേകിച്ചും ഏകദിന ലോകകപ്പിനുള്ള അവരുടെ പ്രാധാന്യം മനസ്സിൽ വെച്ചുകൊണ്ട്.

Rate this post