❝2006 ലോകകപ്പ് ഫൈനലിൽ മാർക്കോ മറ്റരാസിയെ തലകൊണ്ട് ഇടിച്ച് വീഴ്ത്തിയത്തിൽ ഞാൻ ഒരിക്കലും അഭിമാനിക്കില്ല❞|Zinedine Zidane
ലോക ഫുട്ബോളിനെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു 2006 ലെ വേൾഡ് കപ്പ് ഫൈനലിൽ ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാനും ഇറ്റാലിയൻ ഡിഫൻഡർ മാർകോ മാറ്റരാസിയും തമ്മിൽ ഉണ്ടായത്. എന്നാൽ ഇറ്റലിക്കെതിരായ ഫൈനലിനിടെ സംഭവിച്ചതിൽ ഖേദമുണ്ടെന്ന് സിനദീൻ സിദാൻ വെളിപ്പെടുത്തി. ടെലെഫുട്ടിന് നല്‍കിയ അഭിമുഖത്തിലാണ് 2006 ലോകകപ്പ് ഫൈനലിനിടെ നടന്ന സംഭവത്തെ കുറിച്ച് സിദാന്‍ ഓര്മ പുതുക്കിയത്.
35 കാരനായിരുന്ന ഫ്രഞ്ച് ഇതിഹാസം വിരമിച്ചതിനു ശേഷമായിരുന്നു രണ്ടാം വേൾഡ് കപ്പ് ലക്ഷ്യമിട്ട് 2006 ൽ എത്തിയിരുന്നത്.ടൂർണമെന്റിലുടനീളം ഗംഭീര പ്രകടനാംണ് സിദാൻ നടത്തിയത്.ബെർലിനിലെ ഒളിംപിയാസ്റ്റേഡിയനിൽ നടന്ന ഫൈനലിൽ സ്‌കോറിംഗ് തുറന്നതും സിദാൻ ആയിരുന്നു മാർക്കോ മറ്റെരാസി ഇറ്റലിക്കാർക്ക് സമനില നേടിക്കൊടുത്തു.

അധികസമയത്ത് മറ്റെരാസിയും സിദാനും തമ്മിലുള്ള വാക്കേറ്റം അവസാനം ഫ്രഞ്ച് താരം ഇറ്റാലിയൻ ഡിഫൻഡറുടെ ഞെഞ്ചിൽ തലകൊണ്ട് ഇടിക്കുന്നത് വരെയെത്തി. തന്റെ അവസാന പ്രൊഫഷണൽ മത്സരത്തിൽ ചുവപ്പ് കാർഡോടെ പുറത്തു പോവേണ്ടിയും വന്നു.അസൂറികൾ പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിക്കുകയും അവരുടെ നാലാമത്തെ ലോകകപ്പ് നേടുകയും ചെയ്യും, എന്നാൽ സിദാന്റെ പേരിലായിരിക്കും ആ ഏറ്റുമുട്ടൽ എന്നെന്നേക്കുമായി ഓർമ്മിക്കപ്പെടുന്നത്.
Zinedine Zidane at his unstoppable best! pic.twitter.com/5LcKDuFbBy
— 90s Football (@90sfootball) June 19, 2022
“ഞാന്‍ അത് ചെയ്തതില്‍ ഒട്ടും അഭിമാനിക്കുന്നില്ല. പക്ഷെ ഇത് എന്റെ യാത്രയുടെ ഭാഗമാണ്. ജീവിതത്തില്‍ എല്ലാ കാര്യവും പെര്‍ഫക്ടാവുകയില്ല,” സിദാന്‍ വ്യക്തമാക്കി.”അന്ന് എന്നെ തടഞ്ഞ് നിറുത്താൻ കഴിയുമായിരുന്ന ഒരേ ഒരാള്‍ ബിഗ്‌സന്റെ ലിസാറസു ആയിരുന്നു. അവന്‍ എന്റെ അരികിലുണ്ടായിരുന്നെങ്കില്‍ അത് വളരെ നന്നായിരുന്നു. പക്ഷേ നിങ്ങൾക്ക് സമയത്തിലേക്ക് മടങ്ങാൻ കഴിയില്ല. ‘ഞാൻ ചെയ്തതിൽ അഭിമാനിക്കുന്നില്ല, പക്ഷേ ഇത് എന്റെ കരിയറിന്റെ ഭാഗമാണ്. പ്രയാസകരമായ നിമിഷങ്ങൾ എപ്പോഴും ഉണ്ടാകും, അതിലൊന്നായിരുന്നു അത്” സിദാൻ പറഞ്ഞു.
എന്നാൽ മറ്റെരാസി യുടെ കരുതിക്കൂട്ടിയുള്ള പ്രകോപനമാണ് സിദാനെ കൊണ്ട് അത് ചെയ്യിപ്പിച്ചത്. സിദാൻെറ സഹോദരിയെ കുറിച്ച് മറ്റെരാസി നടത്തിയ മോശം പരാമർശമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന് പിന്നീട് റിപ്പോർട്ടുകൾ പുറത്ത് വന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരും പിന്നീട് ഖേദം പ്രകടിപ്പിച്ചു. ഇരു താരങ്ങൾക്കെതിരെയും ഫിഫ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു.
സിദാൻ നടത്തിയ പ്രകടനങ്ങൾ ഇന്നും ലോക ഫുട്ബോൾ പ്രേമികൾക്ക് ഹരമാണ്. ആ ലോകകപ്പിന് ശേഷം സിദാൻ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് പരിശീലകന്റെ റോളിൽ അദ്ദേഹത്തിന് തിളങ്ങാൻ സാധിച്ചു.