‘രഞ്ജി ട്രോഫി’ : ബിഹാറിനെതിരെ പരാജയം ഒഴിവാക്കാൻ കേരളം പൊരുതുന്നു | Ranji Trophy

ബീഹാറിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം കളി അവസാനിക്കുമ്പോൾ 150 റൺസിൻ്റെ കൂറ്റൻ ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിംഗ്‌സിൽ കേരളം 62/2 എന്ന നിലയിലാണ്.ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (37), ഓപ്പണിംഗ് പങ്കാളി ആനന്ദ് കൃഷൻ (12) എന്നിവരാണ് പുറത്തായത്. ഇരുവരും ഒന്നാം വിക്കറ്റിൽ 40 റൺസ് കൂട്ടിച്ചേർത്തു.

കുന്നുമ്മലും കൃഷ്ണയും ബീഹാറിൻ്റെ മീഡിയം പേസർമാരായ വീർ പ്രതാപ് സിങ്ങിനും വിപുൽ കൃഷ്ണയ്ക്കും എതിരെ കരുതലോടെയാണ് തുടങ്ങിയത്. എന്നാൽ കുന്നുമ്മലിന്റെ വിക്കറ്റ് ഇടങ്കയ്യൻ സ്പിന്നർ അശുതോഷ് നേടി.ആനന്ദ് കൃഷ്ണനെ വിപിൻ കൃഷ്ണ വിക്കറ്റിന് മുന്നിൽ കുടുക്കി.സച്ചിൻ ബേബി (6), അക്ഷയ് ചന്ദ്രൻ (2) എന്നിവരാണ് ക്രീസിൽ. അവസാന ദിനം പിന്നിടുമ്പോൾ 88 റൺസിന് പിന്നിലാണ് കേരളം.നേരത്തെ സക്കീബുൾ ഗനിയുടെ 150 റൺസാണ് ബിഹാറിനെ ലീഡിലേക്ക് നയിച്ചത്.

270/5 എന്ന നിലയിൽ പുനരാരംഭിച്ച ആതിഥേയർ ബാക്കിയുള്ള അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് കൂടി കൂട്ടിച്ചേർത്തു. 255 പന്തിൽ 17 ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഗനിയുടെ ഇന്നിങ്‌സ്. 24 കാരനായ വലംകൈയ്യൻ്റെ നാലാമത്തെ ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണിത്.ശ്രേയസ് ഗോപാലിന്റെ സെഞ്ച്വറിയുടെ (137) കരുത്തിൽ ആദ്യ ഇന്നിങ്സിൽ 227 റൺസെടുത്ത കേരളത്തിനെതിരെ ബിഹാർ 377 റൺസാണ് അടിച്ചെടുത്തത്.

ശാകിബുൽ ഗനിയുടെ സെഞ്ച്വറിക്ക് പുറമെ പിയുഷ് സിങ്ങിന്റെയും (51) ബൽജീത്ത് സിങ് ബിഹാരിയുടെയും അർധസെഞ്ച്വറികളുമാണ് (60) ബിഹാറിന് മികച്ച ലീഡ് സമ്മാനിച്ചത്.ക്യാപ്റ്റൻ അശുതോഷ് അമൻ 26 റൺസെടുത്തു. കേരളത്തിനായി അരങ്ങേറ്റക്കാരൻ അഖിൻ സത്താറും ശ്രേയസ് ഗോപാലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ബേസിൽ തമ്പിയും ജലജ് സക്‌സേനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കേരളം 227 ( ശ്രേയസ് ഗോപാൽ 137 ), 17 ഓവറിൽ 62/2, ബീഹാർ 113.3 ഓവറിൽ 377 (സകിബുൾ ഗനി 150, ബിപിൻ സൗരഭ് 60, പിയൂഷ് കുമാർ സിങ് 51; അഖിൻ സത്താർ 3/50, ശ്രേയസ് ഗോപാൽ 3/94,ബേസിൽ തമ്പി 2/58, ജലജ് സക്‌സേന 2/67).

Rate this post